വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് സന്ദർശിക്കും

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരുന്നതാണ്. തുരങ്കപാത നിർമാണ തൊഴിലാളികളായ അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് റിപ്പോർട്ടുകളുള്ളത്. മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്.
അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് സന്ദർശിക്കും. മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടിയിലും ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും സിപിഐഎം നേതാക്കൾ ഇന്ന് സന്ദർശിക്കുകയും ചെയ്യും.
അതേസമയം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മുതൽ സുപ്രീംകോടതിയുടെ വിശദമായ പരിശോധന വരെ പൂർണ്ണ അനുമതികളോടെയാണ് തുരങ്കപാത നിർമാണം ആരംഭിച്ചത്. കൂട്ടിയിട്ട മണ്ണ് നീക്കണമെന്ന് ജൂൺ 20ന് തന്നെ അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനം നടപ്പായില്ല.
25ന് പദ്ധതി പ്രദേശം സന്ദർശിച്ച പൊതുമരാമത്ത് സ്‌പെഷൽ സെക്രട്ടറി മണ്ണ് നീക്കേണ്ടെന്ന നിർദേശമാണ് നൽകിയത്. നിർമാണ കമ്പനിയും സർക്കാരും മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ വരുത്തിയ വീഴ്‌ചയാണ് ദുരന്തകാരണമെന്ന് ചൊവ്വാഴ്‌ച തന്നെ വ്യക്തമായിരുന്നു.
"
https://www.facebook.com/Malayalivartha
























