Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

കുമളിയിൽ നിന്നും 6 കിലോമീറ്റർ മാത്രം... അരിക്കൊമ്പൻ വരുന്നു! തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക്...

25 MAY 2023 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക്കുന്നത് കാണമെന്ന് യു ഡി എഫിന് നേരെ കൊലവിളി !! പോലീസിനേയും കൈയ്യേറ്റം ചെയ്ത് പൊതുമുതലും നശിപ്പിച്ച് അക്രമം; വടിവാളും കൊണ്ട് നടുറോഡിലേക്ക് ഇറങ്ങി വെല്ലുവിളി !

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്

ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞുപോയത് അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി; എങ്കിലും ജനങ്ങള്‍ നല്‍കിയ വിധിയോട് യോജിക്കാനാകില്ല, എംഎം മണി

എൽ ഡി എഫ് ജയിക്കും എന്ന് ബെറ്റ് വച്ചു ; പാർട്ടി തോറ്റപ്പോൾ പരസ്യമായി മീശവടിച്ച് നേതാവ്

ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം; പൊലീസ് കേസെടുത്തു; രണ്ട് കുട്ടികള്‍ അടക്കം 9 പേർക്ക് പരിക്ക്

കാടുകടത്തിവിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും അരിക്കൊമ്പൻ തന്നെയാണ് ഇപ്പോഴും എല്ലായിടത്തും ചർച്ചാവിഷയം. സമൂഹമാധ്യമങ്ങളിലും അരിക്കൊമ്പൻ തന്നെയാണ് ഹീറോ. ചിന്നക്കനാലില്‍ ഭീതി പരത്തിയതിനെ തുടര്‍ന്ന് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്.

കുമളി ടൗണില്‍ നിന്ന് ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് വിവരം. പെരിയാർ വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ജനവാസമേഖലയാണ് കുമളി. ധാരാളം ജനങ്ങൾ ഇവിടെ കൂട്ടമായി താമസിക്കുന്നുണ്ട്. ആകാശദൂരം കണക്കാക്കുമ്പോഴാണ് ആറ് കിലോമീറ്റർ. കാൽനടയായുള്ള ദൂരം പരി​ഗണിക്കുമ്പോൾ ജനവാസമേഖലയിൽ നിന്ന് ഇതിൽ കൂടുതൽ ദൂരമുണ്ടാകും.

തുടര്‍ന്ന് ആനയെ തുറന്നുവിട്ട മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്ന് ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ജിപിഎസ്‌ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ തേക്കടിയിലെ കേന്ദ്രത്തില്‍ നിന്ന് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കാടിനുള്ളില്‍ വി.എച്ച്.എഫ് ആന്റിനയില്‍ നിന്നുള്ള സിഗ്നല്‍ പരിശോധിച്ചും നിരീക്ഷണം തുടരുകയാണ്.

പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പൻ തിരിച്ചെത്തിയിരുന്നു എന്നാണ് വിവരം. അരിക്കൊമ്പൻ പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു. ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്.

വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ശേഷം മേദകാനത്ത് നിന്ന് ആന തമിഴ്‌നാട് അതിര്‍ത്തി കടന്ന് മേഘമലയില്‍ എത്തിയിരുന്നു. അവിടെ നിന്നും വനം വകുപ്പ് ഉള്‍ക്കാട്ടിലേക്ക് ഓടിച്ചു വിട്ട ആന തിരികെ മേദകാനം ഭാഗത്തെത്തി.

ജി.പി.എസ് കോളറിൽ നിന്നുള്ള വിവങ്ങളിൽ നിന്നാണ് അരിക്കൊമ്പന്റെ സഞ്ചാരപാത വനംവകുപ്പ് നിരീക്ഷിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മേദകാനം ഭാഗത്ത് വകുപ്പിന് ക്യാംപ് ഷെഡുണ്ട്. മുഴുവൻ സമയവും ആന നിരീക്ഷണത്തിലാണെന്നും വനംവകുപ്പ് കൂട്ടിച്ചേർത്തു.

വനം വകുപ്പ് വാച്ചര്‍മാരുടെ ഷെഡ് അടക്കം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെയാണ് അരിക്കൊമ്പൻ കുമിളിക്കു സമീപം എത്തിയതെന്നാണ് ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വച്ച് വനംവകുപ്പ് അറിയിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.

അതോടൊപ്പം അരിക്കൊമ്പൻ വീണ്ടും ഇവിടേക്ക് എത്താനുളള സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയത്. മേദകാനം ഭാഗത്ത് നിന്നും അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട് ഭാഗത്തേക്ക് പോയി. തമിഴ്‌നാട്ടിലെ മേഘമലയിൽ ജനവാസ മേഖലയിൽ ഇറങ്ങി അരിക്കൊമ്പന്‍ ഭീതി പരത്തിയിരുന്നു. കഴിഞ്ഞ ഏതാനും നാളായി മേഘമല ഭാഗത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരുന്നത്.

ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് തമിഴ്‌നാട് വനംവകുപ്പ് വലിയ തോതിൽ നിരീക്ഷണം തുടർന്നിരുന്നു. ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല.

അരിക്കൊമ്പൻ ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ അടുത്തെത്തി എന്നു പറയുമ്പോഴും, കൊമ്പന്റെ വിഹാര കേന്ദ്രമായ ചിന്നക്കനാലിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, തമിഴ്നാടിന്റെ വനമേഖലയിൽ ഉൾപ്പെടെ അരിക്കൊമ്പൻ ഇതിനകം യാത്ര ചെയ്തെങ്കിലും ചിന്നക്കനാലിലേക്കു മടങ്ങുന്നതിന്റെ യാതൊരു സൂചനയും ലഭ്യമല്ലെന്നും വനംവകുപ്പ് പറയുന്നു.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ആറു ദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.

കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുൻപാണ് അരിക്കൊമ്പൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്‌നാട്ടിലെ മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് നിരോധനം ഇപ്പോഴും തുടരുകയാണ്. ഇവിടെ ഒരു വീടിനുനേരെ ആന ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ഞായറാഴ്ച വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് അരിക്കൊമ്പൻ തകർത്തിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കടന്നെങ്കിലും തങ്ങളുടെ വനമേഖലയിൽ തമിഴ്നാട് ഇപ്പോഴും ശക്തമായ നിരീക്ഷണം തുടരുകയാണ്. നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന സംഘത്തോട് അവിടത്തന്നെ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ആന മടങ്ങിവരാനുള്ള സാദ്ധ്യത പരിഗണിച്ചാണ് ഇത്. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക  (1 hour ago)

ഗുരുതര പരിക്ക്  (4 hours ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (4 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (5 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (5 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (5 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (5 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (6 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (6 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (6 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (7 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (7 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (7 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (7 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (8 hours ago)

Malayali Vartha Recommends