ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!

സി.എം.ആര്‍.എല്‍.-എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). വീണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങള്‍ കൊച്ചി ഇ.ഡി. ഓഫീസില്‍ അവസാനഘട്ടത്തിലെത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേസിലെ പ്രധാന പ്രതികളായ സി.എം.ആര്‍.എല്‍. (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) കമ്പനി അധികൃതരുടെ സ്വത്തുക്കളും ഇതോടൊപ്പം കണ്ടുകെട്ടിയേക്കും.
സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഇ.ഡി. ഉദ്യോഗസ്ഥ സംഘം ഈ മാസമാദ്യം കണ്ണൂര്‍ ജില്ലയിലെ പിണറായി, പാതിരിയാട് വില്ലേജുകളില്‍ നേരിട്ടെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പിണറായി-പാറപ്രം റോഡില്‍ വീണാ വിജയന്റെ പേരില്‍ ഏകദേശം 80 സെന്റ് സ്ഥലമുണ്ടെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം. ഇത് സംബന്ധിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
പാതിരിയാട് വില്ലേജില്‍ പിണറായി വിജയന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലവും ഇ.ഡി. സംഘം അന്ന് പരിശോധിച്ചിരുന്നു. ഈ ഭൂമിയും വീണയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് സൂചന. നേരത്തെ കേസന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ഒന്നര ലക്ഷം രൂപ അടങ്ങിയ ബാങ്ക് അക്കൗണ്ട് ഇ.ഡി. മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂസ്വത്തുക്കളിലേക്ക് അന്വേഷണസംഘം തിരിയുന്നത്.
2019 ജനുവരിയില്‍ സി.എം.ആര്‍.എല്‍. കമ്പനിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവന്നത്. കമ്പനിയുടെ കണക്കുകളില്‍ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ഐ.ടി. കമ്പനിയായ 'എക്‌സാലോജിക് സൊല്യൂഷന്‍സിന്' നല്‍കിയ പണവും ഉള്‍പ്പെടുന്നു.
യാതൊരുവിധ ഐ.ടി. കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കാതെ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് 2.78 കോടി രൂപ വ്യാജ പെയ്മന്റുകളായി എക്‌സാലോജിക്കിന് കൈമാറിയെന്നാണ് കേസ്. സേവനം നല്‍കാതെ പണം കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലിലാണ് ഇ.ഡി. നടപടികള്‍ വേഗത്തിലാക്കിയത്.
https://www.facebook.com/Malayalivartha























