30കാരിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ, കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതോടെ:- പ്രവിയയുമായി സന്തോഷ് പ്രണയത്തിലായത് സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്: പ്രവിയയെ തടഞ്ഞ് നിർത്തി ആക്രമിച്ചത് പ്രതിശ്രുത വരനെ കാണാൻ പോകുന്നതിനിടെ...
മറ്റൊരു യുവാവുമായി വിവാഹം നടക്കാനിരിക്കെ 30കാരിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതകൾ നീങ്ങി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പിൽ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയ തൃത്താല ആലൂർ മൂലടിയിൽ സന്തോഷ് (45), യുവതി മുൻപ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് പ്രവിയയ്ക്കു വേറെ വിവാഹം ഉറപ്പിച്ചതാണു സന്തോഷിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നുമാണു വിവരം.
വിവാഹത്തിൽ നിന്ന് പിന്തിരിയാൻ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് ബന്ധുക്കൾ മൊഴി നൽകി. പ്രവിയ പ്രതിശ്രുതവരനെ വിഷുദിനത്തിൽ കാണാൻ പോകുന്നതിനിടെയായിരുന്നു കൊലപാതകം. ഇരുവരുടേയും ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു. പ്രവിയ നേരത്തേ വിവാഹിതയായിരുന്നെങ്കിലും ഈ ബന്ധം ഒഴിവായിരുന്നു. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഈ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണു വിവരം.
സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്. ആറു മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു പ്രവിയ സന്തോഷിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇന്നലെ രാവിലെ പതിവുപോലെ സ്കൂട്ടറിൽ വീട്ടിൽ നിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ, വഴിക്കുവച്ച് സന്തോഷ് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണു പോലീസ് പറയുന്നത്.
സ്കൂട്ടർ തടഞ്ഞ് പ്രവിയയെ കുത്തിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു. പ്രവിയയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.പ്രവിയയുടെ മരണവുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് സന്തോഷിനെ ഒരു ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിഷുദിനത്തിൽ പ്രതിശ്രുത വരനെ കാണാൻ പോകുന്നതിനിടെയായിരുന്നു സന്തോഷ് പ്രവിയയെ അക്രമിച്ചത്. ഏറെ നേരം കാത്തിരുന്നിട്ടും പ്രവിയയെ കാണാതായതോടെ പ്രതിശ്രുതവരൻ ചെന്ന് നോക്കുകയായിരുന്നു. ഈ സമയത്ത് പ്രതി സംഭവസ്ഥലത്ത് നിന്ന് തിടുക്കത്തിൽ ഓടിപ്പോകുകയായിരുന്നുവെന്നും മൊഴി ഉണ്ട്.
ഫോൺ രേഖകളിൽ പരിശോധിച്ചതിൽനിന്ന് തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവാഹത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. പട്ടാമ്പി കൊടുമുണ്ടയിലാണ് പ്രവിയയെ സുഹൃത്ത് സന്തോഷ് കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തിക്കൊന്നത്. കുത്താൻ ഉപയോഗിച്ച് കത്തിയുടെ ഉറ, തീ കൊളുത്തിയ ലൈറ്റർ എന്നിവ സമീപത്തുണ്ട്. പ്രിവിയയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ സന്തോഷ് തന്നെ വിളിച്ചറിയിച്ചുവെന്നാണ് വിവരം. ഇതിന് ശേഷം ബന്ധുവീട്ടിൽ അത്മഹ്യാശ്രമം നടത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മുൻപ് മറ്റൊരാളെ വിവാഹം ചെയ്‌ത പ്രിവിയ പിന്നീട് ഈ ബന്ധം വേര്‍പെടുത്തുകയായിരുന്നു. ഇതിന് ശേഷമാണ് യുവതി സന്തോഷുമായി അടുപ്പത്തിലായത്. ഇതിന് ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സന്തോഷ് പലവട്ടം പ്രിവിയയെ നിര്‍ബന്ധിച്ചിരുന്നു എന്നാണ് സൂചന. ഇതിന് തയ്യാറാകാതെ യുവതി ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീടാണ് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചത്.
https://www.facebook.com/Malayalivartha