Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

വാര്‍ഗെയിമുകളുടെ തോഴന്‍ ആത്മാവിനെ വേര്‍പെടുത്താനുള്ള അതീന്ദ്രിയജാലത്തിലേക്ക് എത്തിയതെങ്ങനെയെന്നത് ദുരൂഹം

11 APRIL 2017 02:32 PM IST
മലയാളി വാര്‍ത്ത

കേഡല്‍ ജിന്‍സന്‍ എന്ന ക്രൂരയുവാവിന് സാത്താന്‍ സേവയുണ്ടെന്ന് ഇപ്പോഴും നന്തന്‍കോട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഉറ്റവരായ നാലു പേരെ കൂട്ടക്കൊലചെയ്ത കേഡല്‍ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസും തയ്യാറല്ല. അതുകൊണ്ട് തന്നെ കൊലയ്ക്ക് ശേഷം കേഡല്‍ മുങ്ങിയത് എങ്ങോട്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചെന്നൈയിലെ ഹോട്ടലിലെ താമസം പൊലീസിന് ഉള്‍ക്കൊള്ളാനാകുന്നില്ല. മാനസികരോഗ വിദഗ്ധന്റെ സഹായത്തോടെ സത്യം പുറത്തുകൊണ്ടു വരാനാണ് നീക്കം.

താന്‍ നടത്തിയത് 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന പരീക്ഷണ കൊലയാണെന്ന് കേഡല്‍ പൊലീസിനോട് പറഞ്ഞു. ശരീരത്തില്‍നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള പരീക്ഷണമാണിതെന്നും കേഡല്‍ വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണു കേഡലിനെ ചോദ്യം ചെയ്യുന്ന സംഘത്തില്‍ ഒരു മനോരോഗ വിദഗ്ധനെക്കൂടി ഉള്‍പ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ മോഹന്‍ റോയിയെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടത്തിയതെന്തിന് എന്ന ചോദ്യത്തിനു പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് കേഡല്‍ പറയുന്നത്. ഇതാണ് മോഹന്‍ റോയിയേയും സംഘത്തിലുള്‍പ്പെടുത്താന്‍ കാരണം. മനുഷ്യശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്താനുള്ള തന്റെ പരീക്ഷണമായിരുന്നു കൊലപാതകമെന്നും കൊലപ്പെടുത്താനുള്ള മഴു ഓണ്‍ലൈനിലൂടെയായിരുന്നു പ്രതി സ്വന്തമാക്കിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

അതീന്ദ്രീയ സ്വഭാവം കൈവരിക്കാനാണ് പലരും സത്താന്‍ സേവയെന്ന അന്ധവിശ്വാസത്തിലേക്ക് വഴുതി വീഴുന്നത്. ഇവരുടെ പ്രധാന രീതിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ശരീരത്തിലെ അന്നമയം, പ്രാണമയം എന്നിവ കഴിഞ്ഞുള്ള കാമമയകോശത്തെയാണു ആസ്ട്രല്‍ ബോഡി എന്നുപറയുന്നത്. മഹാ ഭൂരിഭാഗം ആളുകളിലും ആഷ്ട്രല്‍ ബോഡി ശരീരവുമായി വളരെ കൂടുതലായി ഒട്ടിച്ചേര്‍ന്നിരിക്കുന്നതുകൊണ്ടാണത്രെ മഹാഭൂരിപക്ഷം മനുഷ്യരും കൂടുതല്‍ ശരീരബോധമുള്ളവരായി കാണുന്നതത്രെ. സ്വയം അറിഞ്ഞുകൊണ്ട് നമ്മുടെ ഇഷ്ടപ്രകാരം ആഷ്ട്രല്‍ ബോഡിയെ ശരീരത്തില്‍നിന്നും ഉയര്‍ത്തുന്നതിനെയാണു ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുപറയുന്നത്. അതീന്ദ്രിയ സിദ്ധി ഉണര്‍ന്ന ഒരാള്‍ക്ക് ഇങ്ങനെ ചെയ്യുമ്പോള്‍ ആഷ്ട്രല്‍ ബോഡികൊണ്ട് കാഴ്ചകള്‍ കാണാന്‍ കഴിയുകയും വ്യക്തികളുടെ സൂക്ഷ്മശരീരത്തേയും കൂടി കാണാന്‍ കഴിയുന്നതാണെന്നുമാണ് സാത്താന്‍ സേവക്കാരുടെ പക്ഷം.

കേഡല്‍ പരസ്പര വിരുദ്ധമായി സംസാരിക്കുമ്പോള്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട പലതും അറിയാം. അതുകൊണ്ട് മാത്രമാണ് ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് മൊഴിയില്‍ പറയാന്‍ കഴിയുന്നത്. വിദ്യാസമ്പന്നരായ സാധാരണക്കാര്‍ക്കൊന്നും ഇതേ കുറിച്ച് ഒരു പിടിത്തവും ഇല്ല. എങ്ങനെയാണ് കേഡല്‍ സാത്താന്‍ സേവയിലേക്ക് എത്തിയതെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഘങ്ങള്‍ പശ്ചാത്യലോകത്ത് ധാരളമുണ്ട്. ഇന്റര്‍നെറ്റിലും സജീവമായി ഈ കൂട്ടരുണ്ട്. കേരളത്തില്‍ ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്ന സംഘങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കും. അവരുടെ പ്രചോദനം കൊലയിലേക്ക് കേഡലിനെ നയിച്ചോ എന്നതും പരിശോധിക്കും. കൊല നടന്ന വീട്ടില്‍ നിന്ന് ഡമ്മിയും കണ്ടെടുത്തിരുന്നു. ഡമ്മിക്ക് കേഡലിന്റെ രൂപ സാദൃശ്യമുണ്ടായിരുന്നു. ഇതും ആസ്ട്രല്‍ പ്രൊജക്ഷന്‍ വിജയത്തിന് വേണ്ടിയാണെന്നാണ് പൊലീസിനോട് കേഡല്‍ പറയുന്നത്.

ജീന്‍ പത്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ഇതോടൊപ്പം പാതി കത്തിയ നിലയിലുള്ള തുണിയില്‍ നിര്‍മ്മിച്ച മനുഷ്യരൂപത്തിന്റെ ഡമ്മിയും കണ്ടെത്തി. സംഭവത്തിനു ശേഷം ദന്പതികളുടെ മകനായ കേഡലിനെ കാണാതായിരുന്നു. മകന്‍ കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നായിരുന്നു പൊലീസ് നിഗമനം. ലളിതയുടെ മൃതദേഹത്തിനു മൂന്നുദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ പഠനം പൂര്‍ത്തിയാക്കിയ കേഡല്‍ ജീന്‍സണ്‍ 2009ല്‍ നാട്ടിലെത്തിയിരുന്നു

കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകങ്ങള്‍ നടത്തിയത് ഒരേ ദിവസമാണെന്നാണ് കേഡല്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ആസൂത്രണം ചെയ്തത് എത്ര നാള്‍ മുമ്പാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. യുദ്ധരംഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഗെയിമുകള്‍ രൂപപ്പെടുത്തുന്നതിലായിരുന്നു കേഡലിന് താല്‍പ്പര്യം. ഇത്തരത്തിലൊരു സാങ്കേതിക വിദഗ്ധന്‍ അതീന്ദ്രീയ ജാലത്തിലേക്ക് എങ്ങനെ വഴുതി വീണുവെന്നതിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ആര്‍പിഎഫ് കേഡലിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (38 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (49 minutes ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (1 hour ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (1 hour ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (3 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (3 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (3 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (4 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (4 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (5 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (5 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (5 hours ago)

Malayali Vartha Recommends