''പ്രണയപ്പക" അങ്ങെനെയൊരു വാക്കു കൂടി മാദ്ധ്യമങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്; പ്രണയമെന്ന സുന്ദരമായ വികാരത്തിൽ പക അടങ്ങുന്നതെങ്ങെനെയാണ് ? ഇനി പ്രണയത്തിന്റെ പേരിലെ പകയാണങ്കിൽ അത് നിഷ്ടൂര കൊലപാതകം നടത്താവുന്ന രീതിയിൽ ''കാമുകൻമാരിൽ "മാത്രം പ്രതിഭലിക്കുന്നത് എങ്ങനെയാണ്; കാമുകിമാർ കാമുകൻമാരെ തലയറുത്ത് കൊല്ലാത്തത് എന്തുകൊണ്ടാണ്? സ്ത്രീ തന്റെ സ്വകാര്യ സ്വത്താണന്നും, പുരുഷനെ സന്തോഷിപ്പിക്കാൻ അവന് വഴങ്ങി ജീവിക്കേണ്ടവളാണ് പങ്കാളിയെന്നുമാണ് അവൻ ചെറുപ്പത്തിലേ ശീലിച്ചു വളരുന്നത്; പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

കണ്ണൂരിൽ സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് ക്രൂര കൊലപതകം നടത്തിയത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് ജസ്‌ല മാടശേരി. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ;
''പ്രണയപ്പക"അങ്ങെനെയൊരു വാക്കു കൂടി മാദ്ധ്യമങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. പ്രണയമെന്ന സുന്ദരമായ വികാരത്തിൽ പക അടങ്ങുന്നതെങ്ങെനെയാണ്.? ഇനി പ്രണയത്തിന്റെ പേരിലെ പകയാണങ്കിൽ അത് നിഷ്ടൂര കൊലപാതകം നടത്താവുന്ന രീതിയിൽ ''കാമുകൻമാരിൽ "മാത്രം പ്രതിഭലിക്കുന്നത് എങ്ങനെയാണ്. കാമുകിമാർ കാമുകൻമ്മാരെ തലയറുത്ത് കൊല്ലാത്തത് എന്തുകൊണ്ടാണ്.?
സ്ത്രീകളോടുള്ള പൊതുബോധ കാഴ്ച്ചപാടുകളാണു് ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ പ്രണയിനിയോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറാൻ പുരുഷനെ പ്രേരിപ്പിക്കുന്നത്.പുരുഷാധിപത്യ സമൂഹത്തിൽ ഉപ്പിലിട്ടു വച്ചതാണ് വളർന്നു വരുന്ന ഓരോ തലമുറയുടേയും പൊതുബോധം. സ്ത്രീ തന്റെ സ്വകാര്യ സ്വത്താണന്നും, പുരുഷനെ സന്തോഷിപ്പിക്കാൻ അവന് വഴങ്ങി ജീവിക്കേണ്ടവളാണ് പങ്കാളിയെന്നുമാണ് അവൻ ചെറുപ്പത്തിലേ ശീലിച്ചു വളരുന്നത്.
കൊലകൾ മാത്രമാണ് നമ്മൾ അറിയുന്നതും വികാരവായ്പ്പോടെ ഏതാനും ദിവസം ചർച്ച ചെയ്യുന്നതും. സ്ത്രീ പുരുഷ ബന്ധത്തിലെ പരസ്പര ബഹുമാനമില്ലായ്മയും, വ്യക്തിത്വ ബഹുമാനവും ഇല്ലാതായി മാനസികവും ശാരീരികവുമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ബഹു ഭൂരിപഷവും ഇവിടുണ്ട്. അതിന്റെ അവസാനത്തെ പ്രയോഗമാണ് കൊല.
പ്രണയിനിയായാലും, ഭാര്യയായാലും പങ്കാളിയായാലും പരസ്പരം മനസിലാക്കി ബഹുമാനിച്ച്, വ്യക്തിപരമായ പ്രശ്നങ്ങൾ വിലകൽപ്പിച്ചും മുന്നോട്ടു പോകുന്ന രീതി നമുക്ക് പരിചിതമേ അല്ല.പ്രണയം എന്ന നൈസർഗികമായ വികാരത്തെ പർവ്വതീകരിച്ചും, സദാചാരവത്ക്കരിച്ചും, ഗ്ലോറിഫൈ ചെയ്തും, അതിവൈകാരിക പ്രകടനങ്ങൾ കോരിയൊഴിച്ചും മാത്രമാണ് പഠിച്ചിട്ടുള്ളതും കാണുന്നതും. അതിലിടപെടുന്ന വ്യക്തികൾക്ക് പരസ്പര ബഹുമാനമില്ലാതാകുന്നത് ഈ സദാചാര മനോഭാവത്തിലൂടെയാണ്.
പ്രണയമെന്ന വികാരത്തിനൊപ്പം ഉണ്ടാകുന്ന മറ്റൊരു പ്രത്യേകത പ്രണയേതാക്കളിലെ ഡിപ്രക്ഷൻ. അതും അപകടങ്ങൾ ക്ഷണിച്ചു വരുത്തും എന്നു കൂടെ പ്രണയ വിശുദ്ദിയുടെ കൂട്ടത്തിൻ അറിഞ്ഞു വയ്ക്കണം.. സ്വാഭാവികമായ സ്വസ്സ്ഥത പ്രണയ വിഷാദത്തോടെ ഇല്ലാതാകും.ചെറിയ കാര്യങ്ങൾ പോലും അസ്വസ്ഥതയെ ഉണ്ടാക്കും. പ്രണയം സുന്ദരമെന്ന പോലെ തന്നെ പല വിധ മാനസിക വിഷമതകളിലൂടെയും വിഷാദത്തിലൂടെയും കടന്നു പോകും. അതും ദുഷ്ക്കരമായ മറുപുറമാണ്.
അതിന് പുതിയ തലമുറയെ എങ്കിലും പരസ്പര ബഹുമാനം പുലർത്താൻ പ്രാപ്തമാക്കണം. അതിന് സമൂഹത്തിന്റെ പൊതുബോധ സദാചാരത്തിൽ വലിയ അഴിച്ചുപണിയ്ക്ക് തയ്യാറാകണം. എല്ലാ വർഷവും തുടർച്ചയായി ഉണ്ടാകുന്ന പതിവു സംഭവമായി ഇതും ചർച്ച ചെയ്ത് തേഞ്ഞ് തീരും. അതോടെ ഈ കാര്യം അവസാനിക്കുമെങ്കിലും കാരണം അവശേഷിക്കും. വിഷ്ണുപ്രീയ പുതിയൊരു പേരിൽ കൂടി അവതരിപ്പിക്കപ്പെടും വരെ.
https://www.facebook.com/Malayalivartha






















