'വിജയൻ സേനക്ക് എതിരെ SIT അന്വേഷണം..കണക്ക് പറഞ്ഞു തന്നെ പോകാം.. 'രണ്ടും കല്പിച്ച് തന്നെ രാഹുൽ ഇറങ്ങുന്നു.. ഒന്നും മറക്കില്ലാ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് വെറുതെയല്ല..

ഇലക്ഷൻ സമയത്ത് ഞങ്ങൾ ഒന്നും മറക്കില്ലാ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് വെറുതെയല്ല . ജനാതിപത്യ രീതിയിൽ പ്രതിഷേധിച്ചവരെ അധികാരത്തിന്റെ ഹുങ്കിൽ തല്ലിക്കൊല്ലാൻ നോക്കിയവരെ വെറുതെ വിടില്ലാ. ..പണ്ടൊക്കെ എല്ലാം ക്ഷമിക്കുമായിരുന്നു പക്ഷെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ തല തല്ലി പൊളിച്ചതും ആ രക്തം ഈ മണ്ണിൽ വീണതും ഞങ്ങൾ ക്ഷമിക്കില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകൾ നമ്മൾ ഓർക്കുന്നു . ഫസ്റ്റ് ഡെ തന്നെ കൂടെയുള്ളവർക്ക് വേണ്ടി സംസാരിച്ച മുഖ്യന് ഒരു ബിഗ് സല്യൂട്ട് .
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ നവകേരള സദസ്സ് മര്‍ദ്ദനപരമ്പരകളില്‍ ഏറ്റവും ക്രൂരമായ 'പഴയങ്ങാടി ആക്രമണ'ത്തിലും പുനരന്വേഷണം പ്രഖ്യാപിക്കാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ആലപ്പുഴയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ ആദ്യ യോഗം തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പഴയങ്ങാടി കേസും അജണ്ടയിലേക്ക് വരുന്നത്.
ഇപ്പോഴിതാ രാഹുൽ മാങ്കോട്ടത്തിൽ ഇട്ട പോസ്റ്റ് കാണാതെ പോവാൻ സാധിക്കില്ല . 'കണക്ക് ചോദിക്കാതെ ഈ കാലം കടന്നു പോകും.. എന്ന് കരുതിയോ? അന്നേ പറഞ്ഞതാണ്…എന്നും വിജയനായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന്. വിജയൻ സേനക്ക് എതിരെ SIT അന്വേഷണം.കണക്ക് പറഞ്ഞു തന്നെ പോകാം..' താഴെ കമന്റുകൾ..ഞാൻ ഒരു ബി ജെ പി ക്കാരനാണ്... പക്ഷെ ഇവന്മാർ കാണിച്ചതിനോട് ഞാൻ യോജിക്കുന്നില്ല..ശെരിക്കും മൃഗീയമായി ആണ് ഈ വന്യജീവികൾ സമാധാനപരമായി സമരം ചെയ്യാൻ എത്തിയ ആ പാവങ്ങളെ ആക്രമിച്ചത്...
ശെരിക്കും അവനെയൊക്കെ ശിക്ഷിക്കണം..., ഇവൻ കരുതിക്കാണും മരണം വരെ ഇവന്റെ രാജാവ് കേരളം ഭരിക്കും എന്ന്... ഇങ്ങിനെ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..., നമ്മുടെ സഹോദരന്മാരുടെ തലയിൽ നിന്നൊഴുകിയ ആ രക്തത്തിന് കണക്ക് പറയാതെ മുന്നോട്ട് പോവാൻ കഴിയില്ലല്ലോ,..,പഴയങ്ങാടിയിലെ ഡി.വൈ.എഫ്.ഐ. മര്‍ദ്ദനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്‌കെ.എസ്.യു. നേതാക്കള്‍ തലസ്ഥാനത്തേക്ക് തിരിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാലിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് പുതിയ മുഖ്യമന്ത്രിയെ കണ്ട് പുനരന്വേഷണവും പ്രത്യേക അന്വേഷണസംഘത്തെയും ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഭരണത്തില്‍ ആഭ്യന്തര വകുപ്പും പോലീസും സി.പി.എമ്മുകാര്‍ക്ക് ഒത്താശ ചെയ്തതുമൂലം അട്ടിമറിക്കപ്പെട്ട കേസാണിതെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആക്ഷേപം.2023 നവംബര്‍ 20-നായിരുന്നു കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട പഴയങ്ങാടി സംഭവം നടക്കുന്നത്.
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന പ്രത്യേക ബസ്സ് കണ്ണൂര്‍ പഴയങ്ങാടി വഴി കടന്നുപോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. എന്നാല്‍, തൊട്ടടുത്ത് തമ്പടിച്ചിരുന്ന സി.പി.എം.ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.ക്രിമിനല്‍ സംഘങ്ങളെപ്പോലെ ഹെല്‍മെറ്റുകള്‍, കമ്പിവടികള്‍, ഇരുമ്പ് പൈപ്പുകള്‍, റോഡരികിലിരുന്ന സിമന്റ് ചെടിച്ചട്ടികള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha
























