Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

നന്തന്‍കോട് കൂട്ടക്കൊല നടത്തിയത് കേഡലല്ല..ആത്മാവ്!! ആത്മാവ് ഡമ്മിയുണ്ടാക്കിയത് എന്തിന്?

11 APRIL 2017 03:31 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നില്ല. അച്ഛനും അമ്മയും അടക്കം നാലുപേരെ കൂട്ടക്കുരുതി ചെയ്ത് മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ചോദ്യം ചെയ്യുന്തോറും പോലീസിന് മുന്നില്‍ കുരുക്കുകള്‍ മുറുകുകയാണ്. പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊലപാതകം നടത്തിയത് താനല്ല, ആത്മാവാണ് എന്നാണ് കേഡല്‍ പോലീസിനോട് പറഞ്ഞത്.

മാതാപിതാക്കളെയും സഹോദരിയെയും ചുട്ടുചാമ്പലാക്കിയശേഷം താനും കൂട്ടത്തില്‍ മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് കേഡല്‍ ഡമ്മിയുണ്ടാക്കിയതെന്നാണ് കരുതുന്നതെങ്കിലും ഇതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ക്കുള്ള സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടത്താനുള്ള മനക്കരുത്ത് കിട്ടാന്‍ ഡമ്മിയില്‍ ആയുധങ്ങള്‍ പ്രയോഗിച്ച് പരിശീലനം നടത്തിയതാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

വീട്ടിനുള്ളില്‍ പണവും ആഭരണങ്ങളും സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം അക്കൗണ്ടിലും അല്ലാതെയും ആവശ്യത്തിന് പണം കൈവശമുണ്ടായിരുന്ന കേഡല്‍ ലോക്കര്‍ പൊളിച്ചത് ഒരു പക്ഷേ കവര്‍ച്ചയുടെ ഭാഗമായുണ്ടായ കൊലപാതകമാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാകും. തമിഴ് നാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് പ്രൊഫ.രാജ് തങ്കത്തിന് നല്‍കാനായി നോട്ടക്കാരന്‍ കൊണ്ടുവന്ന പണം കേഡലിന്റെ കൈവശമുണ്ടായിരുന്നു. സ്വന്തം ബാങ്ക് അക്കൗണ്ടുകളിലുള്ള പണം വേണമെങ്കില്‍ എ.ടി.എം വഴി പിന്‍വലിക്കാനും ഇയാള്‍ക്ക് കഴിയും.

എ.ടി.എം കാര്‍ഡോ മാതാവോ സഹോദരിയോ അണിഞ്ഞിരുന്ന ആഭരണങ്ങളോ കവരാതെ രക്ഷപ്പെട്ട കേഡല്‍ തന്റെ ഡമ്മിയുണ്ടാക്കി കത്തിച്ചതിലൂടെ ലക്ഷ്യംവച്ചത് കവര്‍ച്ചയ്ക്കിടെ താനുള്‍പ്പെടെയെല്ലാവരെയും മോഷ്ടാക്കള്‍ കൊലപ്പെടുത്തി കത്തിച്ചതായി പൊലീസിനെ തെറ്റിദ്ധരിപ്പിക്കുക തന്നെയാകാം. മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ മുറിയില്‍ നിന്നാണ് പകുതി കത്തിയ ഡമ്മിയും കണ്ടെത്തിയത്.

മനശ്ശാസ്ത്രജ്ഞര്‍ പറയുന്നത്. കേഡല്‍ ഡമ്മിയുണ്ടാക്കിയത് കൊലപാതകം നടത്താനുള്ള മനക്കരുത്ത് ആര്‍ജ്ജിക്കാന്‍ വേണ്ടി ആയിരിക്കും. അതില്‍ വെട്ടിയും കുത്തിയും മല്‍പ്പിടിത്തം നടത്തിയും മനസ്സിനെ കൊലപാതകം നടത്താന്‍ പാകപ്പെടുത്തിയിരിക്കാം. താന്‍ മരിച്ചുവെന്ന് വരുത്താന്‍ തുണിക്കഷ്ണങ്ങള്‍ കൊണ്ടു ഡമ്മിയുണ്ടാക്കി കത്തിക്കാന്‍ മാത്രം അറിവില്ലാത്ത യുവാവല്ല അയാള്‍. സയന്‍സ് വിഷയങ്ങള്‍ പഠിക്കുകയും എം. ബി. ബി. എസിന് കുറച്ചുകാലം വിദേശത്തു പോവുകയും ചെയ്തിരുന്ന പശ്ചാത്തലത്തില്‍ എത്ര കത്തിയാലും അസ്ഥികള്‍ അവശേഷിക്കുമെന്ന് അയാള്‍ക്ക് ധാരണ ഉണ്ടായിരിക്കണം.

അവശേഷിക്കുന്ന ചോദ്യം എന്തിന് കൊലപാതകം നടത്തി എന്നതാണ്. ഇതിനു സമാനമായ ഒരു കേസ് കഴിഞ്ഞ വര്‍ഷം മേയില്‍ ചെങ്ങന്നൂരില്‍ നടന്ന കൊലപാതകമാണ്. അമേരിക്കന്‍ മലയാളിയായ സമ്പന്നനായ പിതാവ് ജോയിയെ മകന്‍ ഷെറിന്‍ കാറില്‍വച്ചു വെടിവച്ചു കൊന്നശേഷം അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ എത്തിച്ച് മൂന്നായി വെട്ടി നുറുക്കി. ഓരോ ഭാഗവും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ആറ്റിലും കായലിലും കൊണ്ടു തള്ളുകയായിരുന്നു. പണം ധൂര്‍ത്തടിച്ച മകനെ പിതാവ് അകറ്റി നിറുത്തിയതാണ് പകയായി മാറി കൊലപാതകത്തിലെത്തിച്ചത്.

ഇവിടെ വളരെ പ്രതീക്ഷകളോടെ വളത്തിയ മകനെ ആദ്യം എം. ബി. ബി. എസിനും പിന്നീട് എന്‍ജിനീയറിംഗിനും അയച്ചു. എന്നാല്‍, പഠിത്തം വഴിയില്‍ ഉപേക്ഷിച്ചു മടങ്ങിയ മകന്‍ മാതാപിതാക്കളെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം. മകനുമായുള്ള ബന്ധത്തില്‍ അത് ഉളവാക്കിയ അകല്‍ച്ച എത്രയെന്ന് അവര്‍ക്കു മാത്രമേ അറിയൂ. മകള്‍ നല്ല നിലയില്‍ മെഡിക്കല്‍ ബിരുദം നേടി തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ തന്നെ അവഗണിക്കുന്നതായി മകന് തോന്നുകയും ചെയ്തിരിക്കാം. അപകടകരമായ സാഹചര്യം മകന് സുഹൃത്തുക്കള്‍ ഇല്ലായിരുന്നു എന്നതാണ്. തന്റെ വിചാരങ്ങള്‍ ആരുമായും പങ്കിടാതെ കഴിഞ്ഞത് മനസ്സില്‍ സമ്മര്‍ദ്ദമായി പരിണമിച്ചിരിക്കാം. ഇതെല്ലാം സൃഷ്ടിച്ച മാനസ്സികാവസ്ഥയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (38 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (49 minutes ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (1 hour ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (1 hour ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (3 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (3 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (3 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (4 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (4 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (5 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (5 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (5 hours ago)

Malayali Vartha Recommends