എറണാകുളം ജില്ലയിൽ സമ്പന്നരായ രണ്ട് വിദേശ മലയാളികൾക്ക് സഹായം കിട്ടി; എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ്; പരിശോധന വ്യാപകമാക്കാൻ വിജിലൻസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ അതിനിർണായക നീക്കങ്ങൾ നടത്തുകയാണ് വിജിലൻസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദശം കൊടുത്തു. ഇന്നലെ കളക്ടറേറ്റുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. അപ്പോൾ തന്നെ കണ്ടെത്തിയത് വ്യാപക ക്രമക്കേടാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാൻ നിർദ്ദേശം കൊടുക്കുകയായിരുന്നു.
ഓരോ വ്യക്തിയും കൊടുത്തിട്ടുള്ള വിവരങ്ങൾ പരിശോധിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഫോണ്‍ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി തന്നെ പരിശോധനയ്ക്ക് വിധേയമാക്കും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹാം പറയുന്നത്. പണം കൈപ്പറ്റിയവർ അർഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാൽ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്നാണ് .
ഓരോ ജില്ലായിലും എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായി കളക്ടേറേറ്റിലെ രേഖകള്‍ പരിശോധിക്കുക എന്ന് നീക്കം ശക്തമാക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ പണം തട്ടിയെടുക്കുന്നുവെന്ന കണ്ടെത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകുന്നത് ഏറ്റവും പാവപ്പെട്ടവർക്കുള്ള സഹായമാണ് . സർക്കാർ ഈ പദ്ധതിയെക്കുറിച്ച് അവകാശപ്പെട്ടിരുന്നത് കുറ്റം ഇല്ലാത്ത രീതിയിൽ അർഹതപ്പെട്ടവർക്ക് മാത്രമാണ് സഹായമനുവദിക്കുന്നതെന്നായിരുന്നു. എന്നാൽ ഓപ്പറേഷൻ സിഎംഡിആർഎഫിൽ അറിയാൻ സാധിക്കുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകളാണ് . CMDRFൽ നിന്ന് എറണാകുളം ജില്ലയിൽ സമ്പന്നരായ രണ്ട് വിദേശ മലയാളികൾക്ക് സഹായം കിട്ടി എന്ന നടുക്കുന്ന വിവരം പുറത്തുവന്നു.എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്.
ഇയാളുടെ ജീവിത പങ്കാളി അമേരിക്കയിൽ നഴ്സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവർക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് ഈ തട്ടിപ്പ് നടന്നത് . തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്‍റ് നൽകിയ 16 അപേക്ഷകളിലും സഹായം നൽകിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം . കരൾ രോഗിയായ ഒരാൾക്ക് ചികിത്സാ സഹായം നൽകിയത് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റിന്‍റെ കയ്യിലാണ്. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha























