വൈകുന്നേരം ഏഴിന് ഗവര്‍ണര്‍ തിരുവനന്തപുരത്ത് എത്തും; മന്ത്രിമാരെ രാജ്ഭവനിലേക്ക് ക്ഷണിച്ചത് ആ ഉദ്ദേശത്തോടെ? നിലവില്‍ ഒപ്പിടാത്ത ബില്ലുകളില്‍ പകുതിയെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചേക്കുമെന്ന് സൂചന

ഇന്നാണ് ആ നിർണായക ദിവസം. ചില മന്ത്രിമാരെ ഗവർണർ രാജ്‌ഭവനിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. നിയമസഭ പാസാക്കിയ ശേഷിക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിനായിട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാഴാഴ്ച ബന്ധപ്പെട്ട മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. വൈകുന്നേരം ഏഴിനാണ് ഗവര്‍ണര്‍ തിരുവനന്തപുരത്ത് എത്തുക. അതിനു ശേഷമാകും കൂടിക്കാഴ്ച. മന്ത്രിമാരായ ആര്‍. ബിന്ദു, പി. രാജീവ്, വി.എന്‍. വാസവന്‍, ജെ. ചിഞ്ചുറാണി എന്നിവരുമായി കൂടിക്കാഴ്ചക്ക് ഗവര്‍ണര്‍ ചീഫ് താല്‍പര്യമറിയിച്ചു. നിലവില്‍ ഒപ്പിടാത്ത ബില്ലുകളില്‍ പകുതിയെങ്കിലും ഗവര്‍ണര്‍ ഇതിനുശേഷം അംഗീകരിച്ചേക്കും.
അതേസമയം രാജ്ഭവനിൽ ഇപ്പോൾ തന്നെ ഒരുപാട് ബില്ലുകൾ ഒപ്പിടാതെ തടഞ്ഞു വച്ചിട്ടുണ്ട്. ആ എട്ട് ബില്ലുകളിൽ അഞ്ചെണ്ണത്തിലെങ്കിലും ഗവർണർ ഒപ്പിടാനുള്ള സാധ്യത വളരെ കൂടുതലാണ്. സർവകലാശാലാകളിലെ തന്റെ ചാൻസലർ പദവി ഒഴിവാക്കുന്ന ബില്ലിലും വൈസ്ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അധികാരം ഇല്ലാതാക്കുന്നതുമായ ബില്ലുകളിൽ അദ്ദേഹം ഒപ്പിടില്ല.
ബാക്കി എല്ലാ ബില്ലുകളിലും അദ്ദേഹം ഒപ്പിടുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇതിനായി 23 ആം തീയതി വൈകിട്ടെത്താൻ നാല് മന്ത്രിമാരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഗവർണർ. ഗവര്‍ണറുമായി സമവായം സൃഷ്ടിക്കാന്‍ മന്ത്രിമാരായ പി. രാജീവും ബിന്ദുവും കൊച്ചിയില്‍ അദ്ദേഹത്തെ കാണാനായി അനുമതി ചോദിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ തയാറായിരുന്നില്ല. ബില്ലുകളുമായി ബന്ധപ്പെട്ട മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്ന് നിലപാടെടുത്ത് ഗവര്‍ണര്‍.
തടഞ്ഞു വച്ചിരിക്കുന്ന എട്ട് ബില്ലുകൾ ഒപ്പിടണമെന്ന് മുഖ്യമന്ത്രി കത്ത് നൽകിയിരുന്നു. ഇതോടെയാണ് ഗവർണർ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. 23 ആം തീയതി വൈകിട്ട് തലസ്ഥാനത്തെത്തുന്ന ഗവർണർ 24 ന് വീണ്ടും ഉത്തരേന്ത്യയിലേക്ക് പോകുവാൻ തയ്യാറെടുക്കുകയാണ് .മാർച്ചിൽ മാത്രമേ അദ്ദേഹം മടങ്ങിയെത്തൂ. അതിനു മുന്നേ മന്ത്രിമാരെ കണ്ടിട്ട് ബില്ലുകളിൽ ഒപ്പിടാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. മന്ത്രിമാർ ഗവർണറെ കാണുന്നത് ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാർക്കുമൊപ്പമാണ്.
നേരത്തേ ഗവർണർ ഒപ്പിട്ട ചില ഓർഡിനൻസുകൾ ഉണ്ട്. ഗവർണർ നിലവിൽ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകളിൽ അഞ്ചെണ്ണം ആ ഓർഡിനൻസുകൾക്ക് പകരമുള്ളതാണ്. ഗവർണർ നിയമോപദേശം തേടിയപ്പോളാണ് ഇത്തരം ബില്ലുകൾ തടഞ്ഞു വച്ചിരിക്കുന്നതിന്റെ പിന്നിലുള്ള കാര്യം മനസിലായത് .
കോൺസ്റ്റിയൂഷന്റെ 213 അനുച്ഛേദമനുസരിച്ച് ഗവർണർ അംഗീകരിച്ച ഓർഡിനൻസിന് പകരമുള്ള ബിൽ ഗവർണർ തടഞ്ഞാലും, ലെജിസ്ലെറ്റീവ് റദ്ദാക്കാത്തിടത്തോളം കാലം ഓർഡിനൻസുണ്ടായിരുന്ന കാലത്തെ വ്യവസ്ഥകൾ നിലനിൽക്കുമെന്നതും നിർണായകമായ കാര്യമാണ്.
ലോകായുക്ത ഉത്തരവുകൾ ലെജിസ്‌ലേറ്റീവ് അസ്സംബ്ലി മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, പബ്ലിക് സർവീസ് കമ്മിഷൻ റദ്ദാക്കൽ അതായത് (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) , സഹകരണസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി, മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി, സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണൽഭേദഗതി എന്നിവ ഗവർണർ അംഗീകരിച്ച ഓർഡിനൻസിന്റെ തുടർച്ചയായി പുറപ്പെടുവിച്ച ബില്ലുകളാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ് .
ഒപ്പിടാൻ സാദ്ധ്യതയില്ലാത്ത ചില ബില്ലുകൾ ഇവയാണ് ; സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള രണ്ട് ഭേദഗതി ബില്ലുകൾ.സെർച്ച് കമ്മിറ്റി സർക്കാരിന് മുൻതൂക്കത്തോടെ അഞ്ചംഗങ്ങളാക്കി വി.സി നിയമനത്തിൽ ഗവർണറെ വെട്ടാനുള്ള ബിൽ.
https://www.facebook.com/Malayalivartha























