ജാഥയുമില്ല ഒരുങ്ങി കോപ്പുമില്ല, പാർട്ടിയോട് കലിപ്പ് മാറാതെ ഇ പി ജയരാജൻ..സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ അസാന്നിദ്ധ്യം ചർച്ചയാവുന്നു....കണ്ണൂരുണ്ടായിട്ടും ഉദ്ഘാടന ചടങ്ങിന് എത്താത്ത അദ്ദേഹം കണ്ണൂരിലെ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയില്ല....കാസർകോടുനിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്....ഇ പി ഒഴികെയുള്ള നേതാക്കൾ എത്തുകയും ചെയ്തു...

പുറത്തേക്ക് ഞങ്ങളുടെ സംഘടന സംവിധാനത്തെ കുറിച്ച വലിയ വായിൽ വാചാലരാകാൻ നേതാക്കൾക്ക് എളുപ്പം പറ്റുമായിരിക്കും, പക്ഷെ ആത്മവിശ്വാസത്തോടു കൂടി നേതാക്കളുടെ മുൻപിൽ വന്നു നിന്ന് കൊണ്ട് , ഇത് പറയാൻ ചിലപ്പോൾ നേതാക്കൾക്ക് സാധിച്ചെന്ന് വരില്ല..എന്നാൽ ഇന്നും സി പി എമ്മിലെ അവസ്ഥയും ഏതാണ്ട് അതുപോലെയൊക്കെ ആണ് അവസ്ഥയും പോയ്കൊണ്ട് ഇരിക്കുന്നത്..ഇപ്പോൾ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നത് നമ്മുടെ ഇ പി ജയരാജനാണ്..ഗോവിന്ദനോടുള്ള പിണക്കമാണ് ഇതിനുള്ള കാരണം എന്ന് വളരെ വ്യക്തമാണ്...സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ അസാന്നിദ്ധ്യം ചർച്ചയാവുന്നു. കണ്ണൂരുണ്ടായിട്ടും ഉദ്ഘാടന ചടങ്ങിന് എത്താത്ത അദ്ദേഹം കണ്ണൂരിലെ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയില്ല. കാസർകോടുനിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇ പി ഒഴികെയുള്ള നേതാക്കൾ എത്തുകയും ചെയ്തു. കണ്ണൂരിൽ പാർട്ടിസെക്രട്ടറി പ്രസംഗിക്കുമ്പോൾ ജയരാജൻ വളപട്ടണത്ത് മരണം നടന്ന ഒരു വീട് സന്ദർശിക്കുകയായിരുന്നു.
പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഇ പി മാറിനിൽക്കുന്നതെന്നാണ് അറിയുന്നത്.തന്നെ തഴഞ്ഞ് എം വി ഗോവിന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതിൽ അദ്ദേഹത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇക്കാര്യം പാർട്ടി നേതാക്കളോട് തന്നെ അദ്ദേഹം സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. അതിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമല്ല. ജയരാജനെ വീണ്ടും രംഗത്തിറക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും വിജയിച്ചില്ല. സജീവ രാഷ്ട്രീയത്തിൽ നിന്നും താൻ പിന്മാറുകയാണെന്ന തരത്തിലായിരുന്നു ഇ പി അനൗദ്യോഗികമായി പ്രതികരിച്ചത്.റിസോർട്ട് വിവാദവും പാർട്ടി നേതൃത്വത്തോടുള്ള അകൽച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഉയർന്ന് കെട്ടടങ്ങിയ റിസോർട്ട് വിവാദം വീണ്ടും ഉയർന്നുവന്നതിൽ പാർട്ടിയിലെ ചിലരുടെ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്റെ പക്ഷം. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇതെല്ലാം ഇ പിക്ക് വലിയ തിരിച്ചടിയാണ്. കണ്ണൂരിൽ നിന്നുതന്നെയുള്ള മറ്റൊരു പ്രധാന നേതാവായ പി ജയരാജനാണ് റിസോർട്ട് സംബന്ധിച്ച് പാർട്ടിയിൽ വീണ്ടും പരാതി ഉന്നയിച്ചത്.അതേസമയം, വരും ദിവസങ്ങളിൽ ഇ പി ജാഥയിൽ പങ്കെടുക്കുമെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. ഇപി ജയരാജന് ജാഥയിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എം.വി. ഗോവിന്ദനെതിരെ നീങ്ങുക എന്നതാണ് കണ്ണൂരിലെ ഒരു സിംഹമായ ഇ.പി.ജയരാജൻ്റെ ലക്ഷ്യം. കണ്ണൂരിലെ എല്ലാ മാലിന്യങ്ങളുടെയും അട്ടിപ്പേർ അവകാശം ഉള്ളയാളാണ് ഇ.പി.ജയരാജൻ.എം വി ഗോവിന്ദൻ്റെ പഴയ സുഹ്യത്താണ് ഇ.പി.ജയരാജൻ. എന്നാൽ ഇ.പി. ആഗ്രഹിച്ച തസ്തികയിലാണ് എം.വി.ഗോവിന്ദൻ എത്തിയത്. ഇത് ഇ.പിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതോടെ ഇ.പി, എം.വി. ഗോവിന്ദന് എതിരായി. പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഗോവിന്ദൻ പരാജയമാണെന്ന് ഇ പി. എല്ലാവരോടും പറയുന്നുണ്ട്.പിണറായി തന്നെ സഹായിക്കുന്നില്ലെന്ന ബോധ്യം എം.വി. ഗോവിന്ദനുണ്ട്. ഇ പി ജയരാജൻ ഇതിൽ സന്തുഷ്ടനാണ്. പിണറായിയാകട്ടെ ഇ പി യെയും ഗോവിന്ദനെയും പിണക്കുന്നില്ല. ആരോടും പിണ റായി ഒരു പരിധിക്കപ്പുറം ഇടപെടുന്നില്ല. രണ്ടാമൂഴത്തിൽ തനിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ലെന്ന് പിണറായിക്കറിയാം. നാലുപാടു നിന്നും തനിക്കെതിരെ ഒളിയുദ്ധങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി മനസിലാക്കുന്നു.വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് സഞ്ചരിക്കുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി. തനിക്കെതിരെ നീങ്ങുന്നത് പാർട്ടിയിലെ ഒരു വിഭാഗമാണെന്ന് എം വി ഗോവിന്ദനറിയാം, അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്ന ഓരോ വാക്കും നിലപാടും ആയുധമാക്കാൻ കാത്തിരിക്കുകയാണ് ..കൂടെ നടക്കുന്നവർ തന്നെ..
https://www.facebook.com/Malayalivartha























