കേരളം ഇത്തവണ ഞങ്ങളിങ്ങെടുക്കും എന്ന ഉറച്ച ആത്മവിശ്വാസത്തിൽ ബി.ജെ.പി; പതിവില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ ഗ്രാമങ്ങളിൽ അദ്ദേഹം ജനങ്ങളെ കാണാനെത്തി; പിണറായിയും വി.ഡി.സതീശനും അങ്കലാപ്പിൽ
കേരളം ഇത്തവണ ഞങ്ങളിങ്ങെടുക്കും- എന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബി.ജെ.പി. പതിവില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ ഗ്രാമങ്ങളിലാണ് അദ്ദേഹം ജനങ്ങളെ കാണാനെത്തിയത്. ഇത് കണ്ട് പിണറായിയും വി.ഡി.സതീശനും വലിയ അങ്കലാപ്പിലാണ്. തൃശൂരിലെ കുന്നംകുളത്തും തിരുവനന്തപുരം കാട്ടാക്കടയിലും വികസനങ്ങള്‍ എണ്ണി എണ്ണി പറഞ്ഞും സി.പി.എമ്മും പിണറായിയും മകളും നേരിടുന്ന അഴിമതിയാരോപണങ്ങള്‍ എണ്ണി എണ്ണി പറഞ്ഞുമാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്.
സാധാരണ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ നഗരങ്ങളില്‍ എത്തിയാണ് മോദിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തിരുന്നത്. നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനൊപ്പം ഗ്രാമീണജനതയുടെ സ്പന്ദനം അറിയുമാവും ഇന്നലത്തെ സന്ദര്‍ശനത്തിലൂടെ മോദിക്ക് കഴിഞ്ഞു. രണ്ട് മാസത്തിനിടെ അഞ്ച് തവണയാണ് അദ്ദേഹമിവിടെ പറന്നിറങ്ങിയത്. തികഞ്ഞ ആത്മവിശ്വാസം ഉള്ളത് കൊണ്ടാണത്.
തിരുവനന്തപുരവും തൃശൂരും ഇക്കുറി കാവിക്കൊടി പാറിക്കും. അത്രയ്ക്ക് അനുകൂലമായ കാറ്റാണ് വീശുന്നത്. വെറുംവാക്ക് പറഞ്ഞല്ല ജനങ്ങളെ നേരില്‍ കണ്ടത്. കരുവന്നൂരില്‍ വായ്പാ തട്ടിപ്പിലൂടെ സി.പി.എം നേതാക്കള്‍ കൈക്കലാക്കിയ 100 കോടിയിലധികം രൂപ ഇ.ഡി കണ്ടെത്തുകയും അത് നിക്ഷേപകര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ഈ വാര്‍ത്ത കേട്ട് ഇടിവെട്ടേറ്റ പോലെ കിടക്കുകയാണ് തൃശൂരിലെ സി.പി.എം നേതാക്കള്‍. പിണറായിയുടെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കണ്ടെത്താതിരുന്ന പണവും പല പ്രതികളെയും മോദി ഇ.ഡിയെ അയച്ചതോടെയാണ് പിടിയിലായത്.
അതില്‍ നിന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ തട്ടിപ്പിന് കൂട്ട് നിന്നെന്ന് വ്യക്തമാണ്. പി.കെ ബിജുവും ജില്ലാ തൃശൂര്‍ ജില്ലാ സെക്രട്ടറി വര്‍ഗീസും എ.സി മൊയ്തീന്‍ എം.എല്‍.എയും ഇ.ഡിയുടെ മുന്നിലെത്തിയത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടു മാത്രമാണ്. സി.പി.എമ്മിനെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരോട് കണ്ണില്‍ച്ചോരയില്ലാത്ത സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. നേതാക്കള്‍ക്ക് പകരം നിരപരാധികളെ പ്രതികളാക്കി.
അതില്‍ ചിലരുടെ കിടപ്പാടം വരെ കണ്ടുകെട്ടുന്ന അവസ്ഥയുണ്ടായി. ഹൈക്കോടതി ഇടപെട്ടത് കൊണ്ട് മാത്രമാണ് ആശ്വാസമായത്. നേതാക്കളുടെ തെറ്റുകള്‍ മറയ്ക്കാന്‍ സി.പി.എം ഏതറ്റംവരെ പോകുമെന്നും എന്ത് നീചപ്രവൃത്തിയും കാണിക്കുമെന്നും നാട്ടുകാര്‍ക്ക് മനസ്സിലായി. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ പിണറായിയും കൂട്ടരും അതിനെ ന്യായീകരിച്ചുകൊണ്ടേയിരുന്നു. ചികിത്സയ്ക്കും ജീവിക്കാനും പണമില്ലാതെ ദയാവധം തേടി നിക്ഷേപകരില്‍ ഒരാള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതോടെയാണ് പണം നല്‍കിയത്.
ഇതൊക്കെ കാണുമ്പോള്‍ സത്യത്തില്‍ ഇവര്‍ ആര്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന ചോദ്യമുയരും. അതിനുള്ള ഉത്തരമാണ് എക്‌സാലോജിക്ക് കമ്പനി ഉടമയും മുഖ്യമന്ത്രിയുടെ മകളുമായ വീണ വിജയന്‍ ഇപ്പോള്‍ നേരിടുന്ന കേസുകള്‍. സംസ്ഥാനത്തെ ഏത് മുന്തിയ കരാറും സി.പി.എമ്മിന് ഏറെ വേണ്ടപ്പെട്ട ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കിട്ടുന്നത്. സി.പി.എം നേതാക്കള്‍ക്കും എസ്.എഫ്.ഐക്കാര്‍ക്കും എതിരെയുള്ള കേസുകള്‍ ഒതുക്കിതീര്‍ക്കുന്നതും പ്രതിപക്ഷ-ബി.ജെ.പി നേതാക്കളെ കേസുകളില്‍ കുടുക്കുന്നതും.
ഇത്രയും നാറിയ ഭരണം കേരളത്തിലിതിന് മുമ്പ് ഉണ്ടായിട്ടില്ല. അത്രയ്ക്ക് ജനദ്രോഹമാണ് ചെയ്ത് കൂട്ടുന്നത്. ഇസ്റ്റര്‍-റംസാന്‍-വിഷു വിപണി എന്ന പേരില്‍ ത്രിവേണിയിലൂടെ ജനങ്ങളെ പറ്റിക്കുകയായിരുന്നു. എല്ലാ സാധനങ്ങളും സബ്‌സിഡി നിരക്കില്‍ ലഭിക്കുമെന്നാണ് പിണറായിയുടെ ഉറപ്പ്. എന്നാല്‍ നമ്മളവിടെ ചെല്ലുമ്പോഴാണറിയുന്നത് രാവിലെ എത്തി ടോക്കണെടുക്കുന്ന 50 പേര്‍ക്ക് മാത്രമേ ഒരു ദിവസം സബ്‌സിഡി സാധനങ്ങള്‍ നല്‍കൂ എന്നത്. പ്രായമായവരും സ്ത്രീകളും അടക്കം നിരവധി പേരാണ് രാവിലെ ടോക്കണ്‍ എടുക്കാന്‍ ക്യൂ നില്‍ക്കുന്നത്.
ഇതില്‍ ഭൂരിപക്ഷവും സാധനം വാങ്ങാനാകാതെ മടങ്ങുകയാണ്. ഇലക്ഷന്‍ സമയത്ത് ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ ചെപ്പടിവിദ്യ കാണിക്കുന്നതെന്ന് അറിയില്ല. ഇതെല്ലാം സര്‍ക്കാര്‍ വിരുദ്ധവികാരം ഉണ്ടാക്കാനേ ഉപകരിക്കൂ. ജനങ്ങളുടെ ഇത്തരം ബുദ്ധിമുട്ടുകള്‍ മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാര്‍ 29 രൂപയ്ക്ക് അരി വിതരണം ചെയ്ത് തുടങ്ങിയത്. അതിനെ മറികടക്കാന്‍ കെ.റൈസുമായി പിണറായി സര്ക്കാര്‍ രംഗത്തെത്തിയെങ്കിലും ഗോഡൗണില്‍ കെട്ടിക്കിടന്ന അരിയാണിതെന്ന് അടുപ്പില്‍വെച്ച് വേയിച്ച ശേഷമാണ് വീട്ടമ്മമാര്‍ക്ക് മനസ്സിലായത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ നിരവധി കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുകയും അതെല്ലാം കൃത്യമായി ജനങ്ങളിലെത്തിക്കുകയും ചെയ്തു. ഇവിടെ പദ്ധതികള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളിലെത്തിക്കാതെ പ്രചരണം മാത്രമാണ് നടത്തുന്നത്. അതിനായി കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. വെള്ളം, വൈദ്യുതി തുടങ്ങി ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില വാനേളം ഉയര്‍ന്നു. അത് പിടി്ച്ചുകെട്ടുന്നതിന് പകരം പിന്നെയും പിന്നെയും കടമെടുത്ത് ജനങ്ങളെ കടക്കാരാക്കുന്ന തുഗ്‌ളക്ക് ഭരണമാണ് പിണറായി നടത്തുന്നത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അദ്ദേഹം ബജറ്റില്‍ പ്ലാന്‍ ബി എന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും സംഗതി എന്താണെന്ന് ഇതുവരെ സര്‍ക്കാരിലുള്ളവര്‍ക്ക് പോലും അറിയില്ല. സി.പി.ഐയുടെ വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. ഇത്തരത്തില്‍ ഘടകക്ഷികളോട് പോലും നീതിപുലര്‍ത്താനാകാത്ത ഒരു സര്‍ക്കാരാണിവിടെയുള്ളത്.
നിങ്ങള്‍ എന്ത് ചെയ്തിട്ട് ജനം വോട്ട് ചെയ്യണം. അതുകൂടി പറയാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. അത് പറയാതെ കച്ചടാ രാഷ്ട്രീയം വിളമ്പുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മോദി വികസന ഗ്യാരണ്ടി മുന്നോട്ട് വയ്ക്കുമ്പോള്‍ അതിനോട് പിടിച്ച് നില്‍ക്കാനാവാത്തത് കൊണ്ടാണ് തക്കിടതരികിട പരിപാടി പിണറായിയും സംഘവും കാണിച്ചുകൂട്ടുന്നത്. ജനം അതിന് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും.
https://www.facebook.com/Malayalivartha