കാട്ടുകോഴിക്ക് എന്തിന് ശനിയും സംക്രാന്ത്രിയും! പിണറായിക്ക് ഇത് രണ്ടാം ഹണിമൂൺ? ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ....
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയിലെ രഹസ്യാത്മകതയിൽ വിവാദം തുടരുന്നു. യു.എ.ഇ., ഇന്ത്യാനേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിരുന്നില്ല. സ്വകാര്യസന്ദർശനമാണെങ്കിലും മുഖ്യമന്ത്രിമാർ വിദേശത്തേക്ക് പോകുമ്പോൾ ഗവർണറെ അറിയിക്കാറുണ്ട്. പത്രക്കുറിപ്പും നൽകാറുണ്ട്. ഇത്തവണ ഇതുരണ്ടും ഉണ്ടായില്ല. അതുകൊണ്ട് രാജ്ഭവനും അതൃപ്തിയിലാണ്. തൽകാലം പരസ്യ പ്രസ്താവനയൊന്നും രാജ്ഭവന്റെ ഭാഗത്ത് നിന്നുണ്ടാകില്ല.
രാജ്യത്ത് നിർണായകമായ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നു. അതും പകുതി സീറ്റുകളിൽ പോലും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഉണ്ടാകൂ എന്ന അർഥശൂന്യമായ വിടുവായത്തം ആണെങ്കിലും അങ്ങിനെ പറയുന്ന സിപിഎമ്മിൻ്റെ അവശേഷിക്കുന്ന ഏക മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ടൂർ പോകുന്നു. അതും ഇന്ത്യാ മുന്നണിയിൽ ഉണ്ടെന്നും ഇല്ലെന്നും പറയുന്ന സിപിഎമ്മിൻ്റെ സ്ഥാനാർഥികൾ പലയിടങ്ങളിലും ഒറ്റയും തെറ്റയുമായി മത്സരിക്കുന്നു. അതൊന്നും കണ്ടില്ലെന്നു നടിച്ചു കുടുംബ സമേധം പോളിറ്റ് ബ്യൂറോ അംഗം ടൂറിന് പോകുന്നു. ഇങ്ങനെയൊരു പോളിറ്റ് ബ്യൂറോ അംഗം സിപിഎമ്മിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാനും പോകുന്നുന്നില്ല. അല്ലെങ്കിലും സാധാരണ പറയാറുള്ളത് പോലെ കാട്ടുകോഴിക്ക് എന്ത് സംക്രാന്തി.. ചിന്തിക്കുന്ന സിപിഎമ്മുകാർ ഉണ്ടെങ്കിൽ ഇതിലൂടെ ഏറ്റവും വലിയ സന്ദേശമാണ് നിങ്ങൾക്ക് കോൺഗ്രസും രാഹുൽ ഗാന്ധിയും നൽകുന്നത്. അതായത് അവസാനം സിപിഎം സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്തിക്കാനും പ്രചരണം നടത്താനും പിണറായി വിജയനും സിപിഎമ്മുകാരും ഇരുപത്തി നാല് മണിക്കൂറും വിമർശിക്കുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസുകാരും മാത്രമേ ഉണ്ടാകൂ എന്ന വലിയ സന്ദേശം..
യു.എ.ഇ., ഇന്ത്യോനേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിരുന്നില്ല. മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിൽ ഓൺലൈനായി ചേരാറുള്ള മന്ത്രിസഭായോഗം ബുധനാഴ്ച അവസാനനിമിഷം മാറ്റി. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കി, വിദേശയാത്ര പോയും സംശയത്തിലാണ്. ചികിത്സയ്ക്ക് പോയതാണെന്ന് ചില കേന്ദ്രങ്ങളിൽനിന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിനും സ്ഥിരീകരണമില്ല.
യാത്രാ ഉദ്ദേശ്യവും ചെലവ് ആര് വഹിക്കുന്നുവെന്നും വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യയാത്രയ്ക്ക് സർക്കാർ പണം ഉപയോഗിക്കരുതെന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പറഞ്ഞിരുന്നു. നൂറായിരം പ്രശ്‌നങ്ങളുള്ളപ്പോൾ ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോയ മുഖ്യമന്ത്രിയെക്കുറിച്ച് എന്തുപറയാനാണെന്ന് കെ. സുധാകരൻ എംപി. പറഞ്ഞു. മുഖ്യമന്ത്രി പോയകാര്യം അറിയേണ്ടവരെല്ലാം അറിഞ്ഞിട്ടുണ്ടെന്നാണ് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചത്.
വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയെന്നാണ് മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചിരിക്കുന്നത്.
ഫാമിലി എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലും ചിത്രവും പങ്കുവച്ചു. ഇതിനെതിരെ കമന്റ് പോസ്റ്റ് ചെയ്ത് നിരവധി പേരാണ് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha