Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ഇന്ത്യൻ വ്യോമസേന ലക്ഷ്യം വെച്ച കെട്ടിടങ്ങൾക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന ആരോപണവുമായി ഒരു വാർത്താ ഏജൻസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിനെ സാധൂകരിക്കുന്നതെന്ന തരത്തിൽ ചില ചിത്രങ്ങളും അവർ പുറത്ത് വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആധികാരികവും വിശ്വസനീയവുമായ തെളിവുകൾ സഹിതം സേന നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്

07 MARCH 2019 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപത്തായി ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി

ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് എഫ്-16 യുദ്ധ വിമാനങ്ങളാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ വ്യോമസേന കേന്ദ്രസർക്കാരിന് സമർപ്പിച്ചു .

വ്യോമാക്രമണത്തിന്റെ ഉപഗ്രഹചിത്രങ്ങളും റഡാർ ചിത്രങ്ങളുമാണ് സൈന്യം സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയം പ്രകടിപ്പികച്ചവർക്കുള്ള ശക്തമായ മറുപടിയാണിത് . എഫ്-16 ഉപയോഗിച്ചാണ് രണ്ടു എഐഎം-120 അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽസ് (അംറാംസ്) മിസൈലുകൾ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾക്കുനേരെ പാക്കിസ്ഥാൻ പ്രയോഗിച്ചതെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് വ്യോമസേനാ പുറത്തുവിട്ടിട്ടുള്ളത്
എഫ്-16 ഉപയോഗിച്ച് പാക്കിസ്ഥാന്‍ തൊടുത്തുവിട്ട അംറാംസ് മിസൈലുകളില്‍ ഒന്ന് ഇന്ത്യയുടെ നിയന്ത്രണരേഖയില്‍ ലക്ഷ്യം കാണാതെ വീണിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ ഇന്ത്യന്‍ ആര്‍മി ശേഖരിച്ചിരുന്നു. ഇതിൽനിന്നാണ് എഫ്-16 യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യകത്മായത്. ഇന്ത്യ പുറത്തുവിട്ട അംറാം മിസൈലിന്റെ ഭാഗങ്ങള്‍ എഫ്-16 യില്‍ മാത്രം ഉപയോഗിക്കുന്നതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അമേരിക്കന്‍ കമ്പനിയായ റയ്‌തോണ്‍ നിര്‍മ്മിച്ച അംറാം മിസൈല്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തെത്താതെ പോയത് പ്രധാനപ്പെട്ട വിഷയമായി ചൂണ്ടിക്കായിരുന്നു.

അതേസമയം ഇന്ത്യൻ വ്യോമസേന ലക്ഷ്യം വെച്ച കെട്ടിടങ്ങൾക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന ആരോപണവുമായി ഒരു വാർത്താ ഏജൻസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിനെ സാധൂകരിക്കുന്നതെന്ന തരത്തിൽ ചില ചിത്രങ്ങളും അവർ പുറത്ത് വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആധികാരികവും വിശ്വസനീയവുമായ തെളിവുകൾ സഹിതം സേന നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങൾക്ക് കാതലായ നാശനഷ്ടങ്ങൾ സംഭവിച്ചത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് സേനയുടെ പക്കലുള്ളത് . കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നതായിരുന്നു വിദേശ മാദ്ധ്യമത്തിന്റെ നിലപാട്.ഇത് തീർത്തും തെറ്റാണെന്നു ചൂണ്ടിക്കാട്ടുന്ന തെളിവുകളാണ് ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ളത്

സർക്കാരിന് സമർപ്പിക്കപ്പെട്ട തെളിവുകളിൽ എസ്-2000 ലേസർ നിയന്ത്രിത മിസൈലുകൾ കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതിന്റെയും കെട്ടിടങ്ങളുടെ ആന്തരഭാഗങ്ങൾക്ക് കടുത്ത നാശനഷ്ടങ്ങൾ വരുത്തുന്നതിന്റെയും ദൃശ്യങ്ങളുണ്ടെന്നാണ് വിവരം.

പ്രദേശത്തിന്റെ വ്യക്തമായ ഉപഗ്രഹദൃശ്യങ്ങൾ അടങ്ങിയിട്ടുള്ള രേഖകളും ദൃശ്യങ്ങളും വ്യോമസേന അങ്ങേയറ്റം ആധികാരികമായാണ് കേന്ദ്ര സർക്കാരിന് കൈമാറിയിരിക്കുന്നത്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് എയർ ചീഫ് മാർഷൽ ബിഎസ് ധനോവ കോയമ്പത്തൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ച് വ്യോമാക്രമണത്തിന്റെ ആധികാരികത അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. സേനയുടെ അഭിപ്രായം അവിതർക്കമാണെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു.

പിന്നെ സൈനിക ആക്രമണത്തിൽ ശത്രുപാളയത്തിലെ എത്രപേർ കൊല്ലപ്പെട്ടു എന്ന് മൃതദേഹങ്ങൾ എണ്ണി നോക്കേണ്ട ആവശ്യം സേനയ്ക്കില്ലെന്ന് നേരത്തേ എയർ ചീഫ് മാർഷൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ പാക്കിസ്ഥാനില്‍ കയറി നടത്തിയ മിന്നലാക്രമണത്തില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നാലു താവളങ്ങള്‍ നാമാവശേഷമായതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചു കഴിഞ്ഞു. മിന്നലാക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ വരുന്നതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരും .

നേരത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നപ്പോഴും ദൃശ്യങ്ങള്‍ ഇന്ത്യൻ സേന ആദ്യം പുറത്ത് വിട്ടിരുന്നില്ല. അന്നത്തെ പോലെത്തന്നെ ഈ ആക്രമണവും പാക്കിസ്ഥാന്‍ സമ്മതിക്കുന്നില്ല. തോല്‍വി സമ്മതിക്കാനുള്ള മടിയാണ്

പക്ഷെ പാക് സര്‍ക്കാര്‍ സമ്മതിക്കാത്തത് അവിടുത്തെ ഭീകര സംഘടന സമ്മതിക്കുന്നുണ്ട് . ഭീകരക്യാംപുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചെന്ന് മസൂദ് അസറിന്റെ സഹോദരന്‍ സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു വീണിരിക്കുകയാണ് .

റഡാർ ദൃശ്യങ്ങൾ വന്നതോടെ ഇന്ത്യൻ വ്യോമസേന ലക്ഷ്യം വെച്ച കെട്ടിടങ്ങൾക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന ആരോപണങ്ങൾക്കും കഴമ്പില്ലെന്ന് തെളിഞ്ഞിരിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (6 minutes ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (36 minutes ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (56 minutes ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (11 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (11 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (11 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (11 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (12 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (12 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (12 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (12 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (12 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (12 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (12 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (13 hours ago)

Malayali Vartha Recommends