Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

സിദ്ധാർത്ഥന്റെ മരണത്തിൽ, എല്ലാ പ്രതികളും അറസ്റ്റിൽ:- മുഖ്യ പ്രതി സിൻജോയെ ഒളിപ്പിച്ച ബന്ധുക്കളെയും പ്രതികളാക്കണമെന്ന് കുടുംബം:- റൂമിൽ കൊണ്ട് പോയി കൊന്നിട്ട് കെട്ടിത്തൂക്കിയത് ആണെന്ന്, സിദ്ധാർത്ഥിന്റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ...

02 MARCH 2024 03:21 PM IST
മലയാളി വാര്‍ത്ത

സിദ്ധാർത്ഥന്റെ മരണത്തിൽ വീണ്ടും അറസ്റ്റ്. ഇതോടെ കേസിൽ ഇന്ന് മൂന്ന് പേർ അറസ്റ്റിലായി. കാശിനാഥൻ, അജയ് കുമാർ എന്നിവർക്ക് പുറമെ മറ്റൊരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പത്തനംതിട്ട സ്വദേശിയാണ് അറസ്റ്റിലായ അജയകുമാർ. ഇയാളെ ഓളിയിടത്തിൽ നിന്നാണ് പിടിച്ചത്. കേസിലാകെ 18 പ്രതികളാണുള്ളത്. നിലവിൽ 11 പേരാണ് അറസ്റ്റിലായത്.  സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചത് സിൻജോയാണെന്ന് അച്ഛൻ ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാന പ്രതികളിലേക്ക് എത്തുകയായിരുന്നു ആവശ്യം. ബന്ധുവീട്ടിൽ നിന്നാണ് സിൻജോയെ അറസ്റ്റ് ചെയ്തത്.

അവനെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണം. പ്രതികൾക്ക് CPIMന്റെ പൂർണ സംരക്ഷണം ലഭിക്കുന്നുണ്ട്. സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യപ്പെടുന്നില്ല. ഏതൊക്കെ വകുപ്പ് പ്രതികൾക്കുമേൽ ചുമത്തി എന്ന് നോക്കും. ഉദ്യോഗസ്ഥരിൽ വിശ്വാസമുണ്ടെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി കീഴടങ്ങി എന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. നേതാക്കളുടെ നിർദേശ പ്രകാരമാവാം കീഴടങ്ങൽ.

സിദ്ധാർഥന്റെ സുഹൃത്തുക്കൾ ആണ് സിൻജോയെ കുറിച്ച് പറഞ്ഞത്. പറയാതെ പോയാൽ സമാധാനം കിട്ടില്ലെന്ന്‌ പറഞ്ഞു. പുറത്ത് പറഞ്ഞാൽ സിൻജോ തല വെട്ടുമെന്നും സിദ്ധാർഥന്റെ സുഹൃത്തുക്കൾ പറഞ്ഞു. റൂമിൽ കൊണ്ട് പോയി കൊന്നിട്ട് കെട്ടിത്തൂക്കിയത് ആണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പിന്നെയാണ് സിൻജോയെക്കുറിച്ച് അറിഞ്ഞത്. അവനാണ് ഏറ്റവും ക്രൂരമായി മകനെ ഉപദ്രവിച്ചത്. എത്ര സംഘടനകൾ സമരം ചെയ്യുന്നു, എന്തുകൊണ്ട് SFI സമരം ചെയ്യുന്നില്ലെന്നും അച്ഛൻ ചോദിച്ചു. വീടിനു മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തതിലും അദ്ദേഹം പ്രതികരിച്ചു.

അവർ തന്നെ കൊന്ന് അവർ തന്നെ ഫ്ലക്സ് വയ്ക്കുന്നു. അതിന്റെ ലോജിക് എന്താണെന്ന് എല്ലാവർക്കും മനസിലാകും. SFI പ്രവർത്തകൻ ആണ് എന്ന പേരിൽ എന്തിനാണ് ഫ്ലക്സെന്ന് ചോദിച്ച അദ്ദേഹം എന്തിനാണ് അവനെ പ്രവർത്തകൻ ആക്കിയത് എന്നറിയില്ലെന്നും പ്രതികരിച്ചു. കേസിൽ തനിക്കുള്ള പിന്തുണ ഇല്ലാതാക്കാൻ വേണ്ടിയാകും അത്തരത്തിലുള്ള നീക്കം. അന്വേഷണത്തിൽ പൂർണ തൃപ്തൻ ആണോ എന്ന് പറയാൻ കഴിയില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.

 

ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സിന്‍ജോയെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്ന് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണസംഘം കരുനാഗപ്പള്ളി പോലീസിന്റെയോ കൊല്ലം സിറ്റി പോലീസിന്റെയോ സഹായം തേടിയിരുന്നില്ല.

വയനാട്ടില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് സിന്‍ജോയെ കരുനാഗപ്പള്ളിയിലെത്തി കസ്റ്റഡിയിലെടുത്തത്. സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ സിന്‍ജോ അടക്കമുള്ളവരെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍പോയി. ഒടുവില്‍ 13 ദിവസങ്ങള്‍ക്ക് ശേഷമാണ് സിന്‍ജോയെ പോലീസ് പിടികൂടിയിരിക്കുന്നത്.

അതിനിടെ, കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം.

മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി.

ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല.

ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (1 hour ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (1 hour ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (1 hour ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (2 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (2 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (2 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (2 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (4 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (4 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (5 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (5 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (6 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (6 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (6 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News