കെഎസ്ഇബിയുടെ പേരിൽ വൻ തട്ടിപ്പ്...ഈ സന്ദേശം ലഭിച്ചാൽ മറുപടി നൽകരുത്; ഓൺലൈൻ തട്ടിപ്പുമായി സംഘങ്ങൾ..കുഴിയിൽ വീണാൽ പണം പോവും... മൊബൈൽ ഫോൺ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും....

അതിവേഗം വളരുകയാണ് രാജ്യം. ഒരു ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നതും. ഇന്ന് ജീവിതത്തിൽ ഓൺലൈൻ സംവിധാങ്ങൾക്ക് നല്ല പ്രാധാന്യമുണ്ട്. എന്തിനും ഏതിനും ഓൺലൈൻ വഴിയുള്ള ഇടപെടലുകളും ഓൺലൈൻ ഷോപ്പിങ്ങും നടത്താൻ ആഗ്രഹിക്കുന്നവരായി നമ്മൾ മാറി കഴിഞ്ഞു . പക്ഷെ അതോടൊപ്പം ഏതൊരു കാര്യവും എവിടയെങ്കിലും പച്ചപിടിച്ചു വരുമ്പോൾ പിന്നാലെ തന്നെ , അവിടെ തട്ടിപ്പുകളും പെരുകും , അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്, ഇവിടെ കേരളത്തിൽ സർക്കാർ സ്ഥാപങ്ങളുടെ പേരിൽ പോലും തട്ടിപ്പ് സംഘങ്ങൾ വർധിക്കുകയാണ്. ഇപ്പോഴിതാ കെഎസ്ഇബിയുടെ പേരിൽ ആണ് തട്ടിപ്പ് നടക്കുന്നത്. കെഎസ്ഇബിയുടെ പേരിൽ വ്യാപക തട്ടിപ്പുമായി സംഘം. വൈദ്യുതി ബിൽ അടക്കമുള്ള സേവനങ്ങളുടെ മറവിലൂടെയാണ് പണം കൈക്കലാക്കുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാൽ വിഛേദിക്കുമെന്ന് കാണിച്ചെത്തുന്ന എസ്എംഎസ് വഴിയാണ് തട്ടിപ്പിനുള്ള കളമൊരുങ്ങുന്നത്.
പണമടച്ചവരാണെങ്കിൽ താഴെ കാണുന്ന മൊബൈൽ നമ്പറിൽ വിളിക്കുക എന്ന മെസേജിലാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഈ നമ്പറിലേക്ക് വിളിക്കുന്നവർ സംഘത്തിന്റെ പിടിയിൽ കുടുങ്ങും. വിളിക്കുന്നതിലൂടെ ഫോണിലേക്ക് മറ്റൊരു സന്ദേശമായിരിക്കും വരുന്നത്. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദ്ദേശങ്ങൾ പിന്തുടർന്ന് പോകുകയാണെങ്കിൽ പണവും നഷ്ടമാകും.ഏത് വഴിയിലൂടെ ആണെങ്കിലും മൊബൈലിൽ നിന്നുള്ള ഒടിപി ആവശ്യപ്പെടും.ഇത് നൽകുകയാണെങ്കിൽ പണം കവരാനുള്ള സാധ്യത ഏറെയാണ്. സന്ദേശം അയക്കുന്നതിനു പുറമേ കെഎസ്ഇബി ഉദ്യോഗസ്ഥൻ ചമഞ്ഞും ഫോൺ വിളി എത്തുന്നുണ്ട്. അയച്ചു നൽകുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോൺ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും.
തുടർന്ന് ഒടിപിയിലൂടെ ബാങ്കിലെ വിവരങ്ങൾ ഉൾപ്പെടെ എല്ലാവിവരങ്ങളും തട്ടിയെടുക്കും.വിവധ ഭാഗങ്ങളിലായി നിരവധി പേർ കബളിപ്പിക്കപ്പെട്ടതിനാലും ഈ സംഘത്തിൽ നിന്നും രക്ഷനേടാൻ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശിക തുക, ഇലക്ട്രിക്കൽ സെക്ഷന്റെ പേരും കാണുന്നതാണ്. ബോർഡിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് മാത്രമാണ് സന്ദേശം എത്തുകയുള്ളൂ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒടിപി തുടങ്ങിയ വിവരങ്ങൾ കെഎസ്ഇബി ചോദിക്കില്ല.സംശയം തോന്നിയാൽ പണമടക്കുന്നതിനു മുമ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പറായ 1912 ൽ വിളിക്കണം.
9496001912 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചാലും വിവരം ലഭിക്കും. ബിൽതുക അടയ്‌ക്കുന്നതിന് ഔദ്യേഗിക വെബ്സൈറ്റോ വിശ്വസനീയമായ ബാങ്ക് അക്കൗണ്ടുകളോ ജി-പേ സംവിധാനമോ മാത്രം ഉപയോഗിക്കുക.ഇന്ന് ഇത്തരം എന്തെങ്കിലും സന്ദേശങ്ങൾ വരുമ്പോഴോ അല്ലെങ്കിൽ കാൾ വരുമ്പോഴോ നമ്മുടെ ഫോൺ മുഴുവനായും ഹാക്ക് ചെയ്യപ്പെടുന്ന സംവിധാങ്ങൾ വരെ ഉണ്ട് , അതുകൊണ്ടാണ് സൈബർ ഇടങ്ങളിൽ നിന്ന് ഇത്തരം റോങ്ങ് നമ്പറുകളിൽ നിന്നും വരുന്ന മെസ്സേജ് ൽ പറയുന്ന ലിങ്കുകളിൽ ഒന്നും തന്നെ തൊടരുത്, അവർ പറയുന്ന otp നമ്പർ ഒന്നും പറഞ്ഞു കൊടുക്കരുത് എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ വരുന്നത്, ഏതായാലും ഇത്തരം ചതി കുഴികളിൽ വീഴാതെ ഇരിക്കുക.
https://www.facebook.com/Malayalivartha


























