Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചാണ്ടി ഉമ്മൻ മാസാണ് ! ഉമ്മൻ ചാണ്ടിക്ക് സർക്കാരിൻ്റെ ആചാരവെടി വേണ്ടെന്ന അദ്ദേഹത്തിൻ്റെ കുടുംബം, ചീഫ് സെക്രട്ടറിയോട് പറഞ്ഞ നോ എന്ന വാക്ക് കേരളം ചർച്ചയാക്കുന്നു.... തീരുമാനത്തിൽ വെള്ളം ചേർക്കാത്ത ആ കുടുംബത്തിന് കേരളം നൽകി ഒരു ബിഗ് സല്യൂട്ട്...

20 JULY 2023 01:16 PM IST
മലയാളി വാര്‍ത്ത
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സർക്കാരിൻ്റെ  ആചാരവെടി  വേണ്ടെന്ന അദ്ദേഹത്തിൻ്റെ  കുടുംബം ചീഫ് സെക്രട്ടറിയോട് പറഞ്ഞ നോ എന്ന വാക്ക് കേരളം ചർച്ചയാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രത്യേക താൽപ്പര്യപ്രകാരം ചീഫ് സെക്രട്ടറി ഡോ.വി.വേണു  മുൻ മുഖ്യമന്ത്രിയുടെ ഭാര്യയെ ബന്ധപ്പെട്ടെങ്കിലും അവർ നോ പറയുകയായിരുന്നു അങ്ങനെ ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ലെന്ന് തീരുമാനിച്ചു. തന്നെ തിരസ്കരിച്ച സർക്കാരിനുള്ള ഉമ്മൻ ചാണ്ടിയുടെ മധുര പ്രതികാരമായിരുന്നു ഈ തീരുമാനം. ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തിൽ വെള്ളം ചേർക്കാത്ത ആ കുടുംബത്തിന് കേരളം നൽകി ഒരു ബിഗ് സല്യൂട്ട്!  ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൻ്റെ തീരുമാനം സംസ്ഥാനത്തെ   ഓരോ  കോൺഗ്രസുകാരൻ്റെയും തീരുമാനമായിരുന്നു. അവരുടെ മനസാണ് ചാണ്ടി ഉമ്മനിലൂടെ കേരളം കണ്ടത്. കേരളത്തിൻ്റെ ഉമ്മൻ ചാണ്ടിക്ക് പിണറായിയുടെ ഔദാര്യം വേണ്ടെന്ന് അവർ ആവർത്തിക്കുന്നു.      സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ എടുത്തത്.ഇക്കാര്യത്തിൽ കുടുംബത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ഒരിക്കൽ കൂടി സമ്മതം ആരായാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഉമ്മൻചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോട സ്മരിക്കുന്ന അനുശോചന പ്രമേയവും മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടിയാണ് ജനനേതാവായ ഉമ്മൻചാണ്ടിയുടെ സ്ഥാനമെന്ന് അനുശോചന പ്രമേയത്തിൽ മന്ത്രിസഭായോഗം അനുസ്മരിച്ചു.


'സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച, ഒരു നേതാവിന് ജനങ്ങള്‍ നല്‍കുന്ന സ്നേഹാദരവാണിത്. സംസ്കാര ചടങ്ങുകള്‍ അപ്പയുടെ ആഗ്രഹം പോലെ നടത്തണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം.' ചാണ്ടി ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  'നന്ദി പറയാന്‍ വാക്കുകളില്ല, അദ്ദേഹം കേരളത്തിലെ ഓരോ മലയാളിയെയും ഒരുപാട് സ്നേഹിച്ചിരുന്നു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹം എല്ലാവരെയും സ്നേഹിച്ചിരുന്നു. ആ സ്നേഹം പത്തിരട്ടിയായിട്ടാണ് ജനങ്ങള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ വഴിയില്‍ നിന്ന് അപ്പയെ കാണുന്നു. ദര്‍ബാര്‍ ഹാളിലും വീട്ടിലും ഒക്കെ നമ്മള്‍ ആ തിരക്ക് കണ്ടതാണ്. അദ്ദേഹം കൊടുത്ത സ്നേഹം ജനങ്ങളിപ്പോള്‍ അദ്ദേഹത്തിന് തിരിച്ച് കൊടുക്കുകയാണ്.'' മകള്‍ അച്ചു ഉമ്മന്‍റെ വാക്കുകളിങ്ങനെ. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചൊവ്വാഴ്ച  പുലർച്ചെ 4.25 നാണ് അന്തരിച്ചത്.

 

ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.തുടർന്ന് ഉമ്മൻചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോൾ വികാര നിർഭരമായ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം അനുഗമിച്ചു. സോളാർ കേസ് ഉണ്ടായതിന് ശേഷമാണ് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായി തുടങ്ങിയത്. എന്നും ജനങ്ങൾക്കിടയിൽ ജീവിച്ച  ഉമ്മൻ ചാണ്ടിയെ സോളാർ ആരോപണം വല്ലാതെ ഉലച്ചു കളഞ്ഞു. രോഗത്തിൻെ ആവിർഭാവവും ഇതേ സമയത്ത് തന്നെയായിരുന്നു.എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് ഉമ്മൻ ചാണ്ടി ജീവിച്ചത്.തിരുവനന്തപുരത്തെ ഡോ.ജോൺ പണിക്കരാണ് രോഗത്തെ കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്.എന്നാൽ പിന്നീട് രോഗം ദൃശ്യമായതയില്ല. അങ്ങനെ രോഗം ഒളിച്ചുകളിക്കുമ്പോഴും ഉമ്മൻ ചാണ്ടി പരിഭ്രമം കാണിച്ചതേയില്ല. തന്നെ രോഗത്തിന് കീഴ്പ്പെടുത്താൻ കഴിയില്ലെന്ന ഉറപ്പ് ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു.

  എന്നാൽ ചികിത്സിച്ചേ തീരൂ എന്ന ഡോക്ടർമാരുടെ വാശിക്ക് മുന്നിൽ ഉമ്മൻ ചാണ്ടി  ഒടുവിൽ തോറ്റു കൊടുത്തു. ചികിത്സ തുടരുമ്പോഴും ഉമ്മൻ ചാണ്ടി വെറുതെയിരുന്നില്ല. അപ്പോഴും അദ്ദേഹത്തെ അലട്ടിയത് തനിക്കെതിരെ ഉയർന്ന ആരോപണവും സി പി എം അതിന് കുട പിടിച്ചതുമാണ്. 2016ൽ ഇടതുപക്ഷ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ സോളാർ നായികയെ സി പി എം  വിലക്കെടുത്തിരുന്നു. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഉമ്മൻ ചാണ്ടിക്ക് ഇത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. രോഗം തൻെറ മേൽ പിടിമുറുക്കുമ്പോൾ ഉമ്മൻ ചാണ്ടി തൻെറ വീട്ടുകാർക്ക് നൽകിയ നിർദ്ദേശമായിരുന്നു തനിക്കെന്തെങ്കിലും   സംഭവിച്ചാൽ സർക്കാർ നൽകുന്ന അന്തിമോപചാരം വേണ്ട എന്ന് പറയണം എന്നായിരുന്നു.  സോളാർ പ്രതി ഉന്നയിച്ച ആരോപണങ്ങൾ കേട്ട് കേരളം ഒന്നടങ്കം ചോദ്യം ചെയ്തു. എന്നാൽ ഉമ്മൻ ചാണ്ടിയെ പോലെയൊരാൾക്കെതിരെ ലൈംഗികാപവാദം ഉന്നയിക്കപ്പെട്ടപ്പോൾ അതിന് കൈയടിക്കുകയായിരുന്നു സിപിഎം നേത്യത്വംവേണമെങ്കിൽ ടി.പി.ചന്ദ്രശേഖരൻ കേസിൽ സി പി എമ്മിൻ്റെ ഉന്നത നേതാക്കളെ ഉമ്മൻ ചാണ്ടിക്ക് ജയിലിൽ അടയ്ക്കാമായിരുന്നു.     എന്നാൽ  അദ്ദേഹം അത് ചെയ്തില്ല. താൻ തുടങ്ങി വച്ച കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ  വിളിച്ചില്ല. പിന്നീട് ജനകീയ യാത്ര നടത്തി അദ്ദേഹം മെട്രോയിൽ ആലുവ വരെ സഞ്ചരിച്ചു.സോളാർ സമരവും ബാർ സമരവും നടത്തി ഇടതു മുന്നണി അദ്ദേഹത്തെ മുൾമുനയിൽ നിർത്തിയിട്ടും ഉമ്മൻ ചാണ്ടി ഇടതു പക്ഷത്തോട് പരിഭവിച്ചില്ല. ആരോടും പരിഭവിക്കുന്ന ശീലം  ഉമ്മൻ ചാണ്ടിക്കില്ല. തനിക്ക് ഒപ്പം ഉണ്ട് കേരളം എന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഇത്തരം ഒരു ആത്മവിശ്വാസത്തിലാണ് അദ്ദേഹം അന്ത്യയാത്ര നടത്തുന്നത്. എന്നാൽ വേദന ഉമ്മൻ ചാണ്ടി മനസിൽ തന്നെ സൂക്ഷിച്ചു.സോളാർ പ്രതി ഉയർത്തിയ ആരോപണങ്ങൾക്ക് ഇടതു മുന്നണി പിന്തുണ പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടി പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. തന്നെ ഇങ്ങനെയൊക്കെ മാത്രമേ ഇടതു മുന്നണിക്ക് താറടിക്കാൻ കഴിയുകയുള്ളുവെന്ന് ഉമ്മൻ ചാണ്ടി വിശ്വസിച്ചു. അപ്പോഴും അദ്ദേഹത്തിൻ്റെ മനസിൽ വേദന നിറഞ്ഞു.     തൻെറ രാഷ്ട്രീയ വനവാസമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. അതിന് താൻ തയ്യാറായാൽ കോൺഗ്രസ് രാഷ്ട്രീയം അവസാനിക്കുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. കോൺഗ്രസ് നേതാക്കളിൽ ചിലരെങ്കിലും ഉമ്മൻ ചാണ്ടിയുടെ  രാഷ്ട്രീയ അസ്തമനം ആഗ്രഹിച്ചിരുന്നു എന്നാൽ അവർക്ക് മുന്നിലും തോൽക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല. കോൺഗ്രസെന്നാൽ ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹത്തിൻ്റെ ജനകീയതയാണ് കോൺഗ്രസിൻ്റെ ശക്തി.സോളാർ സമരം തോറ്റപ്പോൾ ബാർ സമരം കൊണ്ട് കേരളത്തെ  ഇടതുമുന്നണി നിറച്ചു. കെ എം മാണി കുറ്റക്കാരനല്ലെന്ന ഉമ്മൻ ചാണ്ടി ഉറച്ചു വിശ്വസിച്ചു.ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല മാണിക്കെതിരെ ക്യുക് വെരിഫിക്കേഷൻ പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടി അറിഞ്ഞില്ല. അക്കാലത്ത് ചെന്നിത്തലയുടെ ഓഫീസും ഉമ്മൻ ചാണ്ടിയും ഓഫീസും തമ്മിൽ ആശയ വിനിമയം കുറവായിരുന്നു.ചെന്നിത്തല മറ്റൊരു മുഖ്യമന്ത്രിയെ പോലെയാണ് പ്രവർത്തിച്ചത്. എൻ എസ് എസിൻ്റെ  ആവശ്യപ്രകാരമാണ് ചെന്നിത്തലയെ അദ്ദേഹം മന്ത്രിയാക്കിയത്. എന്നാൽ പിന്നീട് നായർ സർവീസ് സൊസൈറ്റിയുമായി ചെന്നിത്തല തെറ്റി.   ബാർക്കോഴ കേസിൽ കെ.എം.മാണി രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനമാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്.എന്നാൽ  കോൺഗ്രസിലെ അദ്ദേഹത്തിൻെറ സഹപ്രവർത്തകരിൽ പലരും ഈ നിലപാട് എതിർത്തു. എന്നിട്ടും പാമോയിൽ കേസിൽ തനിക്ക് വിജിലൻസ് കോടതി വിധി എതിരായപ്പോൾ രാജി വയ്ക്കാത്തതിനെ കുറിച്ചാണ് ഉമ്മൻ ചാണ്ടി പറഞ്ഞുകൊണ്ടിരുന്നത്. എ ഗ്രൂപ്പിൽ നിന്നു  ഇതിനെതിരെ ഒരഭിപ്രായവും ഉയരരുതെന്ന വാശി ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു. കെ.എം.മാണിയുടെ ബജറ്റ് അവതരണം ഇല്ലാതാക്കാൻ ഇടതുമുന്നണി നടത്തിയ ഉപരോധത്തെ തന്നോടുള്ള വെല്ലുവിളിയായാണ് മുഖ്യമന്ത്രി കണ്ടത്.കെ.എം.മാണിക്കെതിരെ ഉയർന്ന ഒരു ആരോപണവും ഉമ്മൻ ചാണ്ടി വിശ്വസിച്ചില്ല. തൻ്റെ സർക്കാരിന് എതിരായ സമരങ്ങളെ പക്ഷേ ഉമ്മൻ ചാണ്ടി തോക്കു കൊണ്ട് നേരിട്ടില്ല.    സർക്കാരിൻ്റെ ആചാരവെടി വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തിൽ നിന്ന് അദ്ദേഹം പിണറായി സർക്കാരിനാൽ അനുഭവിച്ച തീവ്ര വേദന  വ്യക്തമാണ്. മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിൽ  ഇതിൽ മാറ്റം വരുത്താൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിൻ്റെ കുടുംബം അതിൽ ഒരു മാറ്റവും വരുത്തിയില്ല.  അതിനാണ് കേരളം സല്യൂട്ട് അടിക്കുന്നത്. മറിച്ചായിരുന്നു ചാണ്ടി ഉമ്മൻ്റെ തീരുമാനമെങ്കിൽ കേരളം അതിനൊപ്പം നിൽക്കില്ലായിരുന്നു. ആചാരവെടി വേണ്ടെന്ന തീരുമാനം സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായത് സി പി എമ്മിന് വലിയ ക്ഷീണമായി. സഖാക്കൾ സമൂഹമാധ്യമങ്ങളിൽ കൂട്ട നിലവിളി തുടങ്ങി.ആചാരവെടിക്ക് എന്ത് ഔന്നത്യം എന്നാണ് ഇപ്പോൾ സഖാക്കൾ ചോദിക്കുന്നത്. അത് നാടൻ പാട്ടുകാർക്ക് വരെ നൽകുന്നതാണത്രേ! ആചാരവെടിക്ക് ഇതേയുള്ളു വിലയെങ്കിൽ  പിന്നെന്തിനാണ്  പിണറായി ചീഫ് സെക്രട്ടറിയെ ചർച്ചക്ക് അയച്ചത് ? ഏതായാലും ഈ ചോദ്യത്തിന് മറുപടി പറയാനുളള ധൈര്യം ഇപ്പോൾ സഖാക്കൾക്കില്ല.കാരണം ഉമ്മൻ ചാണ്ടിക്ക് പിന്നാലെ പായുന്ന ജനങ്ങളെ കണ്ട് അവർ ഹൃദയസ്തംഭനം വന്ന് കിടപ്പിലാണ്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (17 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends