Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

12 FEBRUARY 2026 12:48 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി, മന്ത്രി ഇടപെട്ടിട്ടും പിന്മാറാതെ സിഐടിയു പ്രവർത്തകർ. വീട്ടാവശ്യത്തിന് കൊണ്ടുവന്ന പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കിയ അധ്യാപകനോട് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ. കോട്ടയം ബേക്കർ ജം​ഗ്ഷനിൽ വെച്ചായിരുന്നു സംഭവം. മന്ത്രി വി എൻ വാസവന്റെ പേഴ്സണൽ സ്റ്റാഫ് പി കെ രാജനും ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല.

 

ബുധനാഴ്ച രാവിലെയായിരുന്നു വീട്ടിലെ ആവശ്യത്തിനായി അധ്യാപകൻ ബംഗളൂരുവിൽ നിന്ന് ഓർഡർ ചെയ്ത പൂവ് ബേക്കർ ജം​ഗ്ഷനിലെത്തിയത്. മൂന്ന് ബാഗ് പൂവുകളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണവും അധ്യാപകൻ സ്വയം തന്റെ വാഹനത്തിൽ എടുത്തുവെച്ചു. മൂന്നാമത്തെ ബാഗ് എടുത്തുവെക്കാൻ തുടങ്ങവെയാണ് സിഐടിയു പ്രവർത്തകർ ബാഗ് പിടിച്ചുവെച്ച്‌ പ്രശ്നമുണ്ടാക്കിയത്. അവിടെ ലോഡ് ഇറക്കാനുള്ള ഏക അധികാരം തങ്ങൾക്ക് മാത്രമാണെന്നായിരുന്നു പ്രവർത്തകരുടെ വാദം.

പൂവടങ്ങിയ ബാഗ് വിട്ടുനൽകണമെങ്കിൽ പണം നൽകണമെന്ന അവസ്ഥയായതോടെ അധ്യാപകൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായ രാജനെയും ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ടി ആർ രഘുനാഥിനെയും വിളിച്ചു. രാജൻ പ്രവർത്തകരിലൊരാളോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്നായിരുന്നു സിഐടിയു പ്രവത്തകനായ മനോജ് പറഞ്ഞത്. സിപിഎം നേതാവി ഇടപെട്ടെങ്കിലും പ്രവർത്തവർ നിലപാട് മാറ്റാൻ തയ്യാറായില്ല.

 

പ്രവർത്തകരുടെ ഭീഷണി ദേഹോപദ്രവത്തിന്റെ വക്കിലെത്തിയതോടെ അധ്യാപകൻ പ്രവർത്തകരാവശ്യപ്പെട്ട പണം നൽകി.ഇത്തരത്തിൽ പലർക്കും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന പരാതി വ്യാപകമായി ലഭിക്കാറുണ്ട്. എന്നാൽ ഇതിനെതിരെ പോലീസ് കണ്ണടയ്‌ക്കുകയാണ് പതിവ്.ബാം​ഗ്ലൂർ ഉൾപ്പെടെയുള്ള കേരളത്തിന് പുറത്തുള്ള ന​ഗരങ്ങളിൽ നിന്നും വരുന്ന ഇത്തരം യാത്രാ വാഹനങ്ങളെല്ലാം ബേക്കർ ജം​ഗ്ഷനിലാണ് നിർത്തുന്നത്. ഇവിടെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട് എന്ന പരാതി വ്യാപകമാണ്.

 

എന്നാൽ, പലപ്പോഴും പുലർച്ചെ പോലും വലിയ തർക്കങ്ങൾ ഉണ്ടാകുമ്പോഴും പൊലീസ് ഈ ഭാ​ഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന പരാതിയും ഉയരാറുണ്ട്.ഇക്കാര്യങ്ങൾ ഉൾപ്പെടെ മന്ത്രിയുടെ ശ്ര​ദ്ധയിൽപെടുത്താനായിരുന്നു അധ്യാപകൻ ശ്രമിച്ചതെങ്കിലും അതിനും ഫലമുണ്ടായില്ല.സംസ്ഥാനത്ത് 2018ലാണ് നോക്കുകൂലി നിരോധിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നോക്കുകൂലി നിരോധിച്ച് തൊഴിൽ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള തൊഴിൽ മേഖലയിലെ അനാരോ​ഗ്യകരമായ പ്രവണതകളെയെല്ലാം നിരോധിച്ചിരുന്നു.

 

2025 മാർച്ചിൽ കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയിൽ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കിടിലൻ പ്രസംഗം നടത്തിയിരുന്നു . കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ എന്നും ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത് എന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞത് .ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നുവെന്ന് പറഞ്ഞ ധനമന്ത്രി, കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂർണ്ണമായി കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്ന് പറയുകയായിരുന്നു.

അതിന് ഉദാഹരണമായിട്ടായിരുന്നു നോക്കുകൂലിയെ എടുത്ത് പറഞ്ഞത്.കേരളത്തിലേക്ക് ബസിൽ ഒരാൾ പോയി ഇറങ്ങിക്കഴിഞ്ഞാൽ ബാഗ് പുറത്തേക്കെടുക്കണമെങ്കിൽ അമ്പത് രൂപയും ഒപ്പം നോക്കുകൂലിയായി സിപിഎം കാർഡുള്ള ആൾക്ക് അതേപോലെ പണം നൽകേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ധനമന്ത്രി ചെയ്തത്. നമ്മളാരെങ്കിലും ബസ്സിറങ്ങി ആരെയെങ്കിലും വെച്ച് ബസ്സില്‍ നിന്ന് ലഗേജ് ഇറക്കി പോകുമ്പോള്‍ ഈ സിപിഎം കാര്‍ഡ് ഉടമകളായ തൊഴിലാളികള്‍ വന്ന് വെറുതെ പണം വാങ്ങും.

 

അതാണ് നോക്കുകൂലി. ലഗേജ് ഇറക്കിയത് മറ്റൊരാളാണെങ്കിലും ഇവര്‍ക്കും കൂലി കൊടുക്കണം.അതാണ് നോക്കൂകൂലി. ഈ തരത്തിലുള്ള കമ്യൂണിസമാണ് കേരളത്തിലെ വ്യവസായങ്ങളെ തകര്‍ത്തത്. ബംഗാളിലെയും ത്രിപുരയിലെയും വ്യവസായങ്ങളില്ലാതായതും ഇത്തരത്തിലാണ്. നിരവധി ഉല്‍പ്പാദകരെയും വ്യവസായികളെയും കമ്യൂണിസം കേരളത്തില്‍ തകര്‍ത്തു”.എന്ന് പറഞ്ഞു കൊണ്ട് ആഞ്ഞടിച്ചിരുന്നു . ഇത് ഒറ്റപ്പെട്ട സംഭവമല്ല നിരവധി സംഭവങ്ങൾ നമ്മുക്ക് ചൂണ്ടി കാണിക്കാൻ ഉണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends