Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ


ക്രൂരമായ കൊലപാതക വിവരം പുറത്ത്.... പണത്തിനുവേണ്ടി മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തി... ഒടുവിൽ...


സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു... കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി


തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ഇന്ന് ആൻജിയോഗ്രാമിന് വിധേയമാക്കും, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിത്സ തുടരും....


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ കുഞ്ഞാങ്ങളയെ കാമുകനാക്കി; രണ്ടുമക്കളുടെ അമ്മയെ മടുത്തതോടെ മറ്റൊരു വിവാഹത്തിന് കാമുകന്‍ സമ്മതം മൂളിയതോടെ അടിപിടിയും തര്‍ക്കവും; കലഹത്തിനൊടുവില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച കാമുകിയെ ഷാള്‍ അറുത്ത് നിലത്ത് കിടത്തുന്നതിനിടെ സനീഷിന്റെ ഏലസും ചരടും സ്മിതയുടെ പാദസരത്തില്‍ കുരുങ്ങി...

06 JULY 2019 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും.... ട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ് ഇന്ന് പൊന്നാനിയിൽ തുറക്കും...

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ

സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു... കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി

തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ഇന്ന് ആൻജിയോഗ്രാമിന് വിധേയമാക്കും, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിത്സ തുടരും....

ക്ഷേത്രക്കുളത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടാത്തല ഏറത്തുമുക്ക് ഓരനല്ലൂര്‍ വീട്ടില്‍ സ്മിത (34) വെണ്ടാറിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹത്തിലെ പാദസരത്തില്‍ നിന്ന് ഏലസും ചരടും അന്വേഷണസംഘം കണ്ടെത്തി. സ്മിത മരിച്ചുകിടന്ന മുറിയില്‍ കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ച ഷാളിന്റെ മുറിച്ച ഭാഗവും ഉണ്ടായിരുന്നു. ഇത് ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കും. ഇവയെല്ലാം മരണം ആത്മഹത്യയാണെന്നതിലേക്കാണ് പൊലീസിനെ എത്തിച്ചിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് പരിശോധനയിലും ഇതിനുള്ള സാദ്ധ്യതകള്‍ക്കാണ് മുന്‍തൂക്കം. സ്വയം കെട്ടിത്തൂങ്ങി മരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്ഥിരീകരണത്തിനായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തും.

വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയാണ് സ്മിതയെ വീട്ടിലെ സ്വീകരണ മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടാത്തല സ്വദേശിനിയായ കൂട്ടുകാരിയും ഭര്‍ത്താവുമാണ് മൃതദേഹം കണ്ടത്. കേസില്‍ പ്രതിയെന്ന് സംശയിച്ച കിളികൊല്ലൂര്‍ കാഞ്ഞിരക്കാട്ട് മേലതില്‍ സനീഷ് (32) വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുകാരിയും ഭര്‍ത്താവും ഈ വീട്ടിലെത്തിയത്. സ്മിതയ്ക്ക് സുഖമില്ലെന്നും അടിയന്തരമായി ആശുപത്രിയില്‍ കൊണ്ടുപോകണമെന്നുമാണ് ഫോണില്‍ സനീഷ് അറിയിച്ചത്. സംഭവശേഷം സനീഷ് കൊല്ലം ഫാത്തിമമാത കോളേജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ട്രെയിന് മുന്നില്‍ ജീവനൊടുക്കുകയായിരുന്നു.

തലേ ദിവസം രാത്രി സ്മിതയുടെ വീട്ടില്‍ സനീഷ് ഉണ്ടായിരുന്നു. സന്ധ്യ മുതല്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നു. സ്മിതയുടെ മക്കള്‍ ഇതിന് സാക്ഷിയാണ്. കുട്ടികള്‍ പിന്നീട് ഉറങ്ങാന്‍ കിടപ്പ് മുറിയിലേക്ക് പോയി. സ്മിത തൂങ്ങി നില്‍ക്കുന്നത് കണ്ട സനീഷ് ഷാള്‍ അറുത്ത് മൃതദേഹം കട്ടിലില്‍ കിടത്തിയ ശേഷം ഷാള്‍ മറ്റൊരു മുറിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തൂങ്ങി നിന്ന സ്മിതയെ താഴെയിറക്കുന്നതിനിടയില്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സ്മിത മരിച്ചു എന്നു സംശയിച്ച സനീഷ്, സ്മിതയുടെ കൂട്ടുകാരിയെ വിളിച്ചറിയിച്ചിട്ടു സ്ഥലം വിടുകയായിരുന്നു.

പിന്നീട് സനീഷ് ട്രെയിനിനു മുന്നില്‍ച്ചാടി ജീവന്‍ ഒടുക്കിയതാകാം എന്നും സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാഫലവും വരുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണമാകും എന്നു റൂറല്‍ എസ്പി: എസ്.ഹരിശങ്കര്‍ പറഞ്ഞു. അന്വേഷണ സംഘം ഇന്നലെയും സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. നിരവധിപ്പേരുടെ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറിനാണു സ്മിതയെ വെണ്ടാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സനീഷിനെ പിന്നീട് കൊല്ലം റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ്  (16 minutes ago)

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കി...  (24 minutes ago)

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്  (40 minutes ago)

'നിനക്കൊരു സമ്മാനം വാങ്ങിയിട്ടുണ്ട്, വേഗം വാ' എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വരുത്തി... ഒടുവിൽ....  (59 minutes ago)

എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ  (1 hour ago)

ഇന്ന് ആൻജിയോഗ്രാമിന് വിധേയമാക്കും.  (1 hour ago)

ക്ഷേത്രക്കുളത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും: ഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി  (9 hours ago)

അജിത് പവാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ബോളിവുഡ് നടിക്ക് രൂക്ഷ വിമര്‍ശനം  (10 hours ago)

മലപ്പുറത്ത് രാസലഹരിയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍  (10 hours ago)

അച്ഛന്റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാന്‍ ആകില്ലെന്ന് സിജെ റോയിയുടെ മകന്‍  (10 hours ago)

തലയോട്ടി പിളരുന്ന ശബ്ദം കേട്ട് ഓടി പ്രവാസികൾ 10 നില ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് മലയാളി ബാലൻ  (12 hours ago)

ഇറാനിൽ ഭൂചലനം 5.3 തീവ്രത ആണവായുധം പയറ്റി ഇറാൻ..? നിലവിളിച്ച് ഓടി ജനം ഉപഗ്രഹചിത്രങ്ങളിൽ കണ്ട കാഴ്ച !  (12 hours ago)

ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു ഇന്ത്യയിലുടനീളം ഒഴിവുകള്‍ ബാങ്ക് ജോലിയാണോ സ്വപ്‌നം?  (12 hours ago)

ബി-നിലവറ തുറന്നാൽ ലോകം അവസാനിക്കുമോ ?... അതോ വെറും കെട്ടുകഥയോ ? സത്യം ഇതാണ് .... ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍ പറയുന്നു  (12 hours ago)

Malayali Vartha Recommends