Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഇത്രയും മികച്ച രീതിയിൽ ആസൂത്രണം ചെയ്തിട്ടും ഞങ്ങൾക്ക് പിഴച്ചത് എവിടെയാണ്? പിടിയിലാകും മുമ്പ് , ഗത്യന്തരമില്ലാതെ വന്നാൽ, ആത്മഹത്യ! ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂവരും പദ്ധതിയിട്ടിരുന്നതിങ്ങനെ...

08 DECEMBER 2023 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു, ശിക്ഷാവിധി മൂന്നരയ്ക്ക്

റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു...  

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം തുടങ്ങി... പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. മൂന്നുപ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വ്യാഴാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മൂവരെയും കസ്റ്റഡിയിൽ വിട്ടത്. ആദ്യഘട്ട അന്വേഷണം പൊലീസ് വിജയകരമായി പൂർത്തിയാക്കിയെങ്കിലും, സോഷ്യൽ മീഡിയയിൽ അടക്കം സംശയങ്ങൾ ഉന്നയിക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെ പിതാവിനെ വരെ സംശയമുനയിൽ നിർത്തുന്ന രീതിയിൽ വാർത്തകൾ വന്നെങ്കിലും, അദ്ദേഹത്തിന് സംഭവവുമായി ഒരുബന്ധവുമില്ലെന്ന് എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. പ്രതികളെ പിടിച്ചത് തെങ്കാശിയിൽ നിന്നായിരുന്നു. മൂവരെയും കാത്തിരുന്നത് നവാസ് എന്ന സുഹൃത്താണ്. ഇയാളുടെ സഹായത്തോടെ അവിടെ പിടിച്ചുനിൽക്കാനായിരുന്നു ശ്രമം. നവാസിനെ ഫോണിൽ വിളിച്ച ശേഷം വരവിനായി ഹോട്ടലിൽ ഭക്ഷണം കഴിച്ച് കാത്തിരിക്കവേയാണ് പിടി വീഴുന്നത്. നവാസ് സ്ഥലത്തെത്തുമ്പോഴേക്കും പൊലീസ് മൂവരെയും വലയിലാക്കിയിരുന്നു. നവാസ് വന്ന ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ, അതിന് മുമ്പേ പിടി വീണു. പിടിയിലാകും മുമ്പ് , ഗത്യന്തരമില്ലാതെ വന്നാൽ, ആത്മഹത്യ ചെയ്യാനാണ് മൂവരും പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറയുന്നു. പിടിലായ ശേഷം പത്മകുമാറും, മകൾ അനുപമയും ആവർത്തിച്ച് പൊലീസിനോട് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം ഇത്രയും മികച്ച രീതിയിൽ ആസൂത്രണം ചെയ്തിട്ടും ഞങ്ങൾക്ക് പിഴച്ചത് എവിടെയാണ്? എന്നായിരുന്നു.

നവംബർ 22,23, 24 തീയതികളിൽ പത്മകുമാറും, അനിതാ കുമാരിയും മകൾ അനുപമയും ആറുവയസുകാരിയുടെ വീടിന് അടുത്തുപോയി കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 27 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. 25, 26 ഉം ശനിയും, ഞായറും സ്‌കൂളില്ലാത്തതുകൊണ്ട് മൂവരും ആ ഭാഗത്തേക്ക് വന്നില്ല. 24 ാം തീയതി സ്ഥലത്ത് എത്തിയപ്പോൾ, കുട്ടിയുടെ വീടിന്റെ എതിർവശത്തുള്ള കടയുടെ ഫോട്ടോ എടുത്തുവച്ചു. കടയുടെ ഫോൺ നമ്പറിന് വേണ്ടിയായിരുന്നു അത്. 27 ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുമ്പോൾ, രാവിലെ 10 മണിക്ക് ആ കടയുടെ നമ്പറിലേക്ക് വിളിക്കും എന്നുകാട്ടി കുറിപ്പ് എഴുതി വച്ചിരുന്നു. ഈ കുറിപ്പാണ് ആൺകുട്ടിയുടെ കയ്യിൽ കൊടുക്കാൻ ശ്രമിച്ചത്. എഴുതി കൊടുത്ത കുറിപ്പ് പിടിവലിക്കിടെ കാറിനുള്ളിൽ തന്നെ വീഴുകയായിരുന്നു. ആൺകുട്ടി അങ്ങനെ ശക്തമായി ചെറുത്തുനിൽക്കുമെന്ന് അവർ പ്രതീക്ഷിച്ചില്ല.

 

 

തട്ടിക്കൊണ്ടു പോകുമ്പോൾ കാറിന്റെ മുൻസീറ്റിൽ പത്മകുമാറും, പിൻസീറ്റിൽ ഇടതുവശത്ത് അനിതയും, വലതുവശത്ത് അനുപമയുമാണ് ഇരുന്നത്. അനുപമ ധരിച്ചിരുന്നത് ടോപ്പും പാന്റുമാണ്. മുൻവശത്തും ആളുണ്ടെന്ന് ആൺകുട്ടി തെറ്റിദ്ധരിച്ചതാണ്. അവിടിരിക്കുന്ന ആളെ കുട്ടി കൃത്യമായി കണ്ടിട്ടില്ല. അനുപമയെയും അനിതയെയുമാണ് ആൺകുട്ടി കൃത്യമായി കണ്ടത്. അനുപമയുടെ വേഷം കണ്ടിട്ടാണ് പുരുഷനാണെന്ന് കുട്ടി തെറ്റിദ്ധരിച്ചത്. പ്രതികൾ കുട്ടിയെ വലിച്ചുകയറ്റി കാറിന്റെ നിലത്ത് ഇരുത്തുകയായിരുന്നു. വാഹനം നീങ്ങി തുടങ്ങിയപ്പോൾ കുട്ടിയെ നിലത്ത് കിടത്തി. കുട്ടി അവിടെ കിടന്ന് ഉറങ്ങി പോവുകയും ചെയ്തു.

ആറുവയസുകാരിയെ കൊണ്ടുപോയത് ചാത്തന്നൂരിലെ വീട്ടിലേക്കാണ്. മകളെയും, തട്ടിക്കൊണ്ടുവന്ന കുട്ടിയെയും അവിടെ നിർത്തിയ ശേഷം പത്മകുമാറും ഭാര്യയും കൂടി കല്ലുവാതുക്കലിലേക്ക് പോയി. തട്ടിക്കൊണ്ടുപോകലിന് മുമ്പാണ് ഇവർ കാറിന്റെ നമ്പർ പ്ലേറ്റ് മാറിയത്. പാരിപ്പള്ളിയുടെയും കല്ലുവാതുക്കലിന്റെയും മധ്യേ മൊണാർക്ക് എന്ന ഓഡിറ്റോറിയത്തിന് സമീപത്തായി ആളൊഴിഞ്ഞ സ്ഥലമാണ്. അവിടെ സ്‌കൂളും, എതിർവശത്ത് വയലും മാത്രമാണ് ഉള്ളത്. അവിടെ ഒഴിഞ്ഞ സ്ഥലത്ത് വാഹനം കയറ്റിയിട്ടാണ് നമ്പർ പ്ലേറ്റ് മാറ്റിയതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കുട്ടിയെയും മകളെയും വീട്ടിൽ ആക്കിയിട്ട് പുറപ്പെട്ട ഭാര്യാഭർത്താക്കന്മാർ കല്ലുവാതുക്കൽ വാഹനമിട്ടിട്ട് ഓട്ടോ പിടിച്ച് കുളമട വന്നാണ് ഫോൺ വിളിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വർദ്ധനവ്....  (11 minutes ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (1 hour ago)

രൂപക്ക് റെക്കോഡ് തകർച്ച...  (1 hour ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (1 hour ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (2 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (2 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (3 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (3 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (3 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (4 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (4 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (4 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (4 hours ago)

Malayali Vartha Recommends