കാമുകിയ്ക്കൊപ്പം പോയ പൊലീസുകാരനെ കയ്യോടെ പിടികൂടി ഭാര്യ; പരാതി പ്രകാരം അന്വേഷണത്തിന് സഹായിച്ച പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പൊലീസുകാരന്‍റെ ക്രൂര മര്‍ദ്ദനം! ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചതിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും ഇന്‍സ്പെക്ടറെ അറസ്റ്റ് ചെയ്തു

കാമുകിയ്ക്കൊപ്പം പോയ പൊലീസുകാരനെ ഭാര്യ കയ്യോടെ പിടികൂടിയത് അന്വേഷണത്തിലൂടെ. എന്നാൽ പരാതി പ്രകാരം അന്വേഷണത്തിന് സഹായിച്ച പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പൊലീസുകാരന്‍റെ മര്‍ദ്ദനം. ഹൈദരബാദ് സൌത്ത് സോണിലെ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചതിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്‍ട്രോള്‍ റൂമിലെ ഇന്‍സ്പെക്ടറായ രാജുവിന്‍റെ ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ രാമകൃഷ്ണനും നാഗാര്‍ജുന നായിഡുവിനുമാണ് ഇത്തരത്തിൽ മര്‍ദ്ദനമേറ്റത്.
അതേസമയം ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നായിരുന്നു രാജുവിന്‍റെ ഭാര്യ പരാതിപ്പെട്ടത്. വനസ്ഥലിപുരം പൊലീസാണ് രാജുവിനെ മറ്റൊരു സ്ത്രീയ്ക്കൊപ്പം കയ്യോടെ പിടികൂടിയത്. സാഗര്‍ കോപ്ളക്സിനുള്ളില്‍ നിന്നാണ് ഇവര്‍ ഒരു യുവതിയേയും ഇന്‍സ്പെക്ടര്‍ രാജുവിനേയും പിടികൂടിയത്. ചോദ്യം ചെയ്തതോടെ പ്രകോപിതനായ രാജു പൊലീസ് കോണ്സ്റ്റബിള്‍മാരെ ആക്രമിക്കുകയാണ് ചെയ്തത്. അസഭ്യ വര്‍ഷം നടത്തി ഉദ്യോഗസ്ഥരിലൊരാളുടെ മൂക്കിടിച്ച് പരത്തിയ ഇന്‍സ്പെക്ടറെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്താനായി ഇയാളെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും ഇയാള്‍ സഹകരിച്ചില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി വണ്ടൻമേടിൽ സഹോദരിയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സുഹൃത്തിനെ മദ്യത്തില്‍ വിഷം കൊടുത്ത് യുവാവ് കൊലപ്പെടുത്തിയിരുന്നു. ഒരു മാസം നീണ്ട തയ്യാറെടുപ്പിന് ശേഷമായരുന്നു കൊലപാതകം നടത്തിയത്. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെയാണ് സുഹൃത്തായ പ്രവീണ്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇവർ രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുക്കുകയായിരുന്നു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തുകയായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത്.
https://www.facebook.com/Malayalivartha























