ഏജന്റുമാർ ഇടനിലക്കാരാകുന്നു; ഏജൻറുമാർ തട്ടിപ്പ് നടത്തി; തട്ടിപ്പിന് പിന്നിൽ സംഘടിതമായ ശ്രമമുണ്ട്; പുറകോട്ടുള്ള ഫയലുകൾ പരിശോധിച്ചു; കൂടുതൽ കാലം പുറകോട്ട് പോയി ഫയലുകൾ പരിശോധിക്കേണ്ടി വരും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ പ്രതികരിച്ച് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് വിജിലൻസ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പ്രതികരിച്ചിരിക്കുകയാണ്. ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏജൻറുമാർ തട്ടിപ്പ് നടത്തി.തട്ടിപ്പിന് പിന്നിൽ സംഘടിതമായ ശ്രമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ ഇതുവരെ പരിശോധിച്ചിരുന്നു. കൂടുതൽ കാലം പുറകോട്ട് പോയി ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഓപ്പറേഷൻ സിഎംഡിആർഎഫ് വിജിലൻസിന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടത്തിയത് എന്നാണ് മനോജ് എബ്രഹാം തുറന്നടിച്ചിരിക്കുന്നത്. സർക്കാരിൽ നിന്നും പരാതികൾ കിട്ടി. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു . ക്രമക്കേടുകൾ എല്ലാ ജില്ലകളിലും കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ തട്ടിപ്പ് നടത്തിയെന്ന് സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദശം കൊടുക്കുകയായിരുന്നു . ഇന്നലെ കളക്ടറേറ്റുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. അപ്പോൾ തന്നെ കണ്ടെത്തിയത് വ്യാപക ക്രമക്കേടാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാൻ നിർദ്ദേശം കൊടുക്കുകയായിരുന്നു.
ഓരോ വ്യക്തിയും കൊടുത്തിട്ടുള്ള വിവരങ്ങൾ പരിശോധിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഫോണ്‍ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി തന്നെ പരിശോധനയ്ക്ക് വിധേയമാക്കും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹാം പറയുന്നത്. പണം കൈപ്പറ്റിയവർ അർഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാൽ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്നാണ് .
https://www.facebook.com/Malayalivartha























