മുഖ്യമന്ത്രി വിദേശത്ത് അടിച്ചു പൊളിക്കുന്നു...കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ, കൂട്ടവിരമിക്കൽ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകും...വന്നു കഴിഞ്ഞാൽ പുതിയ തീരുമാനം...
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ കൂട്ടവിരമിക്കൽ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകും. 16,638 പേരാണ് മേയിൽ പെൻഷനാകുന്നത്. ഇവർക്ക് ആനുകൂല്യം നൽകാൻ 9151.31കോടിരൂപ കണ്ടെത്തണം.വിരമിക്കൽ ആനുകൂല്യ വിതരണം നീട്ടൽ, പെൻഷൻ പ്രായം ഏകീകരിച്ച് ഒരുവർഷം നീട്ടൽ എന്നിവയിലൊന്ന് സർക്കാർ ആലോചിക്കുന്നു. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമാവും തീരുമാനം. പ്രായം ഏകീകരണത്തോട് കടുത്ത എതിർപ്പുയർന്നേക്കും. അതുകൊണ്ട് ആദ്യത്തെ ഓപ്ഷനാണ് കൂടുതൽ സാദ്ധ്യത.അതേസമയം, വിരമിക്കൽ ആനുകൂല്യം കൂടുതൽ പലിശ നൽകി ട്രഷറി നിക്ഷേപമായി കണക്കാക്കി സാവകാശം തേടുന്നതും ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ജീവനക്കാർക്ക് ഓപ്ഷൻ നൽകും.
ആനുകൂല്യ വിതരണം ഏറെനീണ്ടാൽ പെൻഷൻകാർ കോടതിയിൽ പോയേക്കുമെന്ന സാദ്ധ്യത കണ്ടാണ് ട്രഷറി നിക്ഷേപമാക്കുന്നത്. 14 ലക്ഷം മുതൽ ഒന്നേകാൽ കോടിരൂപ വരെയാണ് ഒരാൾക്ക് പെൻഷൻ ആനുകൂല്യമായി നൽകേണ്ടിവരിക.സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രതിസന്ധി കൂടുതൽ മുറുക്കിയത്. ഈ വർഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും നാളിതുവരെ കിട്ടിയിട്ടില്ല.സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആക്കണമെന്ന് കെ. മോഹൻദാസ് ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശയുണ്ട്.നിലവിൽ 56 ആണ്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് 60 വയസുവരെ തുടരാം. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻപ്രായം 58 ആണ്.
പൊതുമേഖലാസ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കാൻ 2022ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും എതിർപ്പിൽ പിൻവാങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി ജീവനക്കാരുടെ പെൻഷൻ പ്രായം പരിഷ്‌കരിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. കേന്ദ്രസർവ്വീസിൽ 60ഉം കർണാടക,തമിഴ്നാട് സംസ്ഥാനങ്ങളിൽ 58ഉം വയസാണ് പെൻഷൻപ്രായം.കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാൽ, വിരമിക്കുന്ന ജീവനക്കാര്‍ക്ക് പകരം നിയമനം നടത്താൻ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതുകാരണം വിവിധ തസ്തികകളിലേക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ തൊഴില്‍ അവസരമാണ് നഷ്ടമാകുന്നത്. നിയമനം വൈകും തോറും റാങ്ക് പട്ടികയുടെ കാലാവധി കഴിയുമെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha