മുഖ്യമന്ത്രിയും മന്ത്രിമാരും ബില്ലുകളിൽ ഒരു വിശദീകരണം നൽകണം; ബില്ലുകളിൽ ഒപ്പിടാത്തത് ഈ കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാലാണ്; മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇതുവരെ ഈ ബില്ലുകളിൽ ഒരു വ്യക്തത തന്നിട്ടില്ല; മന്ത്രിമാർ നേരിട്ട് എത്തേണ്ടിടത്ത് എത്തണം; കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഒപ്പിടാനുള്ള ബില്ലുകളിൽ ഒരു തീരുമാനം എടുക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിമാരെ രാജ്ഭവനിലേക്ക് എത്താൻ ഗവർണർ ക്ഷണിച്ചിരിക്കുകയാണ്. അതിനിടയിൽ ഈ വിഷയത്തിൽ നിർണായകമായ നിലപാട് വ്യക്തമാക്കി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. ലോകായുക്ത ബില്ലുകളിൽ അടക്കം അദ്ദേഹം നിലപാട് വ്യക്തമാക്കി. ലോകായുക്ത ബില്ലിൽ വിട്ടുവീഴ്ചയില്ലെന്ന് ഗവർണർ വ്യക്തമാക്കി. മന്ത്രിമാർ നൽകുന്ന വിശദീകരണം തൃപ്തികരമെങ്കിൽ മാത്രമേ ഒപ്പ് വയ്ക്കുകയുള്ളൂവെന്നും ഗവർണർ വ്യക്തമാക്കി. ഇല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കും എന്ന് ഒരു പ്രതികരണമാണ് ഗവർണർ നടത്തിയിരിക്കുന്നത്. നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഗവർണർ .
ആ ബില്ലുകളിൽ വിശദീകരണം നൽകാനാണ് മന്ത്രിമാരെ വിളിപ്പിച്ചിരിക്കുന്നത്. അപ്പോൾ മന്ത്രിമാർ ആ ബില്ലുകളിൽ ഒരു നിലപാട് അല്ലെങ്കിൽ വിശദീകരണം ഗവർണർക്ക് നൽകും. അത് ഗവർണർക്ക് ബോധ്യപ്പെട്ട് തൃപ്തികരമാണെങ്കിൽ മാത്രമേ ബില്ലുകളിൽ ഒപ്പ് വയ്ക്കുകയുള്ളൂ.
അല്ലെങ്കിൽ അദ്ദേഹം ഒപ്പുവയ്ക്കില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വന്തം കാര്യത്തിൽ ആർക്കും വിധി കർത്താക്കൾ ആകാൻ കഴിയില്ല എന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്.മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബില്ലുകളിൽ ഒരു വിശദീകരണം കൊടുക്കണമെന്നുണ്ട് . പക്ഷേ ഈ സർക്കാർ അത് ചെയ്യുന്നില്ല എന്ന ഗുരുതര ആരോപണം ഗവർണർ ഉന്നയിച്ചിരിക്കുകയാണ്.ഈ ബില്ലുകളിൽ ഒപ്പിടാത്തത് തനിക്ക് ഈ കാര്യത്തിൽ ഒരു വ്യക്തത ഇല്ലാത്തതുകൊണ്ടാണ് .
മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇതുവരെ ഈ ബില്ലുകളിൽ ഒരു വ്യക്തത തനിക്ക് തന്നിട്ടില്ല. ഈ കാര്യത്തിൽ വ്യക്തത ചോദിക്കുമ്പോൾ സെക്രട്ടറിമാരെ പറഞ്ഞയക്കുകയാണ് പതിവ് എന്നാണ് ഗവർണർ ഉയർത്തുന്ന പ്രധാന ആരോപണം. മന്ത്രിമാർ നേരിട്ട് എത്തേണ്ടിടത്ത് മന്ത്രിമാർ തന്നെ എത്തണമെന്ന് നിലപാടാണ് ഗവർണർക്ക് ഉള്ളത്. ബില്ലുകളെ കുറിച്ച് വിശദമാക്കാൻ വകുപ്പ് തല സെക്രട്ടറിമാർ മാത്രം വന്നിട്ട് കാര്യമില്ല എന്നാണ് ഗവർണർ വ്യക്തമാക്കുന്നത്.
പല ബില്ലുകൾ പിടിച്ചു വയ്ക്കാനുള്ള കാരണം എന്താണെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ മന്ത്രിമാർ വന്ന് കാണേണ്ടുന്നത് രാജ് ഭവനിലാണ്. പല മന്ത്രിമാരും എറണാകുളത്ത് വച്ച് തന്നെ കാണാൻ ശ്രമിച്ചിരുന്നു. അത് ശരിയായ നിലപാട് അല്ല . തന്നെ രാജ്ഭവനിൽ എത്തി തന്നെ കാണണം എന്നൊരു പിടിവാശിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. അതാണ് ശരിയായ രീതിയെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ബില്ലുകളിൽ ഒരു വ്യക്തത വരുത്താനാണ് ഗവർണറുടെ ഇപ്പോഴത്തെ ശ്രമം. നേരത്തെ മന്ത്രി ജെ ചിഞ്ചു റാണി രാജ്ഭവനിൽ എത്തി തന്റെ ബില്ലുകളെ കുറിച്ച് ഒരു വിശദീകരണം ഗവർണർക്ക് നൽകിയിരുന്നു. മറ്റ് നാലു മന്ത്രിമാർ ഇന്ന് അവിടെക്കെത്തുകയാണ്.
നിയമ വ്യവസായ മന്ത്രി പി രാജീവൻ,ഉന്നത വിദ്യഭ്യാസ ആർ ബിന്ദു,സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവരാണ് ഗവർണറെ ഇന്ന് കാണുന്നത്.ഇവർ അവിടെ എത്തി അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ബില്ലുകളിൽ വിശദീകരണം നൽകും. ആ വിശദീകരണം ബോധ്യപ്പെട്ടാൽ മാത്രമേ ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കുകയുള്ളൂ. മന്ത്രിമാർ വിശദീകരണം എന്ന് നൽകിയതുകൊണ്ട് മാത്രം ബില്ലുകളിൽ ഒപ്പ് വയ്ക്കും എന്ന നിലപാട് അല്ല ഇപ്പോൾ ഗവർണർക്ക് ഉള്ളത്. മന്ത്രിമാരുടെ വിശദീകരണത്തിൽ നിന്നും ഗവർണർക്ക് കാര്യങ്ങൾ ബോധ്യപെട്ടാൽ മാത്രമേ അതായത് ഭരണഘടന വിരുദ്ധമായിട്ടുള്ള ബില്ലുകൾ അല്ല എന്ന് ബോധ്യമായാൽ മാത്രമേ ഒപ്പിടുക എന്നൊരു നീക്കത്തിലേക്ക് അദ്ദേഹം കടക്കുകയുള്ളൂ .
https://www.facebook.com/Malayalivartha























