അടുത്ത പോലീസ് മേധാവി ആര്? DGP അനിൽകാന്ത് പടിയിറങ്ങും! അടുത്ത മേധാവിയാര്? സാധ്യതാ പട്ടികയിങ്ങനെ!

സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടുമൊരു മലയാളി എത്താനുള്ള സാധ്യതകൾ തെളിയുന്നു. ഡി.ജി.പി. അനില്‍ കാന്ത് വിരമിക്കുന്ന ഒഴിവില്‍ അടുത്ത സംസ്ഥാന പോലീസ് മേധാവി ആരാകും എന്ന ചര്‍ച്ച ഉന്നത തലത്തില്‍ മുറുകുന്നു. പുതിയ പോലീസ് മേധാവിക്കായുള്ള പരിഗണനാ പട്ടിക തയാറാക്കാനിരിക്കെയാണിത്. പട്ടിക അയയ്ക്കാന്‍ പൊതുഭരണ വകുപ്പ് ഡി.ജി.പിക്കു കത്ത് നല്‍കിയിട്ടുണ്ട്.
നിലവിലുള്ള ഡിജിപി അനിൽകാന്ത് ജൂൺ 30ന് വിരമിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ അഞ്ചുപേരുടെ പ്രാധമിക പട്ടിക തയ്യാറാക്കി യുപിഎസ് സിക്കു കൈമാറിയത്. പോലീസ് മേധാവി പദവിക്കു യോഗ്യരായ എട്ടുപേരാണുള്ളത്. ഇതില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്നുപേര്‍ കേരളത്തിലേക്കു മടങ്ങി വരുമോയെന്ന് വ്യക്തമല്ല. കേരളത്തിലുള്ള ഐ.പി.എസുകാരില്‍ മലയാളിയായ കെ. പത്മകുമാര്‍ ആണ് സീനിയോറിറ്റിയില്‍ ഒന്നാം സ്ഥാനത്ത്.
സംസ്ഥാനം നൽകുന്ന പട്ടികയിൽനിന്നാകും യു പി എസ് സി ഒരാളെ ഡിജിപിയായി നിശ്ചയിക്കും. ഈ പട്ടികയിലാണ് പിണറായിക്ക് താൽപ്പര്യമുള്ള പത്മകുമാർ ഒന്നാമതായി സ്ഥാനം പിടിച്ചത്. പത്മകുമാർ ഡിജിപിയായാൽ വീണ്ടും ഈ സ്ഥാനത്ത് എത്തുന്ന മലയാളികൂടിയാകും അദ്ദേഹം. നേരത്തെ ടി. പി. സെൻകുമാറാണ് ഈ സ്ഥാനത്തിരുന്ന മലയാളി ഡിജിപി.അദ്ദേഹമാകട്ടെ പിണറായിയോട് നിയമയുദ്ധം നടത്തി ഡിജിപിയായി എത്തുകയായിരുന്നു. ഒരുപക്ഷെ മുഖ്യമന്ത്രി എതിർത്തിട്ടും ഡിജിപി പദവിയിലെത്തിയ അപൂർവ്വം വ്യക്തികൂടിയാണ് സെൻകുമാർ.
പോലീസ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപിയായ പത്മകുമാർ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. 2025 വരെ കാലാവധിയുണ്ട്..ട്രാൻസ്പോർട്ട് കമ്മീഷണർ,തീരസംരക്ഷൺസേനാ മേധാവി,പോലീസ് അക്കാദമി ഡയറക്ടർ തുടങ്ങി നിരവധി പദവികളിൽ പേരെടുത്തിട്ടുണ്ട്..ചുരുളി എന്ന സിനിമയിൽ നിയമവിരുദ്ധമായ പരാമർശങ്ങൾ കടന്നുകൂടിയോ എന്നുള്ള നിരീക്ഷണത്തിന് ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ കൂടിയായിരുന്നു പത്മകുമാർ.നിയമവിരുദ്ധ ഭാഗങ്ങൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ.
ക്രൈം ബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് രണ്ടാം സ്ഥാനത്തുണ്ട്. ഡി.ജി.പി: അനില്‍ കാന്ത് ജൂണ്‍ 30നാണ് വിരമിക്കുന്നത്. മനുഷ്യവകാശ കമ്മിഷന്‍ ഡി.ജി.പി: ടോമിന്‍ തച്ചങ്കരിക്ക് ഔദ്യോഗിക കാലാവധി ജൂെലെ വരെ ഉണ്ട്. വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ള തച്ചങ്കരിയെ പോലീസ് മേധാവിയായി പരിഗണിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പോലീസ് ആസ്ഥാനത്ത് തയാറാക്കുന്ന പട്ടികയില്‍ തച്ചങ്കരിയുടെ പേര് ഉള്‍പ്പെടുത്തിയാല്‍, സീനിയോറിറ്റിയില്‍ തച്ചങ്കരി ഒന്നാമനാകും.
കേരളത്തിൽ ഡിജിപി റാങ്കിലെത്തിയ ആദ്യവനിത ആർ ശ്രീലേഖയ്ക്ക് ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവി നൽകാത്തത് ഏറെ വിവാദമായിരുന്നു. അന്ൽകാന്തിന് സർവീസ് കാലാവധി നീട്ടിനൽകിയത് സിപിഎമ്മിന്റെ അനിഷ്ടക്കാരായ ചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ വേണ്ടിയാണെന്നും ആക്ഷേപം ഉയർന്നതാണ്. എന്തായാലും ഡിജിപി അനിൽകാന്തിന് ജൂൺ 30 ന് വിരമിച്ചേ മതിയാകൂ. അതാണ് സർക്കാർ പുതിയ പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്.
സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് പട്ടിക തയാറാക്കുന്നതും കേന്ദ്രത്തിനു കൈമാറുന്നതും. നിഥിന്‍ അഗര്‍വാള്‍ (കേന്ദ്ര ഡെപ്യൂട്ടേഷന്‍), കെ. പത്മകുമാര്‍ (ഹെഡ്ക്വാര്‍ട്ടേഴ്‌സ്), ഷെയ്ഖ് ദര്‍വേഷ് സാഹിബ് (ക്രൈം ബ്രാഞ്ച്), ഹരിനാഥ് മിശ്ര (സി.ബി.ഐ), സഞ്ജീവ്കുമാര്‍ പട് ജോഷി, രവഡ ചന്ദ്രശേഖര്‍ (ഐ.ബി), ടി.കെ. വിനോദ് കുമാര്‍ (ഇന്റലിജന്‍സ്), യോഗേഷ് ഗുപ്ത (എം.ഡി, ബിവറേജസ് കോര്‍പ്പറേഷന്‍) എന്നിവരാണ് പരിഗണനയിലുള്ളത്.
കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന നിഥിന്‍ അഗര്‍വാള്‍, ഹരിനാഥ് മിശ്ര, രവഡ ചന്ദ്രശേഖര്‍ എന്നിവര്‍ കഴിഞ്ഞ തവണ സംസ്ഥാനത്തേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കുമെന്ന ഉറപ്പ് കിട്ടിയാല്‍ നിഥിന്‍ അഗര്‍വാള്‍ മടങ്ങിവന്നേക്കും.
പി.എസ്.സി ചെയര്‍മാന്റെ നേതൃത്വത്തിലെ സമിതി പട്ടികയില്‍നിന്നു മൂന്നു പേരെ തെരഞ്ഞെടുത്ത് സംസ്ഥാനത്തിനു തിരിച്ചു നല്‍കും. അതില്‍ നിന്നൊരാളെ സര്‍ക്കാരിനു തെരഞ്ഞെടുക്കാം.
https://www.facebook.com/Malayalivartha























