കൊറോണക്കെതിരെ ബാൽകണിയിലോ വീടിന്റെ മുറ്റത്തോ നിന്ന് വിളക്കോ മൊബൈൽ ഫോണിലെ വെളിച്ചമോ കത്തിച്ച് പാത്രം കൊട്ടി ശബ്ദമുണ്ടാക്കി ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ പറഞ്ഞ പ്രധാനമന്ത്രി അന്ധവിശ്വാസിയാണെന്ന് പറഞ്ഞ വിപ്ലവ സിംഹങ്ങളെല്ലാം തൂങ്ങി മരിച്ചോ; ഈ ശനിയാഴച്ച നാലാം മതത്തിലെ എല്ലാ അടിമ വീടുകളിലും ദീപം കത്തും; ലഹരിവിരുദ്ധ ദീപം തെളിയിക്കണമെന്ന നിർദേശത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

സംസ്ഥാന സര്‍ക്കാരിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കണമെന്ന നിർദേശം മന്ത്രി എം ബി രാജേഷ് പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
കൊറോണക്കെതിരെ ബാൽകണിയിലോ വീടിന്റെ മുറ്റത്തോ നിന്ന് വിളക്കോ മൊബൈൽ ഫോണിലെ വെളിച്ചമോ കത്തിച്ച് പാത്രം കൊട്ടി ശബ്ദമുണ്ടാക്കി ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ പറഞ്ഞ പ്രധാനമന്ത്രി അന്ധവിശ്വാസിയാണെന്ന് പറഞ്ഞ വിപ്ലവ സിംഹങ്ങളെല്ലാം തൂങ്ങി മരിച്ചോ.. ഈ ശനിയാഴച്ച നാലാം മതത്തിലെ എല്ലാ അടിമ വീടുകളിലും ദീപം കത്തും... ഗോ ലഹരി ദീപം..ഗോ ലഹരി ദീപം... ദീപ വിപ്ലവം ജയിക്കട്ടെ.. വെളിച്ചസലാം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. പരിപാടിയുടെ ഭാഗമായി എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കല്‍ ഇന്ന് നടന്നു. തൃത്താല മണ്ഡലത്തിലെ കൂറ്റനാട് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പരിപാടിയില്‍ പങ്കെടുത്തു.
മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്‍റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വാര്‍ഡിലെ പ്രധാന കേന്ദ്രങ്ങളിലാണ് ശൃംഖല തീര്‍ക്കുന്നത്.
പല പ്രദേശങ്ങളിലും പൊതുകേന്ദ്രങ്ങളില്‍ നവംബര്‍ ഒന്നിന് വിപുലമായ ശൃംഖലയും തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്‍റെ ജനകീയ പ്രതിരോധത്തിന്‍റെ പ്രഖ്യാപനമായി പരിപാടി മാറും. മയക്കുമരുന്നിനെതിരെയുള്ള ഈ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha






















