ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി യുവാവിന്റെ കടുംകൈ; സംഘടനയിൽ ചേരാൻ പണത്തിനായി യുവാവ് കവർച്ച നടത്തി; തൃശൂർ സ്വദേശിയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി യുവാവിന്റെ കടുംകൈ. സംഘടനയിൽ ചേരാൻ പണത്തിനായി യുവാവ് കവർച്ച നടത്തി. കേസിൽ തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടിയിരിക്കുകയാണ് . തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫാണ് അറസ്റ്റിലായത്. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികൾ എത്തിയിരിക്കുകയാണ്. ടെലഗ്രാമിൽ പെറ്റ് ലവേർസ് എന്ന ഗ്രൂപ്പുണ്ടാക്കും.
എന്നിട്ട് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് പതിവ് .മൂന്ന് പേരും ഇപ്പോൾ കസ്റ്റഡിയിലായിരിക്കുകയാണ് .പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ചു. ഇതിനു ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ വന്ന് ഒളിച്ചത്. വനത്തിനുള്ളിൽ നിന്നായിരുന്നു എൻഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുൻപ് ഒരു കൊലക്കേസിൽ പ്രതിയാണ്. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ് . കേസ് അന്വേഷിക്കുന്നത്, കൊച്ചി എൻഐഎ യൂണിറ്റാണ്.
സംഘം ഒരു പൊതുമേഖലാ ബാങ്കിലും ഒരു സംഹകരണ സംഘത്തിലും ഒരും ജ്വല്ലറിയിലും മോഷണം നടത്താൻ വൻ കവർച്ചാ പദ്ധതി തയ്യാറാക്കിയിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. മോഷണങ്ങളിലൂടെ ലക്ഷ്യമിട്ടത്,ഭീകരപ്രവർത്തനത്തിന് പണം കണ്ടെത്തുകയായിരുന്നു . കഴിഞ്ഞ മൂന്ന് മാസമായി 36കാരനായ ആഷിഫ് എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു.
സത്യമംഗലം വനമേഖലയിലെ ഭവാനിസാഗർ പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. ഇയാൾ എടിഎം കവർച്ച, ഓൺലൈൻ ബാങ്ക് തട്ടിപ്പ് അടക്കം വൻകിട മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നു. പാടൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























