ആരോപണമെല്ലാം തെളിവുകളുടെ പി്ന്തുണയില്‍ വിനു വി ജോണ്‍ നിഷേധിച്ചതിനാല്‍ ഇനി കേസുമായി പൊലീസ് മുമ്പോട്ട് പോകുമോ എന്നതാണ് നിര്‍ണ്ണായകം. സിആര്‍പിസിയിലെ 41 എ പ്രകാരമാണ് വിനു വി ജോണിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

തലകുനിക്കാതെ പറഞ്ഞ സമയത്ത് തന്നെ പൊലീസിന് മുമ്പില്‍ ഹാജരായി വിനു വി ജോണ്‍. ഏഷ്യാനെറ്റ് ന്യൂസിലെ പ്രധാന അവതാരകന്‍ എളമരം കരിം നല്കിയ ക്കേസില്‍ കണ്‍ന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ മറ്റൊരു മുഖമായ പിജി സുരേഷ് കുമാറും ബ്യൂറോ ചീഫ് കെജി കമലേഷും. ചിരിച്ച മുഖവുമായി പൊലീസ് സ്റ്റേഷനിലേക്ക് കയറിയ വിനു വി ജോണിനൊപ്പം പിജിയും കമലേഷും സ്റ്റേഷനിലേക്ക് കയറി. അര മണിക്കൂറോളം സിഐയ്ക്ക് മുമ്പില്‍ എല്ലാം വിശദീകരിച്ച് വിനു വി ജോണ്‍ പുറത്തേക്ക് വന്നു. അവിടെ നിന്ന മാധ്യമ ക്യാമറകലെ കൈവീശി കാട്ടി ആശങ്കയൊന്നുമില്ലാത്ത മടക്കം. ഏഷ്യാനെറ്റ് ന്യൂസിലെ ആക്ഷേപ ഹാസ്യ പരിപാടിയായ ഗം അവതാരകന്‍ നിഷാന്തും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
വിനു വി ജോണിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസിന്റെ നോട്ടീസ് രണ്ടു ദിവസം മുമ്പാണ് കിട്ടിയത്. എളമരം കരിം നല്‍കിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം കണ്‍റ്റോണ്‍മെന്റ് പൊലീസാണ് വിനു വി ജോണിനെതിരെ കേസെടുത്തിട്ടുള്ളത്. സി ഐ മുഹമ്മദ് ഷാഫിക്ക് മുമ്പിലാണ് വിനു ഹാജരായതും വിശദീകരണം നല്‍കിയതും. എളമരത്തിന്റേത് കള്ളപ്പരാതിയാണെന്ന് സമര്‍ത്ഥിച്ചാണ് വിനു സ്റ്റേഷന്‍ വിട്ടത്. വിനുവിനെ അറസ്റ്റു ചെയ്യാനും ജയിലില്‍ അടയ്ക്കാനും ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ കള്ളപ്പരാതിയിലെ അറസ്റ്റിന് നിയമോപദേശങ്ങള്‍ എതിരായി. എന്നിട്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി വിളിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാ തോരാതെ സംസാരിക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ പോലും വിനു പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പരിസരത്ത് എത്തിയില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസിന് തൊട്ടു താഴെയാണ് കണ്‍ന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍.
. ആരോപണമെല്ലാം തെളിവുകളുടെ പി്ന്തുണയില്‍ വിനു വി ജോണ്‍ നിഷേധിച്ചതിനാല്‍ ഇനി കേസുമായി പൊലീസ് മുമ്പോട്ട് പോകുമോ എന്നതാണ് നിര്‍ണ്ണായകം. സിആര്‍പിസിയിലെ 41 എ പ്രകാരമാണ് വിനു വി ജോണിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. മേലില്‍ സമാന കുറ്റം ചെയ്യരുതെന്നും തെളിവുകള്‍ ഇല്ലാതാക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഈ നോട്ടീസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയിരുന്നു. ചോദ്യം ചെയ്യേണ്ട മതിയായ കാരണം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ എല്ലാം വിനു വി ജോണ്‍ വീഡിയോ തെളിവാക്കി നിഷേധിച്ചു. കള്ളക്കേസാണെന്നും മൊഴി നല്‍കി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിനു വി ജോണിനെ പൊലീസ് പുറത്തേക്ക് വിട്ടത്.
കേസിലെ വിശദാംശങ്ങള്‍ നേരത്തെ മറുനാടന്‍ പുറത്തു വിട്ടിരുന്നു. 2022 മാര്‍ച്ച് 28നാണ് സംഭവം നടന്നതെന്നും പരാതി അടുത്ത മാസം 28ന് പത്തരയ്ക്കാണ് കിട്ടിയതെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്. അന്ന് പതിനൊന്ന് ആറിന് തന്നെ കേസെടുത്തു. 1955ല്‍ ജനിച്ച എളമരം കരീമാണ് പരാതിക്കാരന്‍. അച്ഛന്‍ ഇസ്മാലുട്ടിയും. ആവലാതിക്കാരനെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാല്‍ ്ആക്രമിക്കപ്പെണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. എളമരം കരിം പോകുന്ന വണ്ടി ഒന്ന് അടിച്ചു പൊട്ടിക്കണമായിരുന്നു, എന്നിട്ട് അതിലുള്ള ആളുകളെ എളമരം കരിം കുടുംബ സമേതമാണെങ്കില്‍ അവരെയൊക്കെ ഒന്ന് ഇറക്കി വിടണമായിരുന്നു. എളമരം കരീമിനെ യാസറിനെ പോലെ മുഖത്തടിച്ച് മൂക്കില്‍ നിന്നും ചോര വരുത്തണമായിരുന്നു എന്ന പ്രസ്താവന നടത്തിയെന്നാണ് എഫ് ഐ ആറിലെ കുറ്റാരോപണം.
എളമരം കരിമിനെതിരെ വിനു പറഞ്ഞ അഭിപ്രായത്തെ വളച്ചൊടിച്ച് കേസിന് ഉതകുന്ന തരത്തില്‍ ആക്കിയെടുത്തു എളമരവും സൈബര്‍ സഖാക്കളും. അതിന് ശേഷം വിനുവിനെതിരെ അക്രമാഹ്വാനം നടന്നു. അതെല്ലാം തീര്‍ന്നുവെന്ന് വിനുവും കരുതി. അതിനിടെയാണ് കേസിനെ കുറിച്ച് അറിയുന്നത് എന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനു വി ജോണ്‍ വിശദീകരിച്ചിരുന്നു. എന്റെ വീട്ടിലേക്ക് കടന്നു കയറി പോസ്റ്റ് ഒട്ടിച്ചു. നഗരത്തില്‍ അടക്കം പോസ്റ്റര്‍ വന്നു. ഐപിഎസുകാരന്‍ അടക്കം മൊഴി എന്റെ മൊഴി എടുത്തു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. ഇതിനിടെ കലാവധി തീര്‍ന്ന പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കി. അടുത്ത ദിവസം പാസ്പോര്‍ട്ട് കൈയില്‍ കിട്ടി. പിന്നാലെ പൊലീസ് വെരിഫിക്കേഷന്‍ നടന്നു. അതില്‍ എതിരെ റിപ്പോര്‍ട്ട് വന്നു. താന്‍ കേസില്‍ പ്രതിയാണെന്നായിരുന്നു അത്-വിനു വി ജോണ്‍ മാസങ്ങള്‍ക്ക് മുമ്പ് കേസിനെ കുറിച്ച് അറിഞ്ഞത് ഇങ്ങനെയാണ്.
https://www.facebook.com/Malayalivartha























