ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു

സെക്രട്ടറിയേറ്റിന്റെ തൊട്ടുമൂക്കിന് താഴെ 'സ്പാ' എന്ന ബോര്‍ഡിന് പിന്നില്‍ നടന്നത് ഞെട്ടിക്കുന്ന ഇടപാടുകളോ? . സന്ദീപ് വാര്യരാണ് വിവാദം ആളിക്കത്തിക്കുന്നത്.സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന നേതാവിനെ സംരക്ഷിക്കുന്നതിലൂടെ രാജീവ് ചന്ദ്രശേഖരനും പ്രതിക്കൂട്ടിലാവുകയാണ്. 'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല' എന്ന സന്ദീപിന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് വരാനിരിക്കുന്ന വലിയ പൊട്ടിത്തെറികളുടെ സൂചനയാണ്.തൃക്കണ്ണാപുരത്ത് കൗണ്‍സിലറാകാന്‍ കൊതിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പിയുടെ ദാരുണമായ ആത്മഹത്യക്ക് പിന്നിലും ഈ നേതാവിന്റെ കരങ്ങളുണ്ടായിരുന്നുവെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ആനന്ദിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഷൈന്‍ ലാലിന്റെ കുതന്ത്രങ്ങളായിരുന്നുവത്രെ. അന്ന് ഒരു യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട കര്‍മ്മഫലമാണ് ഇപ്പോള്‍ 'സ്പാ' രൂപത്തില്‍ നേതാവിനെ തേടിയെത്തിയിരിക്കുന്നതെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. ഇത്രയൊക്കെ നടന്നിട്ടും പോലീസ് അനങ്ങുന്നില്ല.പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ വമ്പന്‍ സ്രാവുകള്‍ അണിയറയില്‍ കളിക്കുന്നുണ്ടെന്നാണ് വിവരം. കാട്ടാക്കടയിലോ അരുവിക്കരയിലോ സ്ഥാനാര്‍ത്ഥിയാകാന്‍ കുപ്പായം തയ്ച്ചിരുന്ന നേതാവിനെ സ്പാ വിവാദം പിടിച്ചുലയ്ക്കുമ്പോള്‍,
സദാചാര ക്ലാസെടുക്കുന്നവര്‍ തന്നെ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നതിലെ വൈരുദ്ധ്യം ജനങ്ങള്‍ തിരിച്ചറിയുന്നു.പക്ഷെ സന്ദീപ് വാര്യർ ഇട്ട പോസ്റ്റിന് താഴെ കമന്റുകൾ വരുന്നത് കോർപറേഷന്റെ ഈ നടപടിയെ അഭിനന്ദിച്ചു കൊണ്ടാണ് . കാരണം പാർട്ടി ഏതാണെന്നു വ്യക്തി ഏതാണെന്നു നോക്കാതെ മുഖമടച്ചുള്ള നടപടിയാണ് ഈ വിഷയത്തിൽ മേയർ എടുത്തിരിക്കുന്നത് അതിനെ പ്രശംസിച്ചു കൊണ്ടാണ് ജനം കമന്റിട്ടിരിക്കുന്നത് . ഏതു പാർട്ടി എന്ന് നോക്കാതെ പറഞ്ഞ വാക്കിന് വില കൽപ്പിച്ച മേയറെ നമുക്ക് ആദരിക്കാം അതല്ലേ സാംസ്കാരിക കേരളത്തിന് യോജിച്ച നടപടി.മാറാത്തത് മാറും.മാറിയത് മാറിക്കൊണ്ടേയിരിക്കും..., ഷൈൻ ലാൽ കോൺഗ്രസ്സിൽ ആയിരുന്നപ്പോൾ തുടങ്ങിയ സെക്രെട്ടറിയേറ്റിന് എതിർവശത്തുള്ള സ്പർശൻ സ്പാ ,
ആൺപിള്ളേർക്ക് ഭരണം കിട്ടിയപ്പോൾ പൂട്ടിച്ചു !ബിജെപി യെ തിരുവനന്തപുരം നഗരസഭ ഭരിക്കാൻ ഏൽപ്പിച്ച പൊതുജനങ്ങൾക്ക് സന്തോഷ വാർത്ത. അതും വാർത്ത പ്രച്ചരിപ്പിക്കുന്നതാരാ ?വേദിയിൽ കസേര കിട്ടിയില്ല എന്ന കാരണത്താൽ മുസ്ലിം ലീഗിൽ അംഗമായ സന്ദീപ് വാര്യർ .വി വി രാജേഷുമായി വാര്യർക്ക് എന്തെങ്കിലും നീക്ക്പോക്കുണ്ടോ ? വി വി രാജേഷിനെ വല്ലാണ്ട് പ്രൊമോട്ട് ചെയ്യുന്നത് കൊണ്ട് ചോദിച്ചതാണ്.. !,സന്ദീപേ ഇവിടെ സ്പാ ആര് നടത്തുന്നു എന്നല്ല. തെറ്റ് ചെയ്‌താൽ രാഷ്ട്രീയം നോക്കി നടപടി എടുക്കാൻ നിന്റെ പാർട്ടി അല്ല ബിജെപി..,
എന്നിങ്ങനെ പോകുന്നു കമന്റുകൾ ..സ്പായിൽ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പർശൻ സ്പായിലെ ജീവനക്കാരൻ ഉപഭോക്താക്കളെ കാണിക്കാൻ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിർത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയർ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പർശൻ വെൽനെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസൻസോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു.
ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ കോർപറേഷൻ നടപടി ആരംഭിച്ചു. മുഴുവൻ സ്പാ കേന്ദ്രങ്ങളുടെയും രേഖകൾ പരിശോധിക്കാന്‍ മേയർ വി വി രാജേഷ് നിര്‍ദേശിച്ചിരുന്നു. ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha
























