കാറിൽനിന്നു പോലീസിന് നേരെ കുരച്ചുചാടി റോട്ട്‌വീലർ; ആരെയും ആക്രമിച്ചില്ല.....ശേഷം വണ്ടി പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തി.... നായയെ ഒപ്പംകൂട്ടി പലവട്ടം എംഡിഎംഎ കടത്തിയിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു...

നാൾക്കു നാൾ നമ്മുടെ സമൂഹത്തിൽ ലഹരിയുടെ നീരാളി പിടിത്തം കൂടിയിരിക്കുകയാണ് , വ്യപകമായി പോലീസ് പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നുണ്ട്, പലയിടത്തും വലിയ അളവിൽ തന്നെ പിടിച്ചെടുക്കുന്നുണ്ട്, സ്കൂളുകളുകൾ കോളേജുകൾ എല്ലാം തുറന്ന സമയം ആയതിനാൽ തന്നെ അവിടം കേന്ദ്രീകരിച്ചു വില്പനയ്ക്ക് എത്തിക്കുന്ന ലഹരിയാണ് ഇത്തരത്തിൽ പിടിച്ചെടുക്കുന്നത്. സംസ്ഥാനത്ത എല്ലായിടത്തും ലഹരി വിരുദ്ധ സ്‌ക്കോഡുകൾ വ്യപകമായി പരിശോധന നടത്തുന്നുണ്ട്. അന്വേഷണ സംഘങ്ങളുടെ കണ്ണ് വെട്ടിച്ച് ഏതൊക്കെ തെരത്തിൽ ലഹരി കടത്താം , എന്നാണ് ഇത്തരം സംഘങ്ങൾ ചിന്തിക്കുന്നത്, ഇപ്പോഴിതാ റോട്ട്‌വീലർ’ ഇനത്തിൽപ്പെട്ട നായയെ മറയാക്കി കാറിൽ 18 ഗ്രാം എംഡിഎംഎ കടത്തിയ യുവാക്കളെ പൊലീസ് പിടികൂടി. കണ്ടശാംകടവ് കിളിയാടൻ വിഷ്ണു (28), അന്തിക്കാട് തറയിൽ ശ്രീജിത്ത് (27) എന്നിവരെയാണു കുന്നംകുളം പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടിയത്.
ലഹരികടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ തടഞ്ഞുനിർത്തി പിൻവശത്തെ ഡോർ തുറന്നു പരിശോധിക്കാനാഞ്ഞ പൊലീസ് സംഘത്തിനു നേർക്കു റോട്ട്‌വീലർ ചാടിയെങ്കിലും ആരെയും ആക്രമിച്ചില്ല. പ്രതികളെ റിമാൻഡ് ചെയ്തു.ഇന്നലെ പുലർച്ചെ കുന്നംകുളത്താണു സംഭവം. വാടകയ്ക്കെടുത്ത കാറുമായി വിഷ്ണു ഇടയ്ക്കിടെ ബെംഗളൂരുവിൽ പോയി മടങ്ങുന്നതായി കമ്മിഷണർ അങ്കിത് അശോകനു വിവരം ലഭിച്ചിരുന്നു.കാർ തടഞ്ഞുനിർത്തി പരിശോധനയ്ക്കു മുതിരുമ്പോഴാണ് വലിയ നായ പിൻസീറ്റിലിരിക്കുന്നതു കണ്ടത്. അക്രമവാസനയേറിയ ഇനമായതിനാൽ പൊലീസ് സംഘം ആദ്യമൊന്നു പിന്നാക്കം മാറി. നായയെ വാങ്ങാൻ ബെംഗളൂരുവിൽ പോയി മടങ്ങുകയാണെന്നു വിഷ്ണു പറഞ്ഞതോടെ സംശയമായി. നായ ആക്രമിക്കില്ല എന്നുറപ്പാക്കിയ ശേഷം വണ്ടി പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തി. നായയെ ഒപ്പംകൂട്ടി പലവട്ടം എംഡിഎംഎ കടത്തിയിട്ടുണ്ടെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ പൊലീസ് പലവട്ടം കൈകാണിച്ചിട്ടുണ്ടെങ്കിലും നായയെ കണ്ടു ഭയന്നു പിന്മാറിയെന്നും ഇവർ പറഞ്ഞു. നായയെ സുരക്ഷിത കേന്ദ്രത്തിലേക്കു പൊലീസ് മാറ്റി. ടൂറിസ്റ്റ് ബസ് ഡ്രൈവറായ വിഷ്ണു കൂടുതൽ വരുമാനം തേടിയാണു ലഹരിവിൽപനയ്ക്കിറങ്ങിയത്.
രണ്ടു ദിവസം മുൻപും ജില്ലയിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് പിടി കൂടിയിരുന്നു. 8.63 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശികളായ ശ്രീകാന്തിനെയും അനുലാലിനെയുമാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. 25 വയസാണ് ഇരുവർക്കും.രണ്ട് പേർ ലഹരി മരുന്നുമായി എത്തിയതായി ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്റയ്ക്ക് രഹസ്യ വിവരം കിട്ടുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് പഴുവിലുള്ള കോളേജിന് മുന്നിലെ റോഡിൽ നിന്ന് എംഡിഎഎയുമായി ഇവരെ പിടികൂടുന്നത്.വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് കൈമാറാനായി എത്തിയതായിരുന്നു ഇവർ. ഇവർക്ക് എവിടെ നിന്ന് മയക്കുമരുന്ന് കിട്ടി എന്നതും ആർക്കൊക്കെയാണ് കൈമാറിയിരുന്നതെന്നുമുള്ള സൂചന അന്തിക്കാട് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ. ഷൈജു, അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പുനരന്വേഷണം.
https://www.facebook.com/Malayalivartha


























