പിണറായിയുടെ 'കറുപ്പ് പേടി' മാറ്റാൻ പുതിയ വകുപ്പ്..തലപ്പത്ത് ഉന്നതൻ, ചരിത്രത്തിലാദ്യം..സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി ഡപ്യുട്ടി കമ്മിഷണറുടെ തസ്തിക സൃഷ്ടിച്ചു. എഐജി തസ്തികയ്ക്കു തുല്യമായ എക്സ് കേഡർ തസ്തികയാണ് സൃഷ്ടിച്ചത്....പൊലീസ് ആസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെ വിഐപി സുരക്ഷയ്ക്കുള്ള ഡപ്യുട്ടി കമ്മിഷണറായി നിയമിച്ചു...

മുഖ്യമന്ത്രിക്ക് നേരെ പ്രതിപക്ഷങ്ങൾ എല്ലാം ഒറ്റകെട്ടായി പ്രതിഷേധം ശക്തമാക്കുകയാണ്..മുഖ്യമന്ത്രി പിണറായി വിജയൻ പോകുന്ന വഴികളിൽ എല്ലാം യൂത് കോൺഗ്രെസ്സുകാർ കരിങ്കൊടി പ്രതിഷേധം നടത്തുകയാണ്, അതുകൊണ്ട് റോഡ് മുഴുവൻ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്..അതുകൊണ്ട് തന്നെ അതിനു വേണ്ടി ജനങ്ങളെ പോലും തടഞ്ഞു നിർത്തി റോഡും വഴികളുമെല്ലാം സ്തംഭിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി കടന്നു പോകുന്നത്..അതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പല സൈഡിൽ നിന്നും ഉയർന്നു കൊണ്ട് ഇരിക്കുന്നത്..
ഏതായാലും മുഖ്യന്റെ കറുപ്പ് പേടി മാറ്റാൻ വേണ്ടി പുതിയ ഒരു തസ്തിക കൂടി സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് സർക്കാർ, എന്തൊക്കെ കാണണം എന്നാണ് പറയാൻ ഉള്ളത്..സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി ഡപ്യുട്ടി കമ്മിഷണറുടെ തസ്തിക സൃഷ്ടിച്ചു. എഐജി തസ്തികയ്ക്കു തുല്യമായ എക്സ് കേഡർ തസ്തികയാണ് സൃഷ്ടിച്ചത്.
പൊലീസ് ആസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെ വിഐപി സുരക്ഷയ്ക്കുള്ള ഡപ്യുട്ടി കമ്മിഷണറായി നിയമിച്ചു. നിലവിലെ ചുമതലകളിൽ അദ്ദേഹം തുടരും.ഇന്റലിജൻസ് മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും വിഐപി സുരക്ഷ. സിവിൽ സപ്ലൈസ് കോർപറേഷൻ എംഡി സഞ്ജീവ് കുമാർ പട്ജോഷിയെ കോസ്റ്റൽ പൊലീസ് എഡിജിപിയായി നിയമിച്ചു. പുരാവസ്തു തട്ടിപ്പു നടത്തിയ മോൺസൺ മാവുങ്കലുമായി ബന്ധം പുലർത്തിയതിനു സസ്പെൻഡ് ചെയ്തശേഷം തിരിച്ചെടുത്ത ഐജി ഗോഗുലത്ത് ലക്ഷ്മണിനെ ട്രെയിനിങ് ഐജിയായി നിയമിച്ചു.നിലവിൽ മുഖ്യന്റെ യാത്ര കാരണം ദുരിതമനുഭവിക്കുന്നത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളാണ്..മുഖ്യമന്ത്രിയുടെ യാത്രയിൽ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിൻറെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതിനൊപ്പം റൂട്ട് ക്ലീയറൻസ് എന്ന പേരിൽ പൊലീസ് കാട്ടിക്കൂട്ടുന്ന അമിതാവേശവും ചേരുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര നാട്ടുകാർക്ക് തലവേദനയാവുകയാണെന്നാണ് പരാതി.
സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞ് പൊലീസ് ഇതിനെ ന്യായീകരിക്കുമ്പോൾ തിരുത്താൻ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്, Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്കോർട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും. അതായത് 7 വാഹനങ്ങൾ. അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ സംഘം. രേഖകൾ പ്രകാരം ഇതാണെങ്കിൽ യാഥാർത്ഥ്യത്തിലാകുമ്പോൾ ഇരട്ടിയാവും. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്പിയും സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും. അതോടെ വാഹനങ്ങളുടെ നിര ഏഴിൽ നിന്ന് 16 ആയും പൊലീസുകാരുടെയെണ്ണം 70 മുതൽ 80 വരെയായും ഉയരും. അതായത് ചട്ടപ്രകാരം നൽകേണ്ടതിന്റെ ഇരട്ടി. മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും.
പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ലെന്ന് ആളുകൾ ആരോപിക്കുന്നു. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്.കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാൻ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. അടക്കം പറഞ്ഞുകൊണ്ട് ആഞ്ഞടിച്ചിരുന്നു..
മൈക്കിന് മുന്നിൽ സ്വന്തം അണികളെ സുഖിപ്പിക്കാൻ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാൻ പൊലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുന്നു. നിഴലിനെപ്പോലും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല. ജനങ്ങളെ കൊള്ളയടിച്ച് അവരുടെ നികുതിപ്പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ തെരുവികളിലേക്ക് കെട്ടിയെഴുന്നള്ളിക്കാൻ പൊലീസിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരുന്ന അവസ്ഥയാണ്..
https://www.facebook.com/Malayalivartha























