Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടി നാടോടികളുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നത്.... ഇതിന് പിന്നാലെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകി...ഇതോടെ ആ കുടുംബം കേരളം വിടും....

05 MARCH 2024 12:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ചാക്കയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വലിയ ദുരൂഹത മാറുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ ഡി എൻ എ പരിശോധന ഫലം എത്തിയതാണ് ഇതിന് കാരണം. കുട്ടി നാടോടികളുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകി. ഇതോടെ ആ കുടുംബം കേരളം വിടും. കുട്ടിയുടെ മതാപിതാക്കളെ ഡി എൻഎ പരിശോധനയിലൂടെ ഉറപ്പിച്ച ശേഷം കൈമാറാനായിരുന്നു പൊലീസ് തീരുമാനം.

 

 

കഴിഞ്ഞ മാസം 19നാണ് നാടോടി ദമ്പതികളുടെ 2 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം ചിന്നക്കടയിൽ നിന്നുമായിരുന്നു അറസ്റ്റ്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടി നാടോടികളുടേത് തന്നെയാണോ എന്നറിയാനാണ് ശാസ്ത്രീയമായ പരിശോധന നടത്തിയത്. ബീഹാറികൾ ആണെങ്കിലും നാടോടികൾ ഹൈദരാബാദിലാണ് സ്ഥിര താമസം. അവർ കുട്ടിയെ കിട്ടിയാൽ ഉടൻ നാട്ടിലേക്ക് മടങ്ങും.

 

 

 

സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വർക്കലക്ക് ട്രെയിനിൽ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിലിറങ്ങി. തുടർന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസൻ കുട്ടിക്ക് മിഠായി നൽകി അടുത്തുകൂടി. രാത്രി ഇവർ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ വായ് പൊത്തിപ്പിടിച്ചെന്നും പിന്നീട് അനക്കമില്ലാതായപ്പോൾ മരിച്ചെന്നു കരുതി പുലർച്ചയ്ക്ക് മുൻപ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. ഉറങ്ങിയ സ്ഥലത്തുനിന്ന് 500 മീറ്റർ അകലെ റെയിൽവേ സ്റ്റേഷനടുത്ത് ആറടിയിലധികം താഴ്ചയുള്ള കുഴിയിൽ നിന്ന് 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.

വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടതിനാൽ ഭയം കാരണം കുഞ്ഞിന് ന്യൂറോജനിക് ഷോക്ക് സംഭവിക്കാമെന്ന് ഡോക്ടർമാർ വിലയിരുത്തിയതായി റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് തന്നെ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തും. ചാക്കയിൽ നാടോടിക്കുടുംബത്തിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതി ഹസൻകുട്ടിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. ചൊവ്വാഴ്ച പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയേക്കും.വർക്കല അയിരൂർ സ്വദേശിയാണ് പ്രതി. കരഞ്ഞ് ഒച്ചവെച്ച കുട്ടിയുടെ വായും മൂക്കും പ്രതി കൂട്ടിപ്പിടിച്ചതിനാൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നു എന്നതിലാണ് പ്രതിക്കെതിരേ വധശ്രമക്കുറ്റംകൂടി ചുമത്തിയത്.

നിർജലീകരണം കാരണം കുട്ടിയുടെ ശരീരത്തിൽ ക്രിയാറ്റിൻ, യൂറിയ ലെവൽ കൂടിയിരുന്നതിനാൽ കുട്ടിയുടെ വൃക്കയ്ക്കു തകരാർ സംഭവിച്ച് മരിച്ചുപോകാൻ സാധ്യതയുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. കൊല്ലപ്പെടുമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുഞ്ഞിനെ കുറ്റിക്കാട്ടിലെ ഓടയിൽ ഉപേക്ഷിച്ചത്.പ്രതി വർക്കല ഇടവ വെറ്റക്കട കണികാമഴുകം സ്വദേശി ഹസൻകുട്ടിയെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ് 18വരെയാണ് റിമാൻഡ് ചെയ്തത്.

 

 

 

ഫെബ്രുവരി 18-നാണ് ഓൾ സെയ്ന്റ്‌സ് കോളേജിനു സമീപത്തുനിന്നു ബാലികയെ തട്ടിക്കൊണ്ടുപോയത്.വധശ്രമത്തിനു പുറമേ കുട്ടിയെ പീഡിപ്പിക്കണമെന്നും പ്രതിക്ക് ഉദ്ദേശ്യമുണ്ടായതിനാൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ചാക്കയിൽ റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി ദമ്പതിമാരുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കുഞ്ഞിന്റെ ബോധംപോയതോടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനടുത്തുള്ള ഓടയിൽ അന്നു രാത്രിതന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ 500 മീറ്റർ അകലെ, ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കൾക്കും 3 സഹോദരന്മാർക്കുമൊപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നത്. തേൻ വിൽപനയ്ക്കായി കേരളത്തിലെത്തിയതാണ് ബിഹാർ സ്വദേശികളായ ദമ്പതികൾ. കുട്ടി ഇവരുടെ തന്നെയാണോ എന്നു തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന നടത്തിയത്. പൊലീസ് ഇടപെട്ടാണ് ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (8 minutes ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (18 minutes ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (1 hour ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (1 hour ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (1 hour ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (2 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (2 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (2 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (2 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (2 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (2 hours ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (2 hours ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends