ജനനേന്ദ്രിയം തച്ചുടച്ച പൊലീസ് ക്രൂരത: ദലിത് യുവാവിന് കസ്റ്റഡിയില്‍ സഹിക്കേണ്ടി വന്നത് ക്രൂരപീഡനം

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ചവിട്ടിക്കൊല്ലുക പോലീസ് നയത്തിന് ആര് അധികാരത്തിലെത്തിയാലും മാറ്റമില്ല. ഈ ക്രമിനല്‍ പോലീസിനെതിരെ നടപടിയെടുക്കണം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത ദലിത് യുവാവിന് പാവറട്ടി പൊലീസ് സ്‌റ്റേഷനില്‍ ഏറ്റത് മനസാക്ഷിയെ മരവിപ്പിക്കുന്ന പീഡനം. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും അതിക്രൂരമായാണ് വിനയകന്‍ എന്ന 19 കാരനെ പൊലീസ് മര്‍ദ്ദിച്ചത്. വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്താണ് ഈ മര്‍ദ്ദനം നേരിട്ട് കണ്ടത്. തൊഴിലാളിയുടെ മകന്‍ മുടി വളര്‍ത്തി എന്നതായിരുന്നു പൊലീസിന് വിനായകനെ കസ്റ്റഡിയിലെടുക്കാനുണ്ടായ കാരണം. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. പാവറട്ടി സ്‌റ്റേഷനിലെ ശ്രീജിത്ത് എന്ന പൊലീസുകാരനാണ് വിനായകനെയും ശരത്തിനെയും കസ്റ്റഡിയിലെടുത്തത്. തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങി. സാജനെന്ന പൊലീസുകാരനാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. 19 കാരനായ വിനായകന്റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്‌റ്റൈല്‍ തുടങ്ങിയവയായിരുന്നു പൊലീസിനെ പ്രകോപിച്ചത്. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചു. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനെല്ലാം സാക്ഷിയായ ശരത്തിനെ കുനിച്ചു നിര്‍ത്തി കൈമുട്ടുകൊണ്ട് ഇടിച്ചു. ഒരു റൗണ്ട് മര്‍ദ്ദനം കഴിഞ്ഞപ്പോള്‍ ക്ഷീണിതരായ യുവാക്കളോട് പൊലീസ് ഇരിക്കാന്‍ പറഞ്ഞു. ഇരുന്നപ്പോള്‍ കാലില്‍ ബൂട്ടിട്ട് ചവിട്ടി. തങ്ങളൊരു കുറ്റവും ചെയ്തില്ലെന്ന് കരഞ്ഞപേക്ഷിച്ചിട്ടും പൊലീസ് മര്‍ദ്ദനം നിര്‍ത്തിയില്ല. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് 'തെളിവായി' പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്തു. വിനായകന്‍ മരിച്ച ശേഷം മൃതദേഹ പരിശോധനയ്ക്ക് വന്ന എസ്.ഐയുയും പൊലീസുകാരനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ആര്‍ഡിഓയും ഉന്നത പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മൃതദേഹം തുടര്‍നടപടികള്‍ക്ക് വിട്ടുകൊടുക്കാന്‍ ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചത്. വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ശരത് തൃശൂര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പതിവ് പല്ലവി പോലെ പോലീസുകാരെ സസ്പന്‍ഡ് ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha
























