ലോട്ടറിയും മദ്യവുമാണ് തന്റെ സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗം എന്ന കാര്യത്തിൽ താൻ ലജ്ജിക്കുന്നു; ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ട; നിങ്ങൾ എന്റെ കാര്യം നോക്കേണ്ട, നിങ്ങളുടെ കാര്യം നോക്കാനാണ് ഞാൻ ഇവിടെ വന്നത്; പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം കടുക്കുകയാണ്. ഇപ്പോൾ ഇതാ മന്ത്രിമാർക്കെതിരെയും സംസ്ഥാനത്തിന്റെ വരുമാന മാർഗത്തിനെതിരെയും രൂക്ഷ വിമർശനവുമായി കേരള ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. ലോട്ടറിയും മദ്യവുമാണ് തന്റെ സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗം എന്ന കാര്യത്തിൽ താൻ ലജ്ജിക്കുന്നുവെന്നാണ് ഗവർണർ തുറന്നടിക്കുന്നത്. കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്നും ഗവർണർ വിമർശിക്കുകയും ചെയ്തു.
തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമമന്ത്രി ആരാണ് എന്നും ഗവർണ്ണർ രൂക്ഷമായി ചോദിക്കുകയുണ്ടായി.മന്ത്രിമാരുടെ പെൻഷൻ വിഷയത്തിലും ഗവർണർ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ലഹരി വിഷയത്തിൽ പഞ്ചാബിന് തൊട്ടു താഴെയാണ് കേരളം ഉള്ളത് . .യുപിയിൽ നിന്ന് വന്ന ഗവർണർക്ക് വിദ്യാഭ്യാസത്തെ പറ്റി എന്ത് അറിയാം എന്ന ധനമന്ത്രിയുടെ പരിഹാസത്തിനെതിരെയും ഗവർണർ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചിരിക്കുകയാണ്.
കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കണ്ട എന്നാണ് ഗവർണ്ണർ മറുപടി കൊടുത്തിരിക്കുന്നത് . നിങ്ങൾ എന്റെ കാര്യം നോക്കേണ്ട, നിങ്ങളുടെ കാര്യം നോക്കാനാണ് ഞാൻ ഇവിടെ വന്നതെന്നും ധനമന്ത്രി മന്ത്രി പി രാജീവിന് മറുപടിയായി ഗവർണർ പറഞ്ഞു. മാത്രമല്ല കെ ടി ജലീലിന് എതിരെയും സജി ചെറിയനെതിരെയും ഗവർണ്ണർ വിമർശനമുന്നയിക്കുകയുണ്ടായി. സ്വതന്ത്രവും സ്വന്തവുമായി തീരുമാനം എടുക്കാൻ കഴിയാത്ത പദവിയാണ് ഗവർണറുടേതെന്ന് മന്ത്രി പി രാജീവ് വിമർശിച്ചിരുന്നു.
ബില്ല് നിയമസഭയുടേതാണ് .അത് ഒപ്പിടുക , സംശയമുണ്ടെങ്കിൽ ഗവർണർക്ക് തിരിച്ചയക്കാം എന്നും മന്ത്രി വിമർശിച്ചിരുന്നു . പക്ഷേ പിന്നീട് പാസാക്കി അയക്കുന്ന ബില്ല് ഒപ്പിടണം. ഭരണഘടനയ്ക്ക് വിരുദ്ധമായി ഗവർണർക്ക് പ്രവർത്തിക്കാൻ സാധിക്കുമോയെന്നും മന്ത്രി പി രാജീവ് ചോദിചിരുന്നു. ഈ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഗവർണർ.
https://www.facebook.com/Malayalivartha






















