ബിബിസി സ്വന്തം രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ മാധ്യമ സ്വാതന്തര്യത്തിനുവേണ്ടി മുറവിളികൂട്ടിയവർ കേരളത്തിൽ, നമ്മുടെ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ശുദ്ധ അസമ്മന്ധം കാണൂ. ഒരു മാധ്യമപ്രവർത്തകനെ വേട്ടയാടാൻ ഇറങ്ങിയിരിക്കുകയാണ് സംസ്താനത്തെ സിപിഎം സർക്കാർ.

ബിബിസി സ്വന്തം രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ മാധ്യമ സ്വാതന്തര്യത്തിനുവേണ്ടി മുറവിളികൂട്ടിയവർ കേരളത്തിൽ, നമ്മുടെ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ശുദ്ധ അസമ്മന്ധം കാണൂ. ഒരു മാധ്യമപ്രവർത്തകനെ വേട്ടയാടാൻ ഇറങ്ങിയിരിക്കുകയാണ് സംസ്താനത്തെ സിപിഎം സർക്കാർ. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനെതിരെ ലഭിച്ച പരാതിയിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പിണറായി പോലീസ്.
എളമരം കരീമിനെ അവഹേളിച്ചു എന്ന പരാതിയിലാണ് വിനു വി ജോണിനെ ചേദ്യം ചെയ്യാൻ പോലീസ് തയ്യാറാവുന്നത്. മാധ്യ സ്വതന്ത്രയ്ത്തിനു നേരെ നടത്തുന്ന അതി ക്രൂരമായ കടന്നു കയറ്റമാണിത്. കുറച്ചു നാളായി സിപിഎം പ്രവർത്തകർ ഏഷ്യനെറ്റ് എന്ന മാധ്യമത്തിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരിക്കുകയാണ് എന്നതും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്.
ഏഷ്യാനെറ്റിലേക്ക് പാർട്ടിയിൽ നിന്ന് ആരും ചർച്ചകൾക്കോ, സംവാദത്തിനോ പോകില്ലെന്ന നിലപാട് തുടരുകയാണ്. ഞങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ ഞങ്ങൽ ബഹിഷ്കരിക്കുമെന്ന ഫ്യൂഡൽ വ്യവസ്ഥിതിയാണ് ഇത്. ഇപ്പോഴിതാ നിയമ പോരാട്ടത്തിനു വരെ കൂട്ടു നിൽക്കുകയാണ് പോലീസും. ഇത് വെള്ളരിക്കാപ്പട്ടണമാണോ എന്നാണ് ചോദിക്കാനുള്ളത്.
സംഭവത്തിൽ ബിജെപി വക്താവ് സന്ദീപ് വചസ്പതി ഇട്ട സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചര്ച്ച. പോസ്റ്റിനറെ പൂർണ്ണ രൂപം ഇങ്ങനെ. ബി.ബി.സിക്ക് നീതി വാങ്ങി കൊടുത്തു കഴിഞ്ഞ സ്ഥിതിയ്ക്ക് കേരളത്തിലെ പ്രതികരണ തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് മടങ്ങി വരണമെന്ന് അഭ്യർത്ഥിക്കുന്നു. ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ കേരളത്തിലെ എറ്റവും പ്രമുഖ മാധ്യമപ്രവർത്തകരിൽ ഒരാളായ വിനു വി ജോണിനെ നാളെ പിണറായി പൊലീസ് ചോദ്യം ചെയ്യുകയാണ്.
ബി.ബി.സിയെ പോലെ നികുതി വെട്ടിപ്പ്, കാപ്പനെ പോലെ ഭീകരപ്രവർത്തനം, ചില പത്രപ്രവർത്തക നേതാക്കളെ പോലെ പ്രസ് ക്ലബ്ബ് ഫണ്ട് വെട്ടിക്കൽ, സഹപ്രവർത്തകയെ പീഡിപ്പിക്കൽ തുടങ്ങിയ പെറ്റി കേസുകളിലല്ല. അഖിലലോക തൊഴിലാളി നേതാവായ എളമരം കരീമിനെ വിമർശിച്ചു എന്ന കൊടുംകുറ്റത്തിനാണ് വിനുവിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ഇത്രയും വലിയ പാതകം ചെയ്ത നാലാം തൂണുകാരനെ, സഹ പ്രവർത്തകനെ ഒരു വാക്ക് കൊണ്ട് പോലും പിന്തുണയ്ക്കേണ്ട ബാധ്യത പ്രതികരണ തൊഴിലാളികൾക്കില്ലെന്നറിയാം. അല്ലായെങ്കിൽ നട്ടെല്ലും നാവും എ.കെ.ജി സെന്‍ററിൽ പണയം വെച്ചവനാകണം. എങ്കിൽ വിനുവിന് ഈ ഗതി വരില്ലായിരുന്നു. എ.കെ.ജി സെന്‍ററിൽ നിന്ന് ഇട്ടു കൊടുക്കുന്ന എല്ലിൻ കഷണം കടിച്ച് എന്ത് തെമ്മാടിത്തവും കേരളത്തിൽ ചെയ്യാം.
ഇടക്കിടെ വടക്കോട് നോക്കി ഓരിയിടണം എന്ന് മാത്രം. എങ്കിൽ രാജ്യ ദ്രോഹവും നികുതി വെട്ടിപ്പും സ്ത്രീ പീഡനവും വരെ തീർപ്പാക്കപ്പെട്ട് വിശുദ്ധനാകും. സഹപ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതിയായവരും കോടികളുടെ സർക്കാർ ഫണ്ട് വെട്ടിച്ച് പുട്ടടിച്ചവൻമാരും ചാനലിലൂടെയും പത്രത്തിലൂടെയും നാട്ടുകാരെ പൗരധർമ്മം പഠിപ്പിക്കുന്ന കാലത്ത് വിനു വേട്ടയാടപ്പെടേണ്ടവൻ തന്നെയാണ്. കാരണം അവൻ ഈ അധോലോകത്തിൽ പെട്ടവനല്ലല്ലോ.
വിനു പൊലീസ് ചോദ്യം ചെയ്യലിന് വിധേയനാകുമ്പോഴും പരാതിക്കാരനായ ആഗോള നേതാവ് മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ദില്ലി തെരുവുകൾ തോറും അലഞ്ഞു നടന്ന് പോരാടുകയാണ് സുഹൃത്തുക്കളേ... പോരാടുകയാണ്...
https://www.facebook.com/Malayalivartha

























