ഇന്ത്യൻ പൗരന്മാർക്ക് നിർദേശം..തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം, ശക്തമായ സ്ഫോടനങ്ങൾ..ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും..?

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ഇന്ത്യ. ഇസ്രയേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും ഇന്ത്യ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപത്തും സ്‌ഫോടനമുണ്ടായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്ന നേതാവിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനും ഇറാന്‍ രാഷ്ട്രീയ നേതൃത്വത്തെയാണ് ഉന്നമിടുന്നതെന്ന് വരുത്താനുമാണ് സഖ്യസേനയുടെ ശ്രമം.
കരയില്‍ നിന്നും കടലില്‍ നിന്നുമാണ് ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍. അതേസമയം ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടി ഉണ്ടാവുമെന്ന ആശങ്കയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇസ്രയേലും അമേരിക്കയും. ഇസ്രയേലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ചു. ഖത്തറിലെ ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. ഗള്‍ഫ് രാജ്യങ്ങളെ തീര്‍ത്തും അലോസരപ്പെടുത്തുന്നാണ് ഇപ്പോഴത്തെ യുദ്ധകാഹളങ്ങള്‍.
ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.രാജ്യം മുഴുവന്‍ സൈറണുകള്‍ മുഴങ്ങിയതായും ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം നിര്‍ദേശിച്ചു. രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അത്യാവശ്യ മേഖലകളിലേക്ക് ഇസ്രയേല്‍ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുചേരുന്നതും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതും ഇസ്രയേല്‍ സൈന്യം വിലക്കിയിട്ടുണ്ട്.ഇറാനിലെ ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഖത്തറിലെ അമേരിക്കന്‍ എംബസി തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് 'ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ്' നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരും നിലവിലുള്ള കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും പറഞ്ഞിട്ടുണ്ട്. ഖത്തറിലുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരോടും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതേ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും അമേരിക്കന്‍ എംബസിയുടെ നിര്‍ദേശമുണ്ട്. ഖത്തറിലുള്ള മലയാളികള്‍ അടക്കമുള്ളവര്‍ക്കും യുദ്ധഭീതി ആശങ്ക ഉണ്ടാക്കുന്നതാണ്.ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ നടത്തിയ ആക്രമണമാണിതെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഈ നീക്കം മേഖലയില്‍ വന്‍തോതിലുള്ള സൈനിക നീക്കങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
https://www.facebook.com/Malayalivartha
























