Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ഇത്രയും മികച്ച രീതിയിൽ ആസൂത്രണം ചെയ്തിട്ടും ഞങ്ങൾക്ക് പിഴച്ചത് എവിടെയാണ്? പിടിയിലാകും മുമ്പ് , ഗത്യന്തരമില്ലാതെ വന്നാൽ, ആത്മഹത്യ! ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂവരും പദ്ധതിയിട്ടിരുന്നതിങ്ങനെ...

08 DECEMBER 2023 09:00 AM IST
മലയാളി വാര്‍ത്ത

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. മൂന്നുപ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വ്യാഴാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മൂവരെയും കസ്റ്റഡിയിൽ വിട്ടത്. ആദ്യഘട്ട അന്വേഷണം പൊലീസ് വിജയകരമായി പൂർത്തിയാക്കിയെങ്കിലും, സോഷ്യൽ മീഡിയയിൽ അടക്കം സംശയങ്ങൾ ഉന്നയിക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെ പിതാവിനെ വരെ സംശയമുനയിൽ നിർത്തുന്ന രീതിയിൽ വാർത്തകൾ വന്നെങ്കിലും, അദ്ദേഹത്തിന് സംഭവവുമായി ഒരുബന്ധവുമില്ലെന്ന് എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. പ്രതികളെ പിടിച്ചത് തെങ്കാശിയിൽ നിന്നായിരുന്നു. മൂവരെയും കാത്തിരുന്നത് നവാസ് എന്ന സുഹൃത്താണ്. ഇയാളുടെ സഹായത്തോടെ അവിടെ പിടിച്ചുനിൽക്കാനായിരുന്നു ശ്രമം. നവാസിനെ ഫോണിൽ വിളിച്ച ശേഷം വരവിനായി ഹോട്ടലിൽ ഭക്ഷണം കഴിച്ച് കാത്തിരിക്കവേയാണ് പിടി വീഴുന്നത്. നവാസ് സ്ഥലത്തെത്തുമ്പോഴേക്കും പൊലീസ് മൂവരെയും വലയിലാക്കിയിരുന്നു. നവാസ് വന്ന ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ, അതിന് മുമ്പേ പിടി വീണു. പിടിയിലാകും മുമ്പ് , ഗത്യന്തരമില്ലാതെ വന്നാൽ, ആത്മഹത്യ ചെയ്യാനാണ് മൂവരും പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറയുന്നു. പിടിലായ ശേഷം പത്മകുമാറും, മകൾ അനുപമയും ആവർത്തിച്ച് പൊലീസിനോട് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം ഇത്രയും മികച്ച രീതിയിൽ ആസൂത്രണം ചെയ്തിട്ടും ഞങ്ങൾക്ക് പിഴച്ചത് എവിടെയാണ്? എന്നായിരുന്നു.

നവംബർ 22,23, 24 തീയതികളിൽ പത്മകുമാറും, അനിതാ കുമാരിയും മകൾ അനുപമയും ആറുവയസുകാരിയുടെ വീടിന് അടുത്തുപോയി കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 27 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. 25, 26 ഉം ശനിയും, ഞായറും സ്‌കൂളില്ലാത്തതുകൊണ്ട് മൂവരും ആ ഭാഗത്തേക്ക് വന്നില്ല. 24 ാം തീയതി സ്ഥലത്ത് എത്തിയപ്പോൾ, കുട്ടിയുടെ വീടിന്റെ എതിർവശത്തുള്ള കടയുടെ ഫോട്ടോ എടുത്തുവച്ചു. കടയുടെ ഫോൺ നമ്പറിന് വേണ്ടിയായിരുന്നു അത്. 27 ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുമ്പോൾ, രാവിലെ 10 മണിക്ക് ആ കടയുടെ നമ്പറിലേക്ക് വിളിക്കും എന്നുകാട്ടി കുറിപ്പ് എഴുതി വച്ചിരുന്നു. ഈ കുറിപ്പാണ് ആൺകുട്ടിയുടെ കയ്യിൽ കൊടുക്കാൻ ശ്രമിച്ചത്. എഴുതി കൊടുത്ത കുറിപ്പ് പിടിവലിക്കിടെ കാറിനുള്ളിൽ തന്നെ വീഴുകയായിരുന്നു. ആൺകുട്ടി അങ്ങനെ ശക്തമായി ചെറുത്തുനിൽക്കുമെന്ന് അവർ പ്രതീക്ഷിച്ചില്ല.

 

 

തട്ടിക്കൊണ്ടു പോകുമ്പോൾ കാറിന്റെ മുൻസീറ്റിൽ പത്മകുമാറും, പിൻസീറ്റിൽ ഇടതുവശത്ത് അനിതയും, വലതുവശത്ത് അനുപമയുമാണ് ഇരുന്നത്. അനുപമ ധരിച്ചിരുന്നത് ടോപ്പും പാന്റുമാണ്. മുൻവശത്തും ആളുണ്ടെന്ന് ആൺകുട്ടി തെറ്റിദ്ധരിച്ചതാണ്. അവിടിരിക്കുന്ന ആളെ കുട്ടി കൃത്യമായി കണ്ടിട്ടില്ല. അനുപമയെയും അനിതയെയുമാണ് ആൺകുട്ടി കൃത്യമായി കണ്ടത്. അനുപമയുടെ വേഷം കണ്ടിട്ടാണ് പുരുഷനാണെന്ന് കുട്ടി തെറ്റിദ്ധരിച്ചത്. പ്രതികൾ കുട്ടിയെ വലിച്ചുകയറ്റി കാറിന്റെ നിലത്ത് ഇരുത്തുകയായിരുന്നു. വാഹനം നീങ്ങി തുടങ്ങിയപ്പോൾ കുട്ടിയെ നിലത്ത് കിടത്തി. കുട്ടി അവിടെ കിടന്ന് ഉറങ്ങി പോവുകയും ചെയ്തു.

ആറുവയസുകാരിയെ കൊണ്ടുപോയത് ചാത്തന്നൂരിലെ വീട്ടിലേക്കാണ്. മകളെയും, തട്ടിക്കൊണ്ടുവന്ന കുട്ടിയെയും അവിടെ നിർത്തിയ ശേഷം പത്മകുമാറും ഭാര്യയും കൂടി കല്ലുവാതുക്കലിലേക്ക് പോയി. തട്ടിക്കൊണ്ടുപോകലിന് മുമ്പാണ് ഇവർ കാറിന്റെ നമ്പർ പ്ലേറ്റ് മാറിയത്. പാരിപ്പള്ളിയുടെയും കല്ലുവാതുക്കലിന്റെയും മധ്യേ മൊണാർക്ക് എന്ന ഓഡിറ്റോറിയത്തിന് സമീപത്തായി ആളൊഴിഞ്ഞ സ്ഥലമാണ്. അവിടെ സ്‌കൂളും, എതിർവശത്ത് വയലും മാത്രമാണ് ഉള്ളത്. അവിടെ ഒഴിഞ്ഞ സ്ഥലത്ത് വാഹനം കയറ്റിയിട്ടാണ് നമ്പർ പ്ലേറ്റ് മാറ്റിയതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കുട്ടിയെയും മകളെയും വീട്ടിൽ ആക്കിയിട്ട് പുറപ്പെട്ട ഭാര്യാഭർത്താക്കന്മാർ കല്ലുവാതുക്കൽ വാഹനമിട്ടിട്ട് ഓട്ടോ പിടിച്ച് കുളമട വന്നാണ് ഫോൺ വിളിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (10 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (31 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (36 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (40 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (49 minutes ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends