Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

വാര്‍ഗെയിമുകളുടെ തോഴന്‍ ആത്മാവിനെ വേര്‍പെടുത്താനുള്ള അതീന്ദ്രിയജാലത്തിലേക്ക് എത്തിയതെങ്ങനെയെന്നത് ദുരൂഹം

11 APRIL 2017 02:32 PM IST
മലയാളി വാര്‍ത്ത

കേഡല്‍ ജിന്‍സന്‍ എന്ന ക്രൂരയുവാവിന് സാത്താന്‍ സേവയുണ്ടെന്ന് ഇപ്പോഴും നന്തന്‍കോട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഉറ്റവരായ നാലു പേരെ കൂട്ടക്കൊലചെയ്ത കേഡല്‍ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസും തയ്യാറല്ല. അതുകൊണ്ട് തന്നെ കൊലയ്ക്ക് ശേഷം കേഡല്‍ മുങ്ങിയത് എങ്ങോട്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചെന്നൈയിലെ ഹോട്ടലിലെ താമസം പൊലീസിന് ഉള്‍ക്കൊള്ളാനാകുന്നില്ല. മാനസികരോഗ വിദഗ്ധന്റെ സഹായത്തോടെ സത്യം പുറത്തുകൊണ്ടു വരാനാണ് നീക്കം.

താന്‍ നടത്തിയത് 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന പരീക്ഷണ കൊലയാണെന്ന് കേഡല്‍ പൊലീസിനോട് പറഞ്ഞു. ശരീരത്തില്‍നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള പരീക്ഷണമാണിതെന്നും കേഡല്‍ വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണു കേഡലിനെ ചോദ്യം ചെയ്യുന്ന സംഘത്തില്‍ ഒരു മനോരോഗ വിദഗ്ധനെക്കൂടി ഉള്‍പ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ മോഹന്‍ റോയിയെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടത്തിയതെന്തിന് എന്ന ചോദ്യത്തിനു പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് കേഡല്‍ പറയുന്നത്. ഇതാണ് മോഹന്‍ റോയിയേയും സംഘത്തിലുള്‍പ്പെടുത്താന്‍ കാരണം. മനുഷ്യശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്താനുള്ള തന്റെ പരീക്ഷണമായിരുന്നു കൊലപാതകമെന്നും കൊലപ്പെടുത്താനുള്ള മഴു ഓണ്‍ലൈനിലൂടെയായിരുന്നു പ്രതി സ്വന്തമാക്കിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

അതീന്ദ്രീയ സ്വഭാവം കൈവരിക്കാനാണ് പലരും സത്താന്‍ സേവയെന്ന അന്ധവിശ്വാസത്തിലേക്ക് വഴുതി വീഴുന്നത്. ഇവരുടെ പ്രധാന രീതിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ശരീരത്തിലെ അന്നമയം, പ്രാണമയം എന്നിവ കഴിഞ്ഞുള്ള കാമമയകോശത്തെയാണു ആസ്ട്രല്‍ ബോഡി എന്നുപറയുന്നത്. മഹാ ഭൂരിഭാഗം ആളുകളിലും ആഷ്ട്രല്‍ ബോഡി ശരീരവുമായി വളരെ കൂടുതലായി ഒട്ടിച്ചേര്‍ന്നിരിക്കുന്നതുകൊണ്ടാണത്രെ മഹാഭൂരിപക്ഷം മനുഷ്യരും കൂടുതല്‍ ശരീരബോധമുള്ളവരായി കാണുന്നതത്രെ. സ്വയം അറിഞ്ഞുകൊണ്ട് നമ്മുടെ ഇഷ്ടപ്രകാരം ആഷ്ട്രല്‍ ബോഡിയെ ശരീരത്തില്‍നിന്നും ഉയര്‍ത്തുന്നതിനെയാണു ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുപറയുന്നത്. അതീന്ദ്രിയ സിദ്ധി ഉണര്‍ന്ന ഒരാള്‍ക്ക് ഇങ്ങനെ ചെയ്യുമ്പോള്‍ ആഷ്ട്രല്‍ ബോഡികൊണ്ട് കാഴ്ചകള്‍ കാണാന്‍ കഴിയുകയും വ്യക്തികളുടെ സൂക്ഷ്മശരീരത്തേയും കൂടി കാണാന്‍ കഴിയുന്നതാണെന്നുമാണ് സാത്താന്‍ സേവക്കാരുടെ പക്ഷം.

കേഡല്‍ പരസ്പര വിരുദ്ധമായി സംസാരിക്കുമ്പോള്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട പലതും അറിയാം. അതുകൊണ്ട് മാത്രമാണ് ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് മൊഴിയില്‍ പറയാന്‍ കഴിയുന്നത്. വിദ്യാസമ്പന്നരായ സാധാരണക്കാര്‍ക്കൊന്നും ഇതേ കുറിച്ച് ഒരു പിടിത്തവും ഇല്ല. എങ്ങനെയാണ് കേഡല്‍ സാത്താന്‍ സേവയിലേക്ക് എത്തിയതെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഘങ്ങള്‍ പശ്ചാത്യലോകത്ത് ധാരളമുണ്ട്. ഇന്റര്‍നെറ്റിലും സജീവമായി ഈ കൂട്ടരുണ്ട്. കേരളത്തില്‍ ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്ന സംഘങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കും. അവരുടെ പ്രചോദനം കൊലയിലേക്ക് കേഡലിനെ നയിച്ചോ എന്നതും പരിശോധിക്കും. കൊല നടന്ന വീട്ടില്‍ നിന്ന് ഡമ്മിയും കണ്ടെടുത്തിരുന്നു. ഡമ്മിക്ക് കേഡലിന്റെ രൂപ സാദൃശ്യമുണ്ടായിരുന്നു. ഇതും ആസ്ട്രല്‍ പ്രൊജക്ഷന്‍ വിജയത്തിന് വേണ്ടിയാണെന്നാണ് പൊലീസിനോട് കേഡല്‍ പറയുന്നത്.

ജീന്‍ പത്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ഇതോടൊപ്പം പാതി കത്തിയ നിലയിലുള്ള തുണിയില്‍ നിര്‍മ്മിച്ച മനുഷ്യരൂപത്തിന്റെ ഡമ്മിയും കണ്ടെത്തി. സംഭവത്തിനു ശേഷം ദന്പതികളുടെ മകനായ കേഡലിനെ കാണാതായിരുന്നു. മകന്‍ കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നായിരുന്നു പൊലീസ് നിഗമനം. ലളിതയുടെ മൃതദേഹത്തിനു മൂന്നുദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ പഠനം പൂര്‍ത്തിയാക്കിയ കേഡല്‍ ജീന്‍സണ്‍ 2009ല്‍ നാട്ടിലെത്തിയിരുന്നു

കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകങ്ങള്‍ നടത്തിയത് ഒരേ ദിവസമാണെന്നാണ് കേഡല്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ആസൂത്രണം ചെയ്തത് എത്ര നാള്‍ മുമ്പാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. യുദ്ധരംഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഗെയിമുകള്‍ രൂപപ്പെടുത്തുന്നതിലായിരുന്നു കേഡലിന് താല്‍പ്പര്യം. ഇത്തരത്തിലൊരു സാങ്കേതിക വിദഗ്ധന്‍ അതീന്ദ്രീയ ജാലത്തിലേക്ക് എങ്ങനെ വഴുതി വീണുവെന്നതിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ആര്‍പിഎഫ് കേഡലിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (2 hours ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (2 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (3 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (3 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (4 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (5 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (5 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (6 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (7 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (7 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (7 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (8 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (9 hours ago)

Malayali Vartha Recommends