എവിടെ ഞങ്ങളുടെ തീ പൊരി നേതാവ് ജയരാജൻ..അദ്ദേഹം പാർട്ടി ഉപേക്ഷിച്ചോ..ഇതാണിപ്പോൾ സി പി എം നേതാക്കൾക്കിപ്പോൾ ചോദിക്കാനുള്ളത്, ജയരാജനെ കാണാൻ ഇല്ലെന്നുള്ള പരാതിയാണ് ഇപ്പോൾ ഉയരുന്നത്..എവിടെ പോയി അദ്ദേഹം എന്നാണ് അണികൾക്ക് ചോദിക്കാനുള്ളത്..കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിട്ടു നിന്നു..

എവിടെ ഞങ്ങളുടെ തീ പൊരി നേതാവ് ജയരാജൻ..അദ്ദേഹം പാർട്ടി ഉപേക്ഷിച്ചോ..ഇതാണിപ്പോൾ സി പി എം നേതാക്കൾക്കിപ്പോൾ ചോദിക്കാനുള്ളത്, ജയരാജനെ കാണാൻ ഇല്ലെന്നുള്ള പരാതിയാണ് ഇപ്പോൾ ഉയരുന്നത്..എവിടെ പോയി അദ്ദേഹം എന്നാണ് അണികൾക്ക് ചോദിക്കാനുള്ളത്..കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിട്ടു നിന്നു. നേതൃത്വത്തിനോടുള്ള അതൃപ്തി തുടരുന്നതിനാലാണ് ജാഥയില്‍ ഇ.പി. പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഇ.പി. ജാഥയില്‍ പങ്കെടുക്കുമെന്നാണ് എം.വി. ഗോവിന്ദന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ താന്‍ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമല്ല താന്‍. മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ ഉള്ളതിനാലാണ് ജാഥയില്‍ പങ്കെടുക്കാത്തതെന്നുമാണ് ഇ.പി. ജയരാജന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ തന്നെ ഇപി പങ്കെടുത്തിരുന്നില്ല.
എന്നാല്‍ ജാഥ കണ്ണൂരില്‍ എത്തിയിട്ടും ഒരു വേദിയിലും ഇപി വരാതിരുന്നതോടെയാണ് ഇത് പുറത്തുവരികയും പാര്‍ട്ടിക്കുള്ളിലെ ചേരി തിരിവ് വാര്‍ത്തയാവുകയും ചെയ്തത്. ഇ.പിയുടെ നാട്ടിലൂടെയടക്കം സിപിഎം ജാഥ കടന്നു പോകുമ്പോള്‍ മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം തന്നെ തഴഞ്ഞു ഗോവിന്ദനെപാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഉള്‍പ്പടെ ഇപി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. അതേസമയം ഇ.പി. ജയരാജന്‍ മനപ്പൂര്‍വ്വം ജാഥയില്‍ നിന്നും വിട്ടു നില്‍ക്കുന്നതല്ല, എവിടെ വെച്ചും പങ്കെടുക്കാം. വരും ദിവസങ്ങളില്‍ പങ്കെടുക്കും. ഇപിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് എം.വി. ഗോവിന്ദന്‍ അറിയിച്ചു. കഴിഞ്ഞദിവസം കാസര്‍കോട്ട് നിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലുണ്ടായിട്ടും ജയരാജന്‍ ഉദ്ഘാടനത്തിന് എത്തിയില്ല. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ പരാതിയെ തുടര്‍ന്ന് റിസോര്‍ട്ട് വിവാദം പാര്‍ട്ടിയിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും, ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും ഇപി ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതാണ് അതൃപ്തിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.
ഒപ്പവും അതിലല്പം മുകളിലുമുള്ള പലരേയും കടത്തിവെട്ടിയാണ് പാര്‍ട്ടി സെക്രട്ടറിയായത്. അതിനോടൊപ്പം കിട്ടി പിബി അംഗത്വവും. പോരെ പൂരം. അസൂയാലുക്കള്‍ക്ക് ഇതുതന്നെ ധാരാളമല്ലെ. കണ്ണൂര്‍ ജില്ലയിലെ ജയരാജത്രയങ്ങളുണ്ട്. അവരിലാരെങ്കിലും സെക്രട്ടറിയാകണമെന്ന് ആഗ്രഹിച്ചതാണ്. പ്രതീക്ഷിച്ചതാണ്. പക്ഷേ അതെല്ലാം തെറ്റി. മൂന്ന് മാസത്തോളം അതിലൊരു ജയരാജന്‍ പാര്‍ട്ടിപ്പണിതന്നെ നിര്‍ത്തിയോ എന്നൊരു സംശയം ജനിപ്പിച്ചു. പെട്ടെന്ന് ഒരു ബോധോദയം പോലെ പിന്നെ പൊങ്ങിവന്നു.മറ്റ് ജില്ലകളിലും സമാനമായ നേതാക്കളുണ്ടായിരുന്നു. പക്ഷേ ഒന്നും പരിഗണിക്കപ്പെട്ടില്ല. പാര്‍ട്ടി സെക്രട്ടറിയുടെ സാന്നിധ്യം അറിയിക്കാനായി പിന്നത്തെ ശ്രമം. മുസ്ലീംലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുംവിധം ഒരഭിപ്രായപ്രകടനം ആദ്യം നടത്തിനോക്കി. അത് മുന്നണികക്ഷികളില്‍ തന്നെ ഭിന്നാഭിപ്രായവും എതിര്‍പ്പും പ്രകടമായി. വാക്കുമാറ്റിപ്പറഞ്ഞ് തടിയൂരി. പിന്നെയാണ് സംസ്ഥാന വ്യാപകമായി ഒരു യാത്രയ്ക്ക് പദ്ധതിയിട്ടത്. ജനകീയ പ്രതിരോധയാത്ര എന്ന പേരും നല്‍കി. ജനകീയ പ്രതിരോധയാത്രയില്‍ ഇടതുപക്ഷത്തെ ജനങ്ങള്‍ പോലുമില്ല.എന്തിനേറെ പാർട്ടിയിലെ പ്രിയ നേതാവ് പോലുമിപ്പോൾ ജാഥയിൽ ഇല്ലെന്നുള്ളത് ഇപ്പോൾ പാർട്ടിക്ക് നൽകുന്ന ക്ഷീണം ചെറുതല്ല..പാർട്ടി ഗോവിന്ദന്റെ കൈയിൽ നിൽക്കുന്നില്ല എന്നുള്ളതിന്റെ ഒരു സൂചനയല്ലേ ഇതിനുള്ള തരത്തിലും ചർച്ചകളിപ്പോൾ സജീവമാണ്..ഏതായാലും ഇതിൽ മറുപടി പറയാൻ നേതാക്കളാരും മുതിരുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം..
https://www.facebook.com/Malayalivartha























