Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

കോർപറേഷൻ മേയർ എം.കെ.വർഗീസും സുരേഷ് ഗോപിയും, തമ്മിലുള്ള ബന്ധത്തെ ചൊല്ലി എൽഡിഎഫിൽ അസ്വാരസ്യം പുകയുന്നു...വിശദീകരണം തേടി പാർട്ടി...

12 JUNE 2024 02:23 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് ശേഷം തന്നെ ഇവിടെ തുടങ്ങിയതാണ് ചിലർക്ക് കല്ലുകടി . കേന്ദ്ര സഹ മന്ത്രി സ്ഥാനം കൂടെ ഏറ്റെടുത്തതോടെ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ പടച്ചു വിടുന്നവർക്ക് യാതൊരു കുറവും വന്നിട്ടില്ല. ഇപ്പോഴിതാ മറ്റൊരു രാഷ്ട്രീയ ചർച്ചയാണ് കേരളത്തിൽ ഉടലെടുത്തിരിക്കുന്നത്. കോർപറേഷൻ മേയർ എം.കെ.വർഗീസും തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നു ജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി എൽഡിഎഫിൽ അസ്വാരസ്യം പുകയുന്നു. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറും സിപിഐ ജില്ലാ നേതൃത്വവും എതിർപ്പുമായി രംഗത്തു വന്നതോടെ എം.കെ.വർഗീസിനെ വിളിച്ചുവരുത്തി സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് വിശദീകരണം തേടി.

 

തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് അനുകൂലമായി മേയർ പ്രവർത്തിച്ചെന്നും പദവിയിൽ ‌നിന്ന് അദ്ദേഹത്തെ സിപിഎം പുറത്താക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും ഇതേ ആവശ്യവുമായി സിപിഎം നേതൃത്വത്തെ സമീപിച്ചിരുന്നു.സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി എം.എം.വർഗീസിനെ കണ്ടു നിലപാടു വിശദമാക്കിയ മേയർ, സിപിഎം നിർദേശപ്രകാരം മാധ്യമങ്ങളോടും തന്റെ ഭാഗം വിശദീകരിച്ചു. വിളിച്ചു വരുത്തിയതല്ലെന്നും താൻ സെക്രട്ടറിയെ അങ്ങോട്ടുപോയി കണ്ടതാണെന്നും മേയർ പറഞ്ഞു. സുരേഷ് ഗോപിയുമായി ചേംബറിൽ കൂടിക്കാഴ്ച നടത്തിയതല്ലാതെ രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകൾ പിന്തുടർന്നു മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയുടെ പരാതി തിരഞ്ഞെടുപ്പ് അവലോകനസമിതി യോഗത്തിൽ ചർച്ച ചെയ്യാമെന്നാണു സിപിഎം നിലപാട്. ഇതാണിപ്പോൾ കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. ഏതായാലും ഈ നിലപാടിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ആങനെ ആണെങ്കിൽ മോദി കേരളത്തിൽ വരുമ്പോൾ എയർപോർട്ടിൽ ബൊക്കെയും പിടിച്ചു മുന്നിൽ നിൽക്കുന്ന പിണറായി. ഒരുമിച്ചു ചായസൽക്കാരത്തിൽ പങ്കെടുക്കുന്നു, ഇതൊക്കെ ഏത് വകുപ്പിൽ പെടും..? അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കയർക്കുക എന്ന കലാപരിപാടി അരങ്ങേറുന്നതാണ്!! ഇവിടെ കാണാൻ സാധിക്കുന്നത്. നമ്മുടെ പാർട്ടി അംഗത്തിന് പുറത്തുള്ളവരുമായി സൗഹൃദബന്ധം പാടില്ല..തീർത്തും പാർട്ടി അടിമകൾ ആയിരക്കണം ...നേതാക്കൾ പറയുന്നതിന് അപ്പുറം ചിന്തിക്കരുത് സ്വതന്ത്രനായ ആ മേയർ വിചാരിച്ചാൽ സുരേഷ് വിജയിക്കുമോ? കൊള്ളാവുന്ന രണ്ട് വ്യക്തികൾ തമ്മിൽ നാടിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ സംസാരിച്ചു എന്ന് കരുതിയാൽ പോരെ.. ഇപ്പോൾ ഒരാൾ എംപിയും ആണ് മറ്റേയാൾ മേയറുമാണ്. അവരുടെ സൗഹൃദം നാടിന് നല്ലതല്ലേ ചെയ്യൂ?

 

സ്കൂൾ കുട്ടികൾ ഒന്നുമല്ലല്ലോ മിണ്ടാതിരിക്കാന്? തുടങ്ങിയിട്ടുള്ള വിമർശനങ്ങൾ ആണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നത്.ഏതായാലും വിമർശനങ്ങൾ ഒരു സാദിൽ തുടരുമ്പോഴും തളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. അണികളോടൊപ്പമാണ് സുരേഷ് ​ഗോപി ക്ഷേത്രത്തിലെത്തിയത്. ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വാ​ഗതം ചെയ്തു.കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് സുരേഷ് ​ഗോപിയുടെ ക്ഷേത്രദർശനം. ദർശനത്തിന് ശേഷം മാരാർജി ഭവനിലെത്തി ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. ജില്ലയിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സുരേഷ് ​ഗോപിക്ക് സ്വീകരണമൊരുക്കിയിരുന്നു.

 

അന്തരിച്ച മുതിർന്ന കോൺ​ഗ്രസ് നേതാവും സിനിമാ നിർമാതാവുമായ പി വി ഗംഗാധരന്റെ വസതിയിൽ സന്ദർശനം നടത്തും. ഇതിന് ശേഷമായിരിക്കും കണ്ണൂരിലേക്ക് തിരിക്കുക. ഇകെ നയനാനരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പത്നിയെ കാണും. ഇതിന് ശേഷമാണ് സുരേഷ് ​ഗോപി തൃശൂരിലേക്ക് പോകുന്നത്. സുരേഷ് ​ഗോപിയുടെ ക്ഷേത്ര ദർശനം അറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി ക്ഷേത്ര പരിസരത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (5 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (5 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (5 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (5 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (5 hours ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (6 hours ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (6 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (7 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (8 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (8 hours ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (9 hours ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (9 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (9 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends