തുടർച്ചയായിട്ട് തന്നെ ചോദ്യം ചെയ്യുകയാണ്; തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്; ഇത്രത്തോളം സഹകരിച്ചിട്ടുണ്ട് ഇനിയും സഹകരിക്കും; ജാമ്യം വേണമെന്ന ആവശ്യമുന്നയിച്ച് ശിവശങ്കർ കോടതിയിൽ
ലൈഫ് മിഷൻ കോഴ കേസിലെ കള്ളപ്പണ ഇടപാടിൽ എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ് ശിവശങ്കർ ഇപ്പോൾ ഇഡിയുടെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി അദ്ദേഹം ഈ ഡിയുടെ കസ്റ്റഡിയിലാണ് ആയിരിക്കുന്നത് ഇപ്പോൾ ഇതാ ഈ ഡിയുടെ കസ്റ്റഡിയിൽ നിന്ന് ജാമ്യം നേടാനുള്ള നീക്കങ്ങൾ അദ്ദേഹം നടത്തിയിരിക്കുകയാണ്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ജാമ്യത്തിനായിട്ടുള്ള നീക്കം നടത്തുന്നത്. ജാമ്യം വേണമെന്നെ നിലപാട് അദ്ദേഹം ആവർത്തിക്കും. ഇ ഡി വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമോ എന്നതും സംശയകരമാണ്. രണ്ടു ഘട്ടങ്ങളിലായി ഒമ്പത് ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തിരുരുന്നു. പലതും ഇ ഡി മറച്ച് പിടിക്കുന്നുണ്ട്. അങ്ങനെ തന്നെയാണ് ഇ ഡി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തവണയും ഇ ഡി കസ്റ്റഡി കാലാവധി നീട്ടി വാങ്ങിച്ചിരുന്നു.
അത് വീണ്ടും ആ ആവശ്യം ഉന്നയിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ ജാമ്യം വേണെമന്ന നിലപാടിൽ ശിവശങ്കറും ഉറച്ച്നിൽക്കുകയാണ്. തുടർച്ചയായിട്ട് തന്നെ ചോദ്യം ചെയ്യുകയാണ് തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ഇത്രത്തോളം സഹകരിച്ചിട്ടുണ്ട് ഇനിയും സഹകരിക്കും . അതുകൊണ്ട് തനിക്ക് ജാമ്യം വേണമെന്ന ആവശ്യമുന്നയിക്കാനാണ് ശിവശങ്കറിന്റെ നീക്കം. എന്തായാലും ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ എന്തൊക്കെ സംഭവിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യങ്ങൾ തന്നെയാണ്.
ഉച്ചയ്ക്കു ശേഷം മൂന്നരയ്ക്ക് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കും. കേസിൽ ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ വാദം. റെഡ് ക്രെസന്റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവന്നതിലും ടെൻഡർ ഇല്ലാതെ യുണിടാക്ക് കമ്പനിക്ക് കരാർ നൽകിയതിന്റെയും മുഖ്യ ആസൂത്രകൻ ശിവശങ്കർ ആണെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.
ശിവശങ്കറിനെതിരെയുള്ള പുതിയ കണ്ടെത്തലുകൾ അന്വേഷണ സംഘം കോടതിയെ അറിയിക്കും. അതിനിടെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
https://www.facebook.com/Malayalivartha