സത്യപ്രതിജ്ഞാ വേദിയിൽ ഓടിയെത്തി രാഹുൽ മാങ്കൂട്ടത്തിൽ...'എല്ലാക്കാലവും പാർട്ടിക്കാരനാണ്..വേദിയിൽ മുൻ നിരയിൽ തന്നെ രാഹുൽ..വാരിപുണർന്ന് അണികൾ..

പാർട്ടി പുറത്താക്കിയാലും കോൺഗ്രസുകാരൻ തന്നെയാണെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നിലവിലെ വൻ വിജയമെന്നും രാഹുൽ കൂട്ടിച്ചേർത്തു. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ.'എല്ലാക്കാലവും പാർട്ടിക്കാരനാണ്. അതിനാൽ തന്നെ ഖേദമൊന്നുമില്ല. ജനപ്രതിനിധിയാവണോ പാർട്ടി ഭാരവാഹിയാണോ എന്ന് ചോദിച്ചാൽ എന്നും ഭാരവാഹിയെന്നാണ് മുന്നോട്ട് വയ്ക്കാനുള്ളത്. നിരാശകളില്ല, രാഷ്ട്രീയം പറയുന്നത് തുടരും. അത് എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല അത്'- രാഹുൽ പറഞ്ഞു.
അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാൻ തിക്കും തിരക്കും ആയിരുന്നു . രാഹുലിന്റെ തിരിച്ചു വരവിനുള്ള ഒരു തുടക്കം ആവുമോ ഇതിനുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഞാൻ ഇങ്ങോട്ടും പോയിട്ടില്ലലോ എന്നാണ് ചിരിച്ചു കൊണ്ട് മറുപടി പറയുന്നത് . എല്ലാ ചട്ടങ്ങളെയും ലംഖിച്ചു കൊണ്ട് ഗണ്മാൻമാർ മർദ്ദനത്തിൽ ഒരുപാട് പേർക്ക് മർദ്ദനമേറ്റിരുന്നു അതെല്ലാം രാഹുൽ പറഞ്ഞു . മാത്രമല്ല ഇങ്ങനെയൊരു വേദിയിൽ ഇപ്പോൾ കോടതിയിൽ നിലനിൽക്കുന്ന കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോര്ട്ടറുടെ ചോദ്യത്തിന് കിറുകൃത്യമായി തന്നെ മറുപടി നൽകിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ .
കേസിൽ ഒരു പുനഃപരിശോധനാ ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം . തുടരന്വേഷണം ആവശ്യപ്പെടുമോ എന്നും കൂടി ചോദിച്ചിരുന്നു . ഈ കേസുകളുടെ ഒക്കെ കുറ്റപത്രം ശ്രീ പിണറായി വിജയൻ എന്ന് പറയുന്ന എന്നോട് ഏറ്റവും സ്നേഹവും ബഹുമാനവും കരുതലുമുള്ള മനുഷ്യൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ കൊടുത്തതാണല്ലോ അതുകൊണ്ട് ബാക്കി അതിനകത്ത് കോടതി FIGHT ആണല്ലോ . അത് കോടതിയിൽ കാണാം . അപ്പോൾ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തിരുത്തേണ്ടി വരും . ഇന്നത്തെ ദിവസം നമ്മുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം സംസാരം അവസാനിപ്പിക്കുകയായിരുന്നു .
തനിക്ക് യാതൊരുവിധ നിരാശകളുമില്ലെന്നും ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന അതേ ശക്തമായ രാഷ്ട്രീയം വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.“ഞാൻ പറയുന്ന രാഷ്ട്രീയം എന്റെ നിലപാടിന്റെ വ്യക്തതയാണ് (Clarity). അത് ഏതെങ്കിലും പദവികൾ ലക്ഷ്യം വെച്ചുള്ളതല്ല. ജനപ്രതിനിധിയാണോ പാർട്ടി ഭാരവാഹിയാണോ ആകേണ്ടത് എന്ന് എന്നോട് ചോദിച്ചാൽ, ഞാൻ എപ്പോഴും പാർട്ടി ഭാരവാഹിയായിരിക്കാനേ ആഗ്രഹിക്കൂ. എല്ലാക്കാലവും ഞാനൊരു പാർട്ടിക്കാരനാണ്,
അതുകൊണ്ട് തന്നെ ഇപ്പോൾ ഒരു ഖേദവുമില്ല.”– രാഹുൽ മാങ്കൂട്ടത്തിൽകഴിഞ്ഞ പത്ത് വർഷക്കാലം പ്രതിപക്ഷത്തിരുന്ന് നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾക്കും പോരാട്ടങ്ങൾക്കുമുള്ള ജനങ്ങളുടെ അംഗീകാരമാണ്ഇപ്പോൾ യു.ഡി.എഫിന് ലഭിച്ച ഈ വൻ വിജയമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വലിയ ആവേശത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള യുവനേതാക്കൾ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha


























