ഇരുപത്തിയേഴാം തീയതി ഹാജരാകാൻ ഇ ഡി നോട്ടീസ്; സി എം രവീന്ദ്രൻ ഒഴിഞ്ഞു മാറിയാൽ ഹൈക്കോടതിയിൽ ഇ ഡി പരാതി നൽകും; ഇടം വലം പൂട്ടിട്ട് നിർണായക നീക്കം
സി എം രവീന്ദ്രൻ ഇരുപത്തിയേഴാം തീയതി ഹാജരാകാൻ കാണിച്ച് ഇ ഡി നോട്ടീസ് അയച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രാവശ്യവും ഇതുപോലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോൾ പലപ്പോഴായി സി എം രവീന്ദ്രൻ ഒഴിഞ്ഞു മാറിയിരുന്നു ഇത്തവണയും അത്തരത്തിൽ ഒഴിഞ്ഞുമാറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഇ ഡി നേരെ ഹൈക്കോടതിയിലേക്ക് പോകാനുള്ള പ്ലാൻ ആണ് ഉള്ളത്. ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ച സാഹചര്യത്തിൽ അതിനോട് പ്രതികരിക്കാതിരിക്കുകയോ ചോദ്യം ചെയ്യലിനായി എത്താതെയോ ഇരിക്കുകയാണെങ്കിൽ ഹൈക്കോടതിയിൽ പോകുകയും ഈ വിഷയം ഹൈക്കോടതിയിൽ അവതരിപ്പിക്കുകയും ചെയ്യും.
ബാക്കി നടപടികൾ ഹൈക്കോടതി സ്വീകരിക്കും. എന്തായാലും രവീന്ദ്രനെ രക്ഷിക്കാനുള്ള നീക്കങ്ങൾ ഇപ്പോൾ ശക്തമാകുന്നുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്യലിന് എത്തിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നുണ്ട്. സമയം നീട്ടി ചോദിക്കാനാണ് ഇനിയുള്ള സാധ്യത. നോട്ടീസ് ലഭിക്കുമ്പോള്‍ അതു ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
എം ശിവശങ്കറിനെയും സി എം രവീന്ദ്രനെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. നമ്മൾ നേരത്തെ അറിഞ്ഞത് പോലെ സിഎം രവീന്ദ്രനും സ്വപ്നയുമായുള്ള ചില ചാറ്റുകൾ പുറത്ത് വന്നിരുന്നു അപ്പോൾ ഈ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുമ്പോൾ ഈ ഒരു ചാറ്റുകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാകും. ഇതും അദ്ദേഹത്തിന് ഒരു ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ആ ചാറ്റുകൾ വല്ലാത്തൊരു ചാറ്റാണ്.
തീർച്ചയായും ഇ ഡിക്ക് മുന്നിൽ എത്തുമ്പോൾ ചാറ്റുകളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇ.ഡി. നേരത്തെ രണ്ടുതവണ മൊഴിയെടുത്തു വിട്ടയച്ചതാണെന്നും ഇപ്പോഴത്തെ കേസ് രാഷ്ട്രിയ പ്രേരിതമാണെന്നുമാണ് സര്‍ക്കാരിന്റേയും നിലപാട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും രവീന്ദ്രനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണു ശ്രമം.
https://www.facebook.com/Malayalivartha