Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

പഠിക്കാന്‍ വിദേശത്തുവിട്ട മക്കള്‍ പഠിച്ചത് ചാത്തന്‍ സേവ

12 APRIL 2017 12:07 PM IST
മലയാളി വാര്‍ത്ത

നന്തന്‍കോട് ജംങ്ഷനു സമീപം ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീടിന് ഇപ്പോഴും മാംസം കരിയുന്ന മണമാണ്. വീടിന്റെ അടുത്തെത്താന്‍ പോലും ആളുകള്‍ ഭയക്കുന്നു. മുന്‍പും ഈ വീട് ഭയാനകമായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. രണ്ടു നിലകളിലായി കൊട്ടാര സദൃശ്യമായ വീട്ടില്‍ പക്ഷേ അയല്‍ക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. എപ്പോഴും അടഞ്ഞുകിടക്കുന്ന ഗേറ്റ് സമീപവാസികളെയും ഈ വീട്ടില്‍നിന്നും അകറ്റി നിര്‍ത്തിയിരുന്നു. അഥവാ ആരെങ്കിലും വന്നാല്‍ തന്നെ പ്രവേശന മുറിയില്‍ അവസാനിക്കും അത്.

ആഭിചാര ക്രിയകളോട് വല്ലാത്ത അഭിനിവേശമാണ് കേഡര്‍ ജിന്‍സണ്‍ പീറ്ററിന് എന്നാണ് ചോദ്യംചെയ്യലില്‍ നിന്നും വ്യക്തമാകുന്നത്. ആത്മാവിനെയും ശരീരത്തെയും തമ്മില്‍ വേര്‍തിരിക്കുന്നതിനെ കുറിച്ചായിരുന്നു കേഡറിന്റെ എപ്പോഴത്തെയും ചിന്ത. സാത്താന്‍ സേവകളെക്കുറിച്ച് കേഡര്‍ അറിയുന്നത് ഓസ്ട്രേലിയയിലെ ജീവിതത്തില്‍ നിന്നാണ്. അവിടെ സാത്താന്‍ സേവകരുടെ വര്‍ഷിപ്പില്‍ കേഡര്‍ പങ്കാളിയായിരുന്നു. തിരിച്ചെത്തിയ കേഡര്‍ തന്റെ വിശ്വാസത്തിലേക്ക് വീട്ടുകാരെയും എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. 

എന്നാല്‍ പ്രൊഫസര്‍ രാജ് തങ്കവും ഭാര്യ ഡോ. ജിന്‍ പദ്മയും ഇതിനു വഴങ്ങിയില്ല. തന്നെയുമല്ല, മകന്റെ വഴിവിട്ട പോക്കില്‍ ജീന്‍ ദുഃഖവതിയുമായിരുന്നു. എന്നാല്‍ കൗമാരപ്രായക്കാരിയായ സഹോദരി കരോളിനെ തന്റെ വിശ്വാസങ്ങള്‍ പറഞ്ഞു പഠിപ്പിക്കാന്‍ എളുപ്പമായിരുന്നു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും കരോളിന്‍ പിന്നീട് സാത്താന്‍ സേവയെക്കുറിച്ചും ആഭിചാരത്തെക്കുറിച്ചുമൊക്കെയുള്ള പഠനങ്ങളില്‍ കേഡറിനെ സഹായിച്ചു. ജീവിതത്തെ എല്ലാത്തില്‍ നിന്നും സ്വതന്ത്രമാക്കിയ ഇവര്‍ക്കിടയില്‍ സഹോദര - സഹോദരി ബന്ധങ്ങള്‍ ഇല്ലായിരുന്നു എന്നും സ്ത്രീയും പുരുഷനുമാണ് തങ്ങളെന്നും കേഡല്‍ പോലീസിനോട് പറഞ്ഞു. ജീവിതത്തിന് നിയന്ത്രണങ്ങള്‍ ദൈവവും മതവും നിയമവുമാണ്. അതില്ലാത്ത ലോകമാണ് സൈത്താനിക് വെള്‍ഡ് എന്നും ഇയാള്‍ പറയുന്നു.

പോലീസ് ചോദ്യം ചെയ്യലിലും, 4 കൊലക്ക് ശേഷവും കേഡല്‍ തന്റെ വിചിത്ര വിശ്വാസത്തില്‍ മാറ്റം വരുത്തിയിട്ടില്ല. പലപ്പോഴും ഇതേക്കുറിച്ച് ചോദ്യം ചെയ്യുന്നവര്‍ക്ക് ക്ലാസെടുത്തു കൊടുക്കുന്ന രീതിയിലായിരുന്നു. ചൈനയില്‍ എം.ബി.ബി.എസിനു പഠിക്കുമ്പോള്‍ കരോളിന്‍ ആത്മാവിനെക്കുറിച്ചുള്ള പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സാത്താന്‍ സേവകര്‍ ഏറെയുള്ള രാജ്യമാണ് ചൈന. കരോളിന്‍ ഇവിടെ ഇവരുടെ വര്‍ഷിപ്പുകളില്‍ പങ്കെടുത്തിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇടക്കിടെ നാട്ടിലെത്തുന്ന കരോളിന്‍ കേഡനുമായി ചേര്‍ന്ന് സാത്താന്‍ വര്‍ഷിപ്പ് നടത്തിയിരുന്നു. ആദ്യമൊക്കെ ഇതിനെ എതിര്‍ത്ത പ്രൊഫസറും ഡോക്ടറും പിന്നീട് ഇതിനെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നുവത്രേ. 

ഏതൊരു വിഷയത്തെക്കുറിച്ചും മടികൂടാതെ സംസാരിക്കാന്‍ കേഡറിനു സാധിക്കും. ഈ വാക്ചാതുരി തന്നെയാണ് രക്ഷിതാക്കളെയും സാത്താന സേവയിലേക്ക് ആകര്‍ഷിച്ചതെന്നാണ് സൂചന. ആസ്ട്രല്‍ പ്രൊജക്ഷനിലൂടെ തങ്ങളുടെ ആത്മാക്കളെ മറ്റാരുടെയും ശല്യമില്ലാത്ത ഒരു ലോകത്തേക്ക് എത്തിക്കാമെന്നായിരുന്നു കേഡറിന്റെ ഉറപ്പ്. കേഡറിന്റെ കഴിവുകളില്‍ കുടുംബത്തിനു നല്ല വിശ്വാസമായിരുന്നു. ചെറുപ്പകാലം മുതല്‍ കേഡറും പ്രൊഫസറും സുഹൃത്തുക്കളെ പോലെയാണ് കഴിഞ്ഞിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. പല വിധത്തിലുള്ള കണ്ടുപിടുത്തങ്ങളും കേഡര്‍ മുന്‍പ് നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മകനെ പൂര്‍ണമായി വിശ്വസിച്ച പ്രൊഫസറും കുടുംബവും ഒടുക്കം മരണത്തിനു നിന്നുകൊടുക്കുകയായിരുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രിയിലാണ് മൂവരെയും കേഡര്‍ കൊന്നത്. ഓരോരുത്തരെയായി കൊലപ്പെടുത്തി ആത്മാവിനെ ആവാഹിക്കുകയായിരുന്നു. ഈ സമയത്ത് തന്റെ ഉള്ളില്‍ വലിയൊരു ശക്തിയുണ്ടായിരുന്നുവെന്നും കേഡര്‍ പറയുന്നുണ്ട്. ആദ്യം കൊന്നത് അമ്മയെ ആണത്രേ. പെങ്ങളെ അവസാനമാണ് കൊന്നത്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയിലാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്. കേഡറിന്റെ വീട്ടിനുള്ളില്‍ സാത്താന്‍ സേവകരുടെ ആരാധന നടന്നിരുന്നുവൊ എന്ന അന്വേഷണവും നടക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ വീട്ടില്‍നിന്നും വെളിച്ചവും പുകയും ഉയരുന്നത് കണ്ടതായി സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വീട്ടില്‍ പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ദര്‍ക്ക് ഇവിടെ ആഭിചാര കര്‍മങ്ങള്‍ നടന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (8 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends