മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്.എഫ്.ഐ.ഒ; പകർപ്പ് ഹാജരാക്കാൻ, സമയം വേണമെന്ന് കെ.സ്.ഐ.ഡി.സി:- ഹർജി ഈ മാസം 26ലേയ്ക്ക് മാറ്റി...

മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ് എഫ് ഐ ഒ ഹൈക്കോടതിയിൽ. രേഖകളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. അന്വേഷണത്തെ എതിർത്ത കെ.സ്.ഐ.ഡി.സി നിലപാടിനെ കോടതി വിമർശിച്ചു. എക്സാലോജിക് കരാറിൽ സിഎംആർഎല്ലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെ.സ്.ഐ.ഡി.സിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നായിരുന്നു കെ.സ്.ഐ.ഡി.സിയോട് ഹൈക്കോടതിയുടെ ചോദ്യം. വിശ്വാസ്യതയെ സമൻസ് ബാധിക്കുമെന്ന് വ്യക്തമാക്കിയ കെ.സ്.ഐ.ഡി.സി തങ്ങൾക്ക് പണമൊന്നും കിട്ടിയിട്ടില്ലെന്നും വിശദമാക്കി.
കെ.സ്.ഐ.ഡി.സിയും ഷോൺ ജോർജിന്റെയും ഹർജികളിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. സിഎംആർഎൽല്ലിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും കെ.സ്.ഐ.ഡി.സി കോടതിയിൽ വെളിപ്പെടുത്തി. ചോദിച്ച വിശദീകരണം കാണിക്കാനും കോടതി ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു കെ.സ്.ഐ.ഡി.സി മറുപടി. ഹർജി നിലനിൽക്കുമ്പോൾ അറസ്റ്റുണ്ടാവില്ലെന്നും കോടതി പറഞ്ഞു. കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തു.
അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. അന്വേഷണം പേരിന്, കളങ്കം വരുത്തുന്നതായി കെ.സ്.ഐ.ഡി.സി കോടതിയെ അറിയിച്ചു. സിഎംആർഎല്ലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി.
എന്നാൽ എക്സാലോജിക് സി. എം.ആർ.എല്ലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെ.സ്.ഐ.ഡി.സിയോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് സമയം വേണമെന്ന് കെ.സ്.ഐ.ഡി.സി പറഞ്ഞതിനാൽ ഹർജി ഈ മാസം 26ലേക്കു മാറ്റി.
https://www.facebook.com/Malayalivartha