വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിലായി. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് എൽ.പി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയാണ് കിളികൊല്ലൂർ പൊലീസിന്റെ വലയിലായത്. ചാത്തിനാംകുളം സ്വദേശിയായ സുപ്പ എന്ന് വിളിക്കുന്ന സൽമാൻ റെയ്സി (23) ആണ് പിടിയിലായത്.
2022ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കിളികൊല്ലൂർ പൊലീസ് ഒന്നാം പ്രതിയായ സൽമാൻ റെയ്സിയെയും രണ്ടാം പ്രതിയായ ഫ്രാൻസിസ് ഫ്രാങ്കോയും അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടായിരുന്നു.
തുടർന്ന് വിചാരണ ആരംഭിക്കാനിരിക്കവേ സൽമാൻ റെയ്സി ഒളിവിൽ പോയി. എറണാകുളത്ത് മരടിന് സമീപമുള്ള ഹോട്ടലിൽ അസ്‌ലം എന്ന പേരിൽ ജോലി നോക്കി വരികയായിരുന്നു.
"
https://www.facebook.com/Malayalivartha

























