Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കനത്ത സുരക്ഷാ വലയത്തിൽ കശ്മീരിൽ പാറി പറന്ന് ഇന്ത്യൻ പതാക; ഇന്ത്യൻ ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർന്നു

15 AUGUST 2019 05:28 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർന്നു. ജമ്മു കശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്യദിനത്തിൽ ശ്രീനഗർ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. ശ്രീനഗറിലെ ഷേർ എ കശ്മീർ സ്റ്റേഡിയത്തിൽ ഗവർണർ സത്യപാൽ മാലിക് ദേശീയ പതാക ഉയർത്തി. ജമ്മു കശ്മീരിന്‍റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണിതെന്ന് ഗവർണർ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

പഞ്ചായത്തുകളിൽ പതാക ഉയർത്തണമെന്ന് എല്ലാ സർപഞ്ചുമാർക്കും ഗവർണർ പ്രത്യേക നിർദേശം നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിൽ പതാക ഉയർത്തുമെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.

ചുവപ്പിൽ 3 വരകളും കലപ്പയും ആലേഖനം ചെയ്ത കശ്മീർ സംസ്ഥാന പതാക 1952 ൽ ആണ് നിയമസഭ അംഗീകരിച്ചത്. സംസ്ഥാനത്തെ ഓഫിസുകളിലെല്ലാം ഇന്ത്യയുടെ ദേശീയപതാകയ്ക്കൊപ്പം സംസ്ഥാന പതാകയും ഉപയോഗിക്കുന്നുണ്ടായിരുന്നു. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം സംസ്ഥാന പതാക പലയിടത്തും താഴ്ത്തി. 2015 ൽ ജമ്മു കശ്മീർ ഹൈക്കോടതി ദേശീയപതാകയ്ക്കൊപ്പം സംസ്ഥാന പതാകയും ഉപയോഗിക്കണമെന്ന് ഉത്തരവിട്ടിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്ന പിഡിപി– ബിജെപി സർക്കാരിലെ ബിജെപി മന്ത്രിമാ‍ർ ഇതിനെ എതിർത്തു. ബിജെപി നൽകിയ അപ്പീലിലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവു റദ്ദാക്കുകയും ചെയ്തു. കശ്മീരിലെ പ്രാദേശിക പാർട്ടി നേതാക്കൾ ദേശീയപതാകയ്ക്കൊപ്പം ഇത് ഉപയോഗിച്ചു വന്നു. ഭീകരവാദ ഭീഷണിയുള്ള പുൽവാമ, കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത്നാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദേശീയപതാക ഉയർത്തി.

നഗരത്തിലെ സുപ്രധാനകേന്ദ്രമായ ലാൽ ചൗക്കാകട്ടെ, കനത്ത സുരക്ഷാവലയത്തിലായിരുന്നു. ജമ്മു കശ്മീരിന്‍റെ ചരിത്രത്തിൽ ലാൽചൗക്കിന് നിർണായകസ്ഥാനമുണ്ട്. ഇവിടെ വച്ചാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‍റു അംഗീകരിച്ചത്. പ്രത്യേക പദവി നഷ്ടമായതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിൽ അടഞ്ഞു കിടക്കുകയാണ് ലാൽ ചൗക്ക്. കനത്ത സുരക്ഷ. ചുറ്റുമുള്ള എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.

സംസ്ഥാനത്തിന് പ്രത്യേക പദവി എടുത്തു കളയുകയും, രണ്ടാക്കി വിഭജിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ പ്രകോപനം വേണ്ട എന്നാണ് ബിജെപിയും കേന്ദ്രസർക്കാരും എടുത്തിരിക്കുന്ന തീരുമാനം. കേന്ദ്ര പൊലീസ് സേനകളുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. ജമ്മു കശ്മീർ പൊലീസ് വനിതാവിഭാഗത്തിന്‍റെ പ്രത്യേക പരേഡ് ഇന്ന് നടന്നു. ബിഎസ്എഫിന്‍റെ പരേഡിന് നേതൃത്വം നൽകിയത് വനിതാ അസിസ്റ്റന്‍റ് കമാന്‍റന്‍റായ തനുശ്രീയാണ്. ജമ്മു കശ്മീരിന്‍റെ പൂർണ വികസനം നടപ്പാക്കുമെന്ന് ഗവർണർ വ്യക്തമാക്കി.

അനുച്ഛേദം 370 ഒഴിവാക്കിയതോടെ കാശ്മീരിൽ സർക്കാർ നടപ്പാക്കിയത് ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണെന്നും കാശ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്നും സ്വതന്ത്ര ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം സ്വാതന്ത്രദിനത്തിലും പാകിസ്ഥാൻ ദുഖിതരാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യദിനം വലിയ സന്തോഷത്തിനുള്ള അവസരമാണ്, എന്നാൽ ജമ്മു കശ്മീരിലെ നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ദുരവസ്ഥയിൽ ഇന്ന് നമ്മൾ ദു:ഖിതരാണ്, കശ്മീരി സഹോദരന്മാർക്കൊപ്പം നമ്മൾ നിൽക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നതായും ഇമ്രാൻ ഖാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിൽ പാകിസ്ഥാന്റെ പരാതികൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ തീരുമാനങ്ങലോടുള്ള കനത്ത പ്രതിഷേധങ്ങൾ ഇന്നലെ പാകിസ്ഥാനിൽ പ്രകടമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends