Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

റഷീദിനെ സുഖിപ്പിച്ചു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശ്രീദേവി പറഞ്ഞു; തനിക്ക് ഷാഫിയുമായി ബന്ധപ്പെടുന്നതിനോട് താല്‍പര്യമില്ലായിരുന്നു; എന്നാല്‍ സിദ്ധനെ പിണക്കാന്‍ ആഗ്രഹിച്ചില്ല; അതുകൊണ്ടാണ് താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം ലൈംഗിക വേഴ്ച നടത്തിയതെന്ന് ലൈല; നരബലി സിദ്ധന്‍ കാണാമറയത്തോ?

22 OCTOBER 2022 05:07 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ വിറപ്പിച്ച ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. `കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കൂടാതെ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് സംശയം ബലപ്പെടുന്ന തരത്തിലാണ് പ്രതികളുട മൈാഴികള്‍ നല്കുന്ന സൂചന. ശ്രീദേവിയെന്ന പേരിലുള്ള ഫെയ്ക്ക് അക്കൗണ്ടിലൂടെ നടത്തിയ ചാറ്റുകളില്‍ ഒരു സിദ്ധന്റെ കാര്യം പറയുന്നുണ്ട്. ശ്രീദേവിയിലൂടെ ചാറ്റ് നടത്തിയത് ഷാഫിയാണെങ്കിലും സിദ്ധന്റെ സപ്രതിനിധിയായിട്ടാണ് റഷീദെന്ന പേരില്‍ ഷാഫി എത്തയത്. സിദ്ധന്റെ പ്രതിനിധിയാണ് ഷാഫിയെങ്കില്‍ സിദ്ധന്‍ ആരാണ് , എവിടെയിരുന്നു കൊണ്ടാണ് നരബലി നിയന്ത്രിച്ചത് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

നരബലി നടന്ന കാലത്തും ശ്രീദേവിയുടെ ഉപദേശം ഭഗവല്‍സിംഗ് നേടിയിരുന്നു. ഷാഫി ഉദ്ദേശിക്കുന്ന തരത്തില്‍ കുടുംബത്തെ മാറ്റിയെടുക്കാന്‍ ശ്രീദേവി എന്ന അക്കൗണ്ടും സിദ്ധനെയും ഉപയോഗിച്ചു വെന്നാണ് കരുതുന്നത്. സിദ്ധന്റെ´ പ്രതിനിധിയായി എത്തിയ ഷാഫി പറയുന്നതെന്തും അനുസരിക്കുന്ന മാനസികാവസ്ഥയിലേക്ക് തങ്ങളെ എത്തിച്ചെന്ന് നരബലി കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗും ലൈലയും പോലീസിനോട് വെളിപ്പെടുത്തി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടായ 'ശ്രീദേവി'യിലുടെ ഷാഫി തന്നെയാണ് `ഷാഫി´യെ പരിചയപ്പെടുത്തിയത്.

 

ഷാഫി അവതരിപ്പിച്ച സിദ്ധനെ ദൈവതുല്യനായിക്കണ്ട് വിശ്വസിക്കുകയായിരുന്നു എന്നാണ് ദമ്പതികള്‍ പറയുന്നത്. സിദ്ധന്റെ ശിഷ്യന്‍ എന്ന് പറഞ്ഞാണ് റഷീദ് എന്ന പേരില്‍ ഷാഫി തങ്ങളെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു. സിദ്ധനോട് അടുപ്പമുള്ള ആളാണെന്നും സിദ്ധനാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഷാഫി ഇവരെ വിശ്വസിപ്പിച്ചു. എങ്കില്‍ ഷാഫിയെ നിയന്ത്രിച്ചിരുന്ന സിദ്ധന്‍ എന്നൊരാള്‍ ഉണ്ടായിരുന്നോ എന്നത് അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതാണ്.

സിദ്ധനോട് വളരെ അടുപ്പമുള്ള ആളാണ് റഷീദെന്നും അതുകൊണ്ട് റഷീദിനെ പിണക്കരുതെന്നും `ശ്രീദേവി´ ഭഗവല്‍ സിംഗിനേയും ലൈലയേയും ഉപദേശിച്ചു കെണ്ടിരുന്നു. റഷീദിനെ സുഖിപ്പിച്ചു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശ്രീദേവി പറഞ്ഞു. അതുകൊണ്ടാണ് ഷാഫിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ലൈല വ്യക്തമാക്കി. തനിക്ക് ഷാഫിയുമായി ബന്ധപ്പെടുന്നതിനോട് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ സിദ്ധനെ പിണക്കാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം ലൈംഗിക വേഴ്ച നടത്തിയതെന്നും ലൈല പൊലീസിനോട് പറഞ്ഞു.

സാമ്പത്തികാഭിവൃദ്ധിയുണ്ടാകാന്‍ പൂജ നടത്തിയാണ് കടം വന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി. പൂജകള്‍ നടത്താനായി പലരില്‍ നിന്നും പലപ്പോഴായി ആറുലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാന്‍ കഴിയാതിരുന്നതോടെയാണു നരബലിയിലേക്ക് കടന്നത്. വലിയ ചെലവു വരുമെന്നു ബോധ്യപ്പെടുത്തിയായിരുന്നു ഷാഫി നരബലി നടത്തിയത്. ഇതിനായി പത്തു ലക്ഷം രൂപയാണു ഷാഫി തങ്ങളോട് ആവശ്യപ്പെട്ടതെന്നും ദമ്പതികള്‍ വ്യക്തമാക്കി. നരബലിക്കു ശേഷം ഇരയായ സ്ത്രീകളുടെ അവയവങ്ങള്‍ മുഹമ്മദ് ഷാഫി ഒരോന്നായി മുറിച്ചെടുത്തശേഷം തങ്ങളെ കാണിച്ചു വിവരിച്ചു തന്നെന്നും ഭഗവല്‍ സിംഗും ലൈലയും പോലീസിനോട് പറഞ്ഞു.

നരബലി കേസ് പുറത്തറിഞ്ഞതു മുതല്‍ ഷാഫിയാണ് സിദ്ധനനെന്ന് പോലീസുള്‍പ്പടെ പറഞ്ഞിരുന്നത്. എന്നാല്‍ ലൈലയുടെയും ഭഗവല്‍സിംഗിന്റെയും പുതിയ മൊഴിയനുസരിച്ച് ഷാഫി സിദ്ധന്റെ പ്രതിനിധിയാണ്. സിദ്ധന്‍ പറയുന്നതനുസരിച്ചാണ് നരബലി നടത്തുന്നതെന്ന് ഷാഫി അവരെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിദ്ധന്റെ കാര്യത്തെ കുറിച്ച് നിങ്ങള്‍ അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് ലൈല വ്യക്തമായ മറുപടി നല്കിയില്ല. ലൈല അപ്പോഴേയ്ക്കും ഷാഫിയുമായി ഗാഡബന്ധത്തിലകപ്പെട്ടാന്നാണ് പോലീസ് നിഗമനം. പിന്നെ സിദ്ധനേക്കാള്‍ കൂടുതല്‍ വിശ്വാസം ഷാഫിയിലേയ്‌ക്കെത്തി.

ജൂണില്‍ കൊലചെയ്യപ്പെട്ട റോസിലിന്റെയും സെപ്തംബറില്‍ കൊലപ്പെടുത്തിയ പദ്മത്തിന്റയും ശരീരം അനായാസം കീറി അവയവങ്ങള്‍ മുറിച്ചെടുത്ത് തങ്ങളെ കാണിച്ചു തന്നു. എന്നിട്ട് അതിനെക്കുറിച്ച് വിവരിച്ചു തന്നു. മനുഷ്യശരീരത്തെപ്പറ്റി തനിക്ക് പരിജ്ഞാനമുണ്ടെന്നും അതു തങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു. അവയവങ്ങള്‍ മുറിച്ചെടുത്തത് ഭക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ തങ്ങളള്‍ ഭക്ഷിച്ചില്ലെന്നും ഭഗവല്‍സിംഗും ഭാര്യ ലൈലയും പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു.ആദ്യം കൊല്ലപ്പെട്ട റോസിലിന്റെ കുറച്ചു മാംസം ചീന്തിയെടുത്തു ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, ഭക്ഷിക്കാന്‍ തോന്നാത്തതിനാല്‍ മറവുചെയ്യുകയായിരുന്നു. മാസം സൂക്ഷിച്ച ഫ്രിഡ്ജിലെ രക്തക്കറയും മാംസം പാചകം ചെയ്തുവെന്നു കരുതുന്ന പ്രഷര്‍ കുക്കറും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം നിര്‍ണായക തെളിവെന്നു കരുതുന്ന പത്മയുടെ മൊെബെല്‍ഫോണ്‍ കണ്ടുകിട്ടാത്തതു അന്വേഷണത്തിനു തടസമാണ്. ഇന്നലെയും പ്രതികളുമായി ഇലന്തൂരില്‍ തെളിവെടുപ്പു നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഫോണ്‍ ഷാഫി നശിപ്പിച്ചെന്നാണു ലൈലയും ഭഗവലും പറയുന്നത്. ഇലന്തൂരില്‍ പ്രതികളെ എത്തിച്ച് ഫോറന്‍സിക് വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണം നടത്തി. എങ്ങനെയാണ് മനുഷ്യശരീരം അറുത്ത് മാറ്റിയതെന്നും അവയവങ്ങള്‍ എങ്ങനെ എടുത്തുവെന്നും ഫോറന്‍സിക് സാന്നിധ്യത്തില്‍ ഷാഫി കാണിച്ചു കൊടുത്തു. നരബലിയില്‍ ഷാഫിയ്ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യത്തിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (4 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (4 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (4 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (5 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (6 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (6 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (6 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (6 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (7 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (7 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (7 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (7 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (8 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (10 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (10 hours ago)

Malayali Vartha Recommends