ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയും സംഘവും ഒറ്റക്കൊമ്പൻ, എന്ന കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത് അദ്‌ഭുതകരമായി...ചിന്നംവിളിച്ച് ജീപ്പിനുനേരെ ആനയും ഓടാൻ തുടങ്ങി. അര കിലോമീറ്റർ ഓടിച്ചു..

ആനയ്ക്ക് എന്ത് സ്ഥാനാർഥി . തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുകയായിരുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയും സംഘവും ഒറ്റക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത് അദ്‌ഭുതകരമായി. സ്‌ഥാനാർഥിയും മറ്റ് 4 പേരും കയറിയ ജീപ്പിനെ ഒറ്റക്കൊമ്പൻ പിന്നോട്ട് ഓടിച്ചത് അര കിലോമീറ്റർ. മൂന്നാർ ഡിവിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്‌ഥാനാർഥി സി.നെൽസണും സംഘവുമാണു വ്യാഴാഴ്ച രാത്രി 9.30നു നല്ലതണ്ണി കല്ലാറിൽ കാട്ടാനയുടെ മുന്നിൽ പെട്ടത്.
പുതുക്കാട്, ഫാക്‌ടറി ഡിവിഷനുകളിലെ പ്രചാരണത്തിനുശേഷം എസ്റ്റേറ്റ് റോഡു വഴി മൂന്നാറിലേക്കു വരുന്നതിനിടയിലാണു സംഭവം. 2 ദിവസമായി കല്ലാറിലെ മാലിന്യപ്ലാന്റിലെ സംരക്ഷണ ഭിത്തികൾ തകർത്ത് ആക്രമണകാരിയായി കഴിയുന്ന ഒറ്റക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്ന ഡ്രൈവർ ജോൺ ഏബ്രഹാം ആനയെ കണ്ടതോടെ ഇടുങ്ങിയ വഴിയിലൂടെ ജീപ്പ് പിന്നോട്ട് ഓടിച്ചു. ഇതോടെ ചിന്നംവിളിച്ച് ജീപ്പിനുനേരെ ആനയും ഓടാൻ തുടങ്ങി. അര കിലോമീറ്റർ ഓടിച്ചശേഷം മഞ്ഞും ഇരുട്ടും കാരണം പിന്നോട്ടു പോകാൻ കഴിയാതെ ജീപ്പ് നിർത്തി.
ഇതോടെ ആന വാഹനത്തിന് ചുറ്റും തുമ്പി കൊണ്ട് മണം പിടിച്ച് നടന്ന ശേഷം സമീപത്തെ തേയില തോട്ടത്തിലേക്കു നടന്നു. ആന മാറിയശേഷമാണ് സംഘം യാത്ര തുടർന്നത്.കഴിഞ്ഞ ദിവസം നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം. ടാപ്പിങ് തൊഴിലാളിയായ ചാരൂ ഒറവോണാണ് (55) മരിച്ചത്.
നിലമ്പൂർ അരയാട് റബർ എസ്റ്റേറ്റില്‍ ഇന്ന് (നവംബര്‍ 27) രാവിലെ 10.30ഓടെയാണ് സംഭവം.അതിരാവിലെ എസ്‌റ്റേറ്റിലെത്തിയ ചാരൂ ഒറവോണ്‍ ടാപ്പിങ്ങിന് ശേഷം എസ്റ്റേറ്റിലെ താമസ സ്ഥലത്തേക്ക് മടങ്ങവേയാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. മരങ്ങള്‍ക്കിടയിലായിരുന്നു കാട്ടാന. അതുകൊണ്ട് അടുത്ത് എത്തിയതിന് ശേഷമാണ് ആനയെ കണ്ടത്. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
https://www.facebook.com/Malayalivartha


























