ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയിരിക്കുമെന്ന് എസ്പി യതീഷ് ചന്ദ്ര... ആള്‍ക്കൂട്ടത്തിന് വീഴ്ച പറ്റിയിട്ടില്ല; ജീവനോടെ ചുട്ടെരിച്ചാൽ ആരെണെങ്കിലും ഭയക്കും

ആള്‍ക്കൂട്ടത്തിന് മുന്നില്‍വച്ച് യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്ന സംഭവത്തില്‍ ആള്‍ക്കൂട്ടത്തിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും സംഭവം കണ്ടതിലെ അമ്ബരപ്പ് മൂലമാകാം ആദ്യം ഇടപെടല്‍ ഉണ്ടാകാതിരുന്നതെന്നും കേസിലെ പ്രതിയെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടുമെന്നും എസ്പി യതീഷ് ചന്ദ്ര പ്രതികരിച്ചു.
പ്രതി ഇപ്പൊഴും ഒളിവിലാണ്. വെള്ളിക്കുളങ്ങര സ്വദേശി ജിതുവിന്റെ ശരീരത്തില്‍ ഭര്‍ത്താവ് വിരാജ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുമ്ബോള്‍ കണ്ടു നിന്നവര്‍ ഇടപെട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് സംഭവം ഉണ്ടായതെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലനം നേടാത്ത നാട്ടുകാര്‍ ഇടപെടാന്‍ വൈകിയെങ്കില്‍ കുറ്റപ്പെടുത്താനാവില്ലെന്നും റൂറല്‍ എസ്പി യതീഷ് ചന്ദ്ര പ്രതികരിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളാണ് സ്ഥലത്തുണ്ടായിരുന്നത്. അത്യാഹിതം കണ്ടുനിന്നതിന്റെ അമ്ബരപ്പാകാം ആദ്യ ഇടപെടല്‍ വൈകാന്‍ കാരണം. ഇത് സ്വാഭാവികമാണെന്നും എസ്പി പറഞ്ഞു. ജനക്കൂട്ടം പിന്നീട് തീയണയ്ക്കാനും യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും ഇടപെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
സംഭവശേഷം ഒളിവില്‍ പോയ വിരാജുവിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. അന്യ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























