വിതരണം ചെയ്യുന്ന അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനികളുടെ സാന്നിദ്ധ്യം പരിധിയിൽ കൂടുതൽ; ശബരിമലയിൽ ഭക്ഷ്യ സുരക്ഷാ ഓഡിറ്റ് നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഭക്ഷ്യ സുരക്ഷാ ഓഡിറ്റ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ ഇടയ്ക്കു ആയിരുന്നു ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനികളുടെ സാന്നിദ്ധ്യം പരിധിയിൽ കൂടുതലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ടതാണ് ഡിവിഷൻ ബെഞ്ച്.
അരവണ നിർമ്മാണത്തിനുള്ള ഏലക്കയുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ സ്പൈസസ് കമ്പനി ഉടമ എസ്. പ്രകാശ് ഹർജിയി നൽകിയിരുന്നു. ഏലക്കയിൽ സുരക്ഷിതമല്ലാത്ത അളവിൽ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.ഈ ഏലക്ക ഒഴിവാക്കി അരവണ നിർമ്മിച്ച് വിതരണം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലായിരുന്നു സുരക്ഷാ ഓഡിറ്റ് ഇത്തരത്തിലൊരു നിർദ്ദേശം പുറപ്പെടുവിച്ചത് .
37 ദേവസ്വം കമ്മിഷണർ, ഭക്ഷ്യസുരക്ഷാ കമ്മിഷണർ, കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി തുടങ്ങിയവരെ ഹർജിയിൽ കക്ഷി ചേർക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട് ,ഹർജി പരിഗണിക്കവേ ഡിവിഷൻ ബെഞ്ച് നിർണായകമായ ഒരു കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. അതായത് പമ്പയിൽ നിലവിലുള്ള ലാബിൽ ഫുഡ് സെക്യൂരിറ്റി മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമനുസരിച്ചുള്ള പരിശോധനകൾ നടത്താൻ മതിയായ സൗകര്യമില്ലെന്ന് ബോദ്ധ്യപ്പെട്ടു, അരവണ നിർമ്മാണത്തിനുള്ള ഏലക്കയടക്കമുള്ളവ പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് വാങ്ങാൻ ഓർഡർ നൽകുകയായിരുന്നു .
തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പിന്നീട് ഏലക്ക പരിശോധിച്ചപ്പോൾ സുരക്ഷിതമല്ലാത്ത അളവിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു . പമ്പ, തിരുവനന്തപുരം ലാബുകളിലെ പരിശോധനാ റിപ്പോർട്ടുകൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജികൾ 24ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. കേന്ദ്ര ഏജൻസിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത് . ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക കഴിക്കാൻ യോഗ്യമല്ലെന്ന റിപ്പോർട്ട് ആണ് പുറത്ത് വിട്ടത്. ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് FSSAI എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് .
https://www.facebook.com/Malayalivartha























