കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...
കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ഇന്ന് പുലർച്ചയോടെ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും അടുത്തുളള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിൽ ഉളളവർ അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി ഒരുപാട് സമയമായിട്ടും തിരിച്ച് മുറിയിലെത്തിയിരുന്നില്ല.
ശുചിമുറിയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് മറ്റ് സ്ത്രീകൾ വാതിൽ ബലമായി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച കുഞ്ഞിനെയും യുവതിയേയും കണ്ടത്. ഉടൻ തന്നെ ഹോസ്റ്റൽ ജീവനക്കാർ എറണാകുളം നോർത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചത്.
യുവതിയുടെ കാമുകൻ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. ഇയാളെയും യുവതിയുടെ വീട്ടുകാരെയും വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും വിളിപ്പിച്ചിട്ടുണ്ട്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ എന്നാണ് യുവതി അറിയിച്ചിരുന്നത്.
പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പെയാണ്, കൊച്ചിയിൽ നിന്ന് ശുചിമുറിയിൽ യുവതി പ്രസവിച്ച വാർത്തയും പുറത്ത് വരുന്നത്. അതിക്രൂരമായ കൊലപാതകമാണ് പനമ്പിള്ളി, നഗറിൽ ഉണ്ടായത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന് മാെഴി നൽകി. ജനിച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ വായിൽ യുവതി തുണിതിരുകി.
പിന്നാലെ കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനാണ തീരുമാനിച്ചതെങ്കിലും യുവതിയുടെ അമ്മ വാതിൽ മുട്ടിയതോടെ മൃതദേഹം കയ്യിൽ കിട്ടിയ കവറിൽ പാെതിഞ്ഞ് ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പോലീസിൽ നൽകുന്ന വിവരം.
ജനിച്ചയുടൻ കുഞ്ഞ് കരഞ്ഞ് ശബ്ദം ഉണ്ടാക്കാതിരിക്കാനാണ് ആ സമയം തന്നെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയോട്ടി തകർന്നതായി കണ്ടെത്തിയിരുന്നു. എട്ട് മാസം മുൻപാണ് ഗർഭിണി ആണെന്ന വിവരം താൻ മനസ്സിലാക്കിയതെന്നും ആൺസുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. ഗർഭം അലസ്സിപ്പിക്കാൻ പല തവണ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി യുവാവുമായി യാതൊരു ബന്ധവും യുവതിക്ക് ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ യുവതി തീരുമാനിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. കുഞ്ഞ് ജനിക്കുമ്പോൾ ഒഴിവാക്കേണ്ടതിനുള്ള മുൻകരുതലുകൾ യുവതി സ്വീകരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 23 കാരിയായ യുവതിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് യുവതിയുടെ വിശദമായി രേഖപ്പെടുത്തും. പ്രസവത്തെ തുടർന്ന് അവശയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവ ശേഷമുള്ള അവശതകൾ ഉള്ളത് കാരണം യുവതിയെ കോടതിയിൽ ഹാജരാക്കിയില്ല.
യുവതി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയും നർത്തകനുമായ ആൺ സുഹൃത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവുമായി യുവാവിന് പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി. യുവാവുമായി സൗഹൃദം മാത്രമായിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാല് താൻ പീഡിപ്പിക്കപ്പെട്ടു എവന്ന് യുവതി പോലീസിന് ആദ്യം മൊഴി നൽകിയിരുന്നു. ഇതുവരെ യുവതി പീഡന പരാതി നൽകിയിട്ടില്ല. പരാതി ലഭിക്കാതെ ഇതിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.
വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയാണ് പനമ്പള്ളി നഗറിലെ ഫ്ലാറ്റിന് സമീപത്ത് ഉള്ളവർ റോഡിൽ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയലാക്കി മാലിന്യം ഉപേക്ഷിച്ചതാകാം എന്നാണ് ആദ്യം കരുതിയതെങ്കിലും ശുചീകരണ തൊഴിലാളികൾ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്ര പെട്ടെന്ന് ഒരു മാലിന്യക്കെട്ടു വന്നത് എന്ന് സംശയം തോന്നി നോക്കിയപ്പോഴായിരുന്നു അത് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലാവുന്നത് എന്നാണ് സമീപവാസികൾ പറഞ്ഞത്.
https://www.facebook.com/Malayalivartha